ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിന്റെ അവസ്ഥ എന്തെന്ന് ആരും വിശദീകരിക്കേണ്ട കാര്യമില്ല. ആറു മാസത്തേക്ക് ഒരു ഇടക്കാല പ്രസിഡന്റിനെ കണ്ടെത്താൻ പാർട്ടി രണ്ടു മാസമെടുത്തു. അതുവരെ ഒരു സമവായം ഉണ്ടാക്കാനോ നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഒരാളെ കണ്ടെത്താനോ അവർക്കു കഴിഞ്ഞില്ല.
കോൺഗ്രസിനെ നയിക്കാൻ പാർട്ടിയിൽ ആരുമില്ല എന്നു പറയുന്നതു ശരിയാവില്ല. കളങ്കമില്ലാത്ത പ്രതിച്ഛായയോടെ പാർട്ടിയിൽ ഉത്തരവാദിത്വപ്പെട്ട പദവികൾ വഹിച്ചിട്ടുള്ള നേതാക്കൾ പലരുണ്ട്. ഒരു മുൻ പ്രധാനമന്ത്രി, നിരവധി മുൻ കാബിനറ്റ് മന്ത്രിമാർ, ശക്തരായ പ്രാദേശിക നേതാക്കൾ എന്നിങ്ങനെ നല്ല പ്രതിച്ഛായയുള്ളവരും ഇപ്പോഴും പാർട്ടിയോടു കൂറുപുലർത്തുന്നവരുമായ നിരവധിപേർ. അവരിൽ ഭൂരിഭാഗവും എന്തെങ്കിലും പദവി കിട്ടിയാലും ഇല്ലെങ്കിലും പാർട്ടിയിൽ തുടരുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം കോൺഗ്രസ് ഇപ്പോഴും തങ്ങളുടെ ജീവിതം സമർപ്പിക്കാൻ അർഹതയുള്ള പാർട്ടിയായി തുടരുന്നു.
അവരിൽ ഭൂരിപക്ഷവും എഴുപതുകാരോ എൺപതുകാരോ ആണ് എന്നതാണ് ഒരു പ്രശ്നം, അവരിപ്പോഴും സുബോധമുള്ളവരാണ് എങ്കിലും. പതിറ്റാണ്ടുകളായി പാർട്ടിയിലും സർക്കാരിലും അനുഷ്ഠിച്ച സേവനത്തിന്റെ വിപുലമായ പരിചയംകൊണ്ട് പാർട്ടിയെ ശരിയായ ദിശയിലൂടെ നയിക്കാൻ കെല്പുള്ളവരാണവർ. എന്നാൽ, പാർട്ടിയെ ഒരുമിപ്പിച്ചു നിർത്താനും അണികളെ ഉത്തേജിപ്പിക്കാനുമുള്ള അവരുടെ കഴിവിനെ പലരും സംശയിക്കുന്നു. പ്രായം ഒരു പരിമിതിയാണ്.
കുഴയ്ക്കുന്ന മറ്റൊരു പ്രശ്നംകൂടി പാർട്ടി നേരിടുന്നുണ്ട്. പാർട്ടി അധ്യക്ഷൻ പുതുതലമുറയിൽപ്പെട്ട ഊർജസ്വലനായ ഒരാളാകണമോ അതോ കുറെക്കാലംകൂടി ഒരു മുതിർന്ന നേതാവിന്റെ മാർഗനിർദേശം സ്വീകരിച്ചാൽ മതിയാവുമോ എന്നതാണത്. രാഹുൽഗാന്ധിയുടെ നേതൃത്വം സ്വീകരിക്കാൻ എല്ലാവരും തയാറായിരുന്നു. എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടുപോകാനുള്ള കഴിവായിരുന്നു അദ്ദേഹത്തിന്റെ ശക്തമായ ഒരു ഗുണം. തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അദ്ദേഹം പാർട്ടി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയും ഇനി പാർട്ടിയെ നയിക്കാനില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം പങ്കിടേണ്ട നേതാക്കൾ വേറെ പലരുമുണ്ട്. ആരോപണം നേരിടുന്നവരും മോശം പ്രതിച്ഛായയുള്ളവരുമായ ആളുകളെ സ്ഥാനാർഥികളാക്കിയവർ, സുപ്രധാനമായ ഹിന്ദി ബെൽറ്റിൽ സമാന ചിന്താഗതിയുള്ള പാർട്ടികളുമായി തെരഞ്ഞെടുപ്പുസഖ്യം ഉണ്ടാക്കുന്നതിൽ വീഴ്ച വരുത്തിയവർ, രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ കാര്യക്ഷമമായ തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതിൽ പരാജയപ്പെട്ടവർ എന്നിങ്ങനെ പരാജയത്തിന്റെ ഉത്തരവാദിത്വം പങ്കിടേണ്ട മുതിർന്ന കോൺഗ്രസ് നേതാക്കൾ നിരവധിയാണ്.
