കുവൈറ്റ് സിറ്റി : രാജ്യത്തെ ഏറ്റവും വലിയ കാർ പാർക്കിംഗ് സമുച്ചയം ദസ്മാനിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. 13,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമ്മിച്ച ബഹുനില പാർക്കിംഗ് കെട്ടിടത്തിൽ 2300 കാറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യുവാൻ സാധിക്കും.
പബ്ലിക് യൂട്ടിലിറ്റീസ് മാനേജ്മെന്റ് കന്പനിയാണ് പാർക്കിംഗ് കെട്ടിടം പരിപാലിക്കുക. ഇത് സംബന്ധമായ കാര്യങ്ങൾ തീരുമാനിക്കാനായി മുനിസിപ്പാലിറ്റിയും പബ്ലിക് യൂട്ടിലിറ്റീസ് മാനേജ്മെന്റ് കന്പനിയും വൈകാതെ യോഗം ചേരുമെന്ന് അധികൃതർ അറിയിച്ചു. പാർക്കിംഗ് കെട്ടിടം ആരംഭിച്ചാൽ കുവൈറ്റ് സിറ്റിയിലെ പാർക്കിംഗ് പ്രതിസന്ധിക്ക് വലിയ തോതിൽ പരിഹാരമാകും.
നിലവിൽ നഗരത്തിൽ പാർക്കിംഗ്് സൗകര്യമില്ലാത്തത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതിനിടെ കുവൈറ്റ് സിറ്റിയിലെ ഒഴിഞ്ഞ സ്ഥലങ്ങൾ അംഗീകൃത പാർക്കിംഗ് കേന്ദ്രങ്ങളാക്കാൻ ആലോചനയുമുണ്ട്. ഒഴിഞ്ഞു കിടക്കുന്ന തുറസായ സ്ഥലങ്ങൾ നവീകരിച്ചു പാർക്കിംഗ് കേന്ദ്രങ്ങൾ ആക്കാനാണ് നീക്കം.
സലിം കോട്ടയിൽ
പബ്ലിക് യൂട്ടിലിറ്റീസ് മാനേജ്മെന്റ് കന്പനിയാണ് പാർക്കിംഗ് കെട്ടിടം പരിപാലിക്കുക. ഇത് സംബന്ധമായ കാര്യങ്ങൾ തീരുമാനിക്കാനായി മുനിസിപ്പാലിറ്റിയും പബ്ലിക് യൂട്ടിലിറ്റീസ് മാനേജ്മെന്റ് കന്പനിയും വൈകാതെ യോഗം ചേരുമെന്ന് അധികൃതർ അറിയിച്ചു. പാർക്കിംഗ് കെട്ടിടം ആരംഭിച്ചാൽ കുവൈറ്റ് സിറ്റിയിലെ പാർക്കിംഗ് പ്രതിസന്ധിക്ക് വലിയ തോതിൽ പരിഹാരമാകും.
നിലവിൽ നഗരത്തിൽ പാർക്കിംഗ്് സൗകര്യമില്ലാത്തത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതിനിടെ കുവൈറ്റ് സിറ്റിയിലെ ഒഴിഞ്ഞ സ്ഥലങ്ങൾ അംഗീകൃത പാർക്കിംഗ് കേന്ദ്രങ്ങളാക്കാൻ ആലോചനയുമുണ്ട്. ഒഴിഞ്ഞു കിടക്കുന്ന തുറസായ സ്ഥലങ്ങൾ നവീകരിച്ചു പാർക്കിംഗ് കേന്ദ്രങ്ങൾ ആക്കാനാണ് നീക്കം.
സലിം കോട്ടയിൽ