ത്വായിഫ്: ഐസിഎഫിന്റെ കാരുണ്യത്താൽ യുവാവിന് സഉൗദി ജയിലിൽ നിന്ന് മോചനം. കോഴിക്കോട് ഈങ്ങാപ്പുഴ എലോക്കര സ്വദേശി സിറാജാണ് അഞ്ചു വർഷത്തെ ജയിൽവാസത്തിനുശേഷം നാട്ടിലേക്ക് യാത്രയാകുന്നത്. അഞ്ചു വർഷം മുന്പ് നടന്ന വാഹനാപകടമാണ് സിറാജിന്റെ ജീവിതം മാറ്റിമറിച്ചത്. സൗദിയിലെ ത്വാഇഫിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന സിറാജ് താനോടിച്ച വാഹനം അപകടത്തിൽ പെട്ട് രണ്ട് അറബ് വംശജർ മരണപ്പെട്ടതിനെ തുടർന്നാണ് സൗദി ജയിലിലായത്.
ജയിൽ മോചിതനാകണമെങ്കിൽ 75 ലക്ഷം രൂപ മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകണമെന്ന് സൗദി കോടതി ഉത്തരവിട്ടു.
കാൻസർ രോഗിയായ പിതാവും മാതാവും ഭാര്യയും ചെറിയ കുഞ്ഞുമോളും ഉൾക്കൊള്ളുന്ന കുടുംബത്തിന്റെ പുരയിടം വിറ്റാൽ പോലും ഈ ഭീമമായ തുക കണ്ടെത്തുക അസാധ്യമായിരുന്നു. ഇതേ തുടർന്നാണ് കുടുംബം കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഐസിഎഫ് സൗദി കമ്മിറ്റി വിഷയത്തിൽ ഇടപെട്ടത്.
തുകയിൽ ഇളവ് ലഭിക്കാൻ കമ്മിറ്റി കോടതിയിൽ അപ്പീൽ നൽകുകയും ബന്ധുക്കളെ സമീപിക്കുകയുമായിരുന്നു. ഇതേ തുടർന്ന് 33 ലക്ഷം രൂപയായി മരണപ്പെട്ടവരുടെ അവകാശികൾ ഇളവ് ചെയ്ത് കൊടുത്തു. എന്നാൽ ഈ തുകയും നൽകാൻ സിറാജിന്റെ ബന്ധുക്കൾക്ക് കഴിയാത്തതിനെ തുടർന്ന്, ഐസിഎഫ് സൗദി നാഷണൽ കമ്മിറ്റി സിറാജിന്റെ മോചനത്തിന് വേണ്ടി പണം സ്വരൂപിക്കുകയായിരുന്നു.
പ്രത്യേക ആക്ഷൻ ടീം രൂപവൽകരിച്ച് രംഗത്തിറങ്ങുകയും കീഴ്ഘടകങ്ങൾ വഴി മുഴുവൻ സംഖ്യയും ശേഖരിച്ച് നൽകുകയുമായിരുന്നു. പണം നൽകിയതോടെ കഴിഞ്ഞ ദിവസം സിറാജിനെ മോചിപ്പിച്ചു. ഇതേ തുടർന്നാണ് അദ്ദേഹത്തിന് നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയത്. രണ്ട് ദിവസത്തിനുശേഷം അദ്ദേഹം നാട്ടിലെത്തു. ജയിൽ മോചിതനായ സിറാജ് കേരള മുസ്ലിം ജമാഅത്തിനും ഐസിഎഫ് സഉൗദി നാഷണൽ കമ്മിറ്റിക്കും നന്ദി പറഞ്ഞു.
ജയിൽ മോചിതനാകണമെങ്കിൽ 75 ലക്ഷം രൂപ മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകണമെന്ന് സൗദി കോടതി ഉത്തരവിട്ടു.
കാൻസർ രോഗിയായ പിതാവും മാതാവും ഭാര്യയും ചെറിയ കുഞ്ഞുമോളും ഉൾക്കൊള്ളുന്ന കുടുംബത്തിന്റെ പുരയിടം വിറ്റാൽ പോലും ഈ ഭീമമായ തുക കണ്ടെത്തുക അസാധ്യമായിരുന്നു. ഇതേ തുടർന്നാണ് കുടുംബം കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഐസിഎഫ് സൗദി കമ്മിറ്റി വിഷയത്തിൽ ഇടപെട്ടത്.
തുകയിൽ ഇളവ് ലഭിക്കാൻ കമ്മിറ്റി കോടതിയിൽ അപ്പീൽ നൽകുകയും ബന്ധുക്കളെ സമീപിക്കുകയുമായിരുന്നു. ഇതേ തുടർന്ന് 33 ലക്ഷം രൂപയായി മരണപ്പെട്ടവരുടെ അവകാശികൾ ഇളവ് ചെയ്ത് കൊടുത്തു. എന്നാൽ ഈ തുകയും നൽകാൻ സിറാജിന്റെ ബന്ധുക്കൾക്ക് കഴിയാത്തതിനെ തുടർന്ന്, ഐസിഎഫ് സൗദി നാഷണൽ കമ്മിറ്റി സിറാജിന്റെ മോചനത്തിന് വേണ്ടി പണം സ്വരൂപിക്കുകയായിരുന്നു.
പ്രത്യേക ആക്ഷൻ ടീം രൂപവൽകരിച്ച് രംഗത്തിറങ്ങുകയും കീഴ്ഘടകങ്ങൾ വഴി മുഴുവൻ സംഖ്യയും ശേഖരിച്ച് നൽകുകയുമായിരുന്നു. പണം നൽകിയതോടെ കഴിഞ്ഞ ദിവസം സിറാജിനെ മോചിപ്പിച്ചു. ഇതേ തുടർന്നാണ് അദ്ദേഹത്തിന് നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയത്. രണ്ട് ദിവസത്തിനുശേഷം അദ്ദേഹം നാട്ടിലെത്തു. ജയിൽ മോചിതനായ സിറാജ് കേരള മുസ്ലിം ജമാഅത്തിനും ഐസിഎഫ് സഉൗദി നാഷണൽ കമ്മിറ്റിക്കും നന്ദി പറഞ്ഞു.