അടുത്ത എഐസിസി സമ്മേളനത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. പുതിയ പ്രസിഡന്റ് നെഹ്റു-ഗാന്ധി കുടുംബത്തിൽനിന്നുള്ളയാൾ തന്നെയാകാനാണു സാധ്യത. പാർട്ടിയെ ഒന്നിപ്പിച്ചു നിർത്തുന്നതിനും അച്ചടക്കത്തോടെ നയിക്കുന്നതിനും ആ കുടുംബത്തിൽ നിന്നൊരാൾ വരേണ്ടത് ആവശ്യമാണ്. എന്നാൽ, നെഹ്റു-ഗാന്ധി കുടുംബത്തിൽനിന്ന് ഒരാൾ വന്നതുകൊണ്ടുമാത്രം തെരഞ്ഞെടുപ്പു വിജയം ഉറപ്പിക്കാനാവില്ല.
പല സംസ്ഥാനങ്ങളിലും തകർന്നടിഞ്ഞ അടിത്തറയിൽനിന്നു വേണം പാർട്ടിയെ പുനർനിർമിക്കാൻ. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനില്കണമെങ്കിൽ കോൺഗ്രസിന്റെ പുനഃസംഘടന ഗ്രാമതലത്തിൽനിന്നു തുടങ്ങണം. കഴിഞ്ഞ ഒരു പതിറ്റാണ്ടോ മറ്റോ ആയി ഇടയ്ക്കിടെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗങ്ങളും എഐസിസി സമ്മേളനങ്ങളും ന്യൂഡൽഹിയിൽ നടത്തുന്നത് ഒരു ദേശീയ പാർട്ടി എന്ന നിലയിൽ സാങ്കേതികമായി ശരിയാണെങ്കിലും അതൊന്നും ഗുണം ചെയ്തിട്ടില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നതിന് പാർട്ടി സംഘടനാ സംവിധാനത്തെ ഒരുക്കാൻ നേതൃത്വം കഠിനപ്രയത്നം ചെയ്യേണ്ടതുണ്ട്.
ബിജെപിയുടെ തന്ത്രം
ഭിന്നിപ്പിച്ചു നശിപ്പിക്കുക എന്ന നയം വളരെ തന്ത്രപരമായി പിന്തുടരുന്ന ബിജെപിയിൽനിന്നാണ് കോൺഗ്രസ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്. 2014 മുതൽ ബിജെപി ശ്രമിക്കുന്നത് കോൺഗ്രസിലെ നെഹ്റു-ഗാന്ധി കുടുംബ അനുകൂലികളും മറ്റുള്ളവരും തമ്മിൽ ഭിന്നത ഉണ്ടാക്കാനാണ്.
