ലണ്ടൻ: കണ്‍സർവേറ്റീവ് എംപി സർ ഡേവിഡ് അമേസിന്റെ കൊലപാതകം ഇസ്ലാമിക തീവ്രവാദവുമായി ബന്ധമുണ്ടെന്ന് മെട്രോ പൊളിറ്റൻ പോലീസ് സ്ഥിരീകരിച്ചു.
എസെക്സിലെ ലീ-ഓണ്‍-സീയിലെ സ്വന്തം നിയോജകമണ്ഡലത്തിൽ പൊതുജനങ്ങളോട് സംവേദിച്ചുകൊണ്ടിരിക്കുന്പോഴാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് എംപി അമേസിന് കുത്തേൽക്കുന്നത്. സെമാലിയൻ അഭയാർഥിയായി രാജ്യത്തെത്തി ബ്രിട്ടീഷ് പൗരത്വം നേടിയ 25 കാരനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ 12 തവണ അദ്ദേഹത്തെ കുത്തിയെന്നും പോലീസ് പറഞ്ഞു.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ലേബർ നേതാവ് സർ കെയർ സ്ററാർമറും ശനിയാഴ്ച രാവിലെ സംഭവ സ്ഥലത്ത് പുഷ്പാർച്ചന നടത്തി. പട്ടേലും കോമണ്‍സ് സ്പീക്കർ സർ ലിൻഡ്സെ ഹോയിലും ലീ-ഓണ്‍-സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ്് ചർച്ചിന് പുറത്ത് ആദരാഞ്ജലി അർപ്പിച്ചു. ഹോം സെക്രട്ടറി പ്രീതി പട്ടേൽ സാർ ഡേവിഡിന് ആദരാഞ്ജലി അർപ്പിച്ചു.
സൗത്ത്ഹെൻഡ് വെസ്റ്റ് എംപി എന്ന നിലയിൽ വളരെ പ്രിയപ്പെട്ട പാർലമെന്‍േററിയനായിരുന്നു. സൗത്തെന്റിലേയും ചുറ്റുപാടുമുള്ള മലയാളി കുടുംബങ്ങളുമായും മലയാളി സംഘടനകളുമായി ഏറ്റവും അടുത്ത സൗഹൃദം ഉള്ള ആളെന്ന നിലയിൽ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്‍േറത്. 69 കാരനായ സർ ഡേവിഡ് 1983 മുതൽ എംപിയായിരുന്നു. വിവാഹിതനായ ഇദ്ദേഹത്തിന് നാല് പെണ്മക്കളും ഒരു മകനുമാണുള്ളത്. ഭാര്യ ജൂലിയ അർനോൾഡ്.
2016 ജൂലൈയിൽ ലേബർ എംപി ജോ കോക്സിന്റെ കൊലപാതകത്തെ തുടർന്ന്, സമീപ വർഷങ്ങളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ എംപിയാണ് അദ്ദേഹം. എസെക്സിൽ കസ്റ്റഡിയിലുള്ളയാൾ ഒറ്റയ്ക്ക് പ്രവർത്തിച്ചുവെന്ന് സേന വിശ്വസിക്കുന്നുവെങ്കിലും സംഭവത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
ജോസ് കുന്പിളുവേലിൽ
സർ ഡേവിഡ് അമേസിന്റെ കൊലപാതകം: തീവ്രവാദ ആക്രമണമെന്നു പോലീസ്
11:08 PM Oct 16, 2021 | Deepika.com