ജിദ്ദ: കഴിഞ്ഞ നാലു വർഷത്തിനിടയിൽ സംസ്ഥാനത്തുണ്ടായ മൂന്നാമത്തെ മഹാപ്രളയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
സമാനതകളില്ലാത്ത പ്രളയക്കെടുതിയിൽ ഉറ്റവരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും യോഗം അനുശോചന സന്ദേശത്തിൽ അറിയിച്ചു. വീടുകളും ജീവനോപാധികളും മറ്റു സർവ്വ സന്പാദ്യങ്ങളും മണ്ണടിഞ്ഞുപോയ ആളുകളെ സമയബന്ധിതമായി പുനരധിവസിപ്പിക്കാനും നഷ്ടപരിഹാരം നൽകാനും സർക്കാർ നടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് എസ്ഡിപിഐ റെസ്ക്യൂ ടീം, ഫയർഫോഴ്സ് സേനാംഗങ്ങൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരുടെ ദുരന്തമുഖത്തെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
സംസ്ഥാനത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും മാധവ ഗാഡ്ഗിൽ കമ്മിറ്റി അടക്കമുള്ള വിദഗ്ധരുടെ നിർദേശങ്ങളെ അവഗണിച്ചു തള്ളിയ ഭരണക്കാരുടെയും ഭൂമാഫിയകളുടെയും നിക്ഷിപ്ത താൽപര്യങ്ങളുടെ ഫലമായാണോ തുടരെത്തുടരെയുള്ള പ്രളയദുരന്തങ്ങൾ പശ്ചിമഘട്ട പ്രദേശങ്ങളിൽ ഉണ്ടാവുന്നതെന്ന് പഠനവിധേയമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
2018, 2019 വർഷങ്ങളിലുണ്ടായ പ്രളയക്കെടുതികൾക്കുശേഷം പഠനം നടത്താൻ പോയി രണ്ടു വർഷമായിട്ടും ഒരു നടപടിയും മുൻകരുതലുമെടുക്കാതിരുന്നു സർക്കാർ തന്നെയാണ് ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത്. മുൻകാലങ്ങളിലുണ്ടായ ദുരന്തങ്ങളിൽ നിന്നും പാഠമുൾക്കൊണ്ട് പരിസ്ഥിതിലോല പ്രദേശങ്ങളെ സംരക്ഷിക്കാനും പ്രളയക്കെടുതികളെ ഒരു പരിധി വരെയെങ്കിലും തടയാനും വിദഗ്ധ സമിതികളുടെ നിർദേശങ്ങൾ പാലിക്കുകയും ഭൂമാഫിയകൾക്കും വനംമാഫിയകൾക്കും അടിമപ്പെടാതെ സർക്കാരും ജനപ്രതിനിധികളും നില കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡന്റ് ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ മന്പാട്, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, പി.എം. മുനീർ ഗുരുവായൂർ, മുഹമ്മദ് മുഖ്താർ, റാഫി ചേളാരി തുടങ്ങിയവർ സംസാരിച്ചു.
മുസ്തഫ കെ.ടി. പെരുവള്ളൂർ
സമാനതകളില്ലാത്ത പ്രളയക്കെടുതിയിൽ ഉറ്റവരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും യോഗം അനുശോചന സന്ദേശത്തിൽ അറിയിച്ചു. വീടുകളും ജീവനോപാധികളും മറ്റു സർവ്വ സന്പാദ്യങ്ങളും മണ്ണടിഞ്ഞുപോയ ആളുകളെ സമയബന്ധിതമായി പുനരധിവസിപ്പിക്കാനും നഷ്ടപരിഹാരം നൽകാനും സർക്കാർ നടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് എസ്ഡിപിഐ റെസ്ക്യൂ ടീം, ഫയർഫോഴ്സ് സേനാംഗങ്ങൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരുടെ ദുരന്തമുഖത്തെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
സംസ്ഥാനത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും മാധവ ഗാഡ്ഗിൽ കമ്മിറ്റി അടക്കമുള്ള വിദഗ്ധരുടെ നിർദേശങ്ങളെ അവഗണിച്ചു തള്ളിയ ഭരണക്കാരുടെയും ഭൂമാഫിയകളുടെയും നിക്ഷിപ്ത താൽപര്യങ്ങളുടെ ഫലമായാണോ തുടരെത്തുടരെയുള്ള പ്രളയദുരന്തങ്ങൾ പശ്ചിമഘട്ട പ്രദേശങ്ങളിൽ ഉണ്ടാവുന്നതെന്ന് പഠനവിധേയമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
2018, 2019 വർഷങ്ങളിലുണ്ടായ പ്രളയക്കെടുതികൾക്കുശേഷം പഠനം നടത്താൻ പോയി രണ്ടു വർഷമായിട്ടും ഒരു നടപടിയും മുൻകരുതലുമെടുക്കാതിരുന്നു സർക്കാർ തന്നെയാണ് ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത്. മുൻകാലങ്ങളിലുണ്ടായ ദുരന്തങ്ങളിൽ നിന്നും പാഠമുൾക്കൊണ്ട് പരിസ്ഥിതിലോല പ്രദേശങ്ങളെ സംരക്ഷിക്കാനും പ്രളയക്കെടുതികളെ ഒരു പരിധി വരെയെങ്കിലും തടയാനും വിദഗ്ധ സമിതികളുടെ നിർദേശങ്ങൾ പാലിക്കുകയും ഭൂമാഫിയകൾക്കും വനംമാഫിയകൾക്കും അടിമപ്പെടാതെ സർക്കാരും ജനപ്രതിനിധികളും നില കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡന്റ് ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ മന്പാട്, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, പി.എം. മുനീർ ഗുരുവായൂർ, മുഹമ്മദ് മുഖ്താർ, റാഫി ചേളാരി തുടങ്ങിയവർ സംസാരിച്ചു.
മുസ്തഫ കെ.ടി. പെരുവള്ളൂർ