മഹാത്മാഗാന്ധി, സർദാർ പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ്, ഡോ. ബി.ആർ. അംബേദ്കർ, സി. രാജഗോപാലാചാരി, ലാൽ ബഹദൂർ ശാസ്ത്രി തുടങ്ങിയ സ്വാതന്ത്ര്യസമര നേതാക്കൾ നെഹ്റു കുടുംബാംഗങ്ങളിൽനിന്നു വ്യത്യസ്തരായിരുന്നു എന്നു ചിത്രീകരിക്കാൻ സൂത്രശാലിയായ നരേന്ദ്ര മോദി ശ്രമിച്ചുവരുന്നു. ബാലഗംഗാധര തിലക്, ഗോപാലകൃഷ്ണ ഗോഖലെ തുടങ്ങിയ നേതാക്കളെയും അവസരം കിട്ടുമ്പോൾ സ്മരിക്കുന്നു. തങ്ങളുടെ സംഭാവനകളെ പുകഴ്ത്താനും കോൺഗ്രസിന്റെ നയങ്ങളെയും നെഹ്റുവിനെയും വിമർശിക്കാനും ബിജെപി ഒരവസരവും പാഴാക്കാറില്ല.
ബിജെപിയുടെ തന്ത്രം വ്യക്തമാണ്. കോൺഗ്രസിൽ ഭിന്നിപ്പുണ്ടാക്കുക. നെഹ്റു കുടുംബത്തിന്റെ പ്രതിച്ഛായയിൽ കരിതേച്ചാൽ കോൺഗ്രസിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ കഴിയുമെന്നു ബിജെപി, പ്രത്യേകിച്ചു മോദി-അമിത്ഷാ കൂട്ടുകെട്ട് കരുതുന്നു. കോൺഗ്രസിനു ശക്തവും വിശ്വാസ്യതയുള്ളതുമായ നേതൃത്വം കൊടുത്തതും പാർട്ടിയിൽ ഐക്യമുണ്ടാക്കിയതും നെഹ്റു കുടുംബമാണ്. മറ്റു നേതാക്കളും ഉണ്ടായിരുന്നെങ്കിലും അവർക്കു പാർട്ടിയെ നയിക്കാൻ പ്രാപ്തിയില്ലായിരുന്നു.
ബിജെപിയെ സംബന്ധിച്ചിടത്തോളം ദേശീയതലത്തിൽ അവർക്കിന്നൊരു പ്രതിയോഗിയില്ല. സംസ്ഥാനതലത്തിലുള്ള പ്രതിയോഗികൾ പ്രാദേശിക പാർട്ടികളാണ്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അവരെ വരുതിയിൽ നിർത്താം. ഡിഎംകെപോലുള്ള ചില അപവാദങ്ങൾ ഉണ്ടാകാമെന്നു മാത്രം. മാത്രമല്ല, ഏതാനും പ്രാദേശിക പാർട്ടികൾ ചേർന്നാൽ സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ലോക്സഭയിൽ കിട്ടില്ല. പരസ്പരവിരുദ്ധ താത്പര്യങ്ങളുള്ളവരാണവർ. അവരുടെ സങ്കുചിത പ്രാദേശിക താത്പര്യങ്ങൾ നദീജലം പങ്കിടൽപോലുള്ള വിഷയങ്ങളിൽ അവരെ തമ്മിലകറ്റുന്നു.
മറ്റുവാക്കിൽ പറഞ്ഞാൽ, കോൺഗ്രസിനെ രാഷ്ട്രീയമായി തകർത്താൽ ബിജെപിക്കും അവരുടെ ഹിന്ദുത്വ തത്വശാസ്ത്രത്തിനും ഒരു വെല്ലുവിളിയുമുണ്ടാവില്ല. ഹിന്ദുത്വ കുത്തകയുടെ വാഴ്ച നടത്താം. ഏതാനും ന്യൂനപക്ഷ ഗ്രൂപ്പുകൾക്കു ബിജെപിയെ ദേശീയതലത്തിൽ നേരിടാൻ കഴിയില്ല.
സംശയത്തിന്റെ വിത്തുകൾ
ബംഗാളിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും ബിജെപി ഭാഗികമായി വിജയിച്ചു. മറ്റു സംസ്ഥാനങ്ങളിലും ബിജെപി നെഹ്റുവിന്റെ സംഭാവനകളെപ്പറ്റി സംശയത്തിന്റെ വിത്തുകൾ വിതച്ചിട്ടുണ്ട്. നെഹ്റു കുടുംബത്തെപ്പറ്റി അങ്ങേയറ്റം അപവാദപരവും വിഷലിപ്തവുമായ കഥകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. അവ കൂടുതൽ ശക്തമായി അവതരിപ്പിക്കാൻ വേണ്ടി ചില സംഘങ്ങൾ വസ്തുതകളും ഭാവനകളും കൂട്ടിക്കലർത്തി തങ്ങളുടെ സിദ്ധാന്തങ്ങളും ഇടയ്ക്കിടെ അവതരിപ്പിക്കുന്നു. കോൺഗ്രസിനെ ദുർബലപ്പെടുത്താൻ നെഹ്റു-ഗാന്ധി കുടുംബത്തിൽനിന്നുള്ള നേതാക്കളുടെ പ്രതിച്ഛായ മോശമാക്കുകയാണ് ചെയ്യേണ്ടതെന്ന് ബിജെപി നേതാക്കൾക്കു ബോധ്യമായിരിക്കുന്നു.
നെഹ്റു കുടുംബത്തിന്റെ, പ്രത്യേകിച്ചു ജവഹർലാൽ നെഹ്റുവിന്റെ, പ്രതിച്ഛായ തകർക്കുകയാണ് അവരുടെ മുഖ്യലക്ഷ്യം. അതിനുശേഷം പ്രധാന പദവികൾ വഹിച്ചിട്ടുള്ള മറ്റു നെഹ്റു കുടുംബാംഗങ്ങൾക്കെതിരേ തിരിയുന്നു. പാർട്ടിയുടെ ചരിത്രത്തെപ്പറ്റിയോ സ്വാതന്ത്ര്യസമരത്തെപ്പറ്റിയോ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ആശയങ്ങളെപ്പറ്റിയോ കാര്യമായ ജ്ഞാനമില്ലാത്തവരാണു ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും എന്നതിനാൽ അവർക്ക് ഏകപക്ഷീയമായ ഈ വിമർശനങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നില്ല.
സ്വാതന്ത്ര്യസമരത്തിൽ സംഘപരിവാറിന്റെ നിഷേധാത്മക റോളിനെപ്പറ്റി പറയാൻപോലും അവർക്കു സാധിക്കുന്നില്ല. ബിജെപിക്ക് അതൊരു വലിയ കുറവുതന്നെയാണ്. പക്ഷേ പാർട്ടി അംഗങ്ങൾക്കു പാർട്ടിയുടെ നയങ്ങളെയും തന്ത്രങ്ങളെയുംപറ്റി ശരിയായ ബോധവത്കരണം നടത്തുന്നതിനു കോൺഗ്രസിൽ ശരിയായ നേതൃപരിശീലന ക്യാന്പുകളോ യോഗങ്ങളോ ഒന്നും നടക്കുന്നില്ല. എഐസിസി, വർക്കിംഗ് കമ്മിറ്റി യോഗങ്ങൾപോലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്നില്ല. എത്രയും പെട്ടെന്നു കോൺഗ്രസിന്റെ ചരമക്കുറിപ്പ് എഴുതാൻ ബിജെപി കൊണ്ടുപിടിച്ചു ശ്രമിക്കുകയാണെങ്കിലും, ഈ വിഷമഘട്ടത്തിലും കോൺഗ്രസ് ഇപ്പോഴും രാജ്യത്തെ നല്ലൊരു വിഭാഗം ആളുകളുടെയിടയിൽ ഒരു വികാരമായി തുടരുന്നുണ്ട്. എന്നാൽ, അവരുടെ എണ്ണം അത്ര ശക്തമല്ല. ശക്തനായ ഒരു നേതാവിന് ഇപ്പോഴും പാർട്ടിയെ ഉടച്ചുവാർത്തു പുനർനിർമിക്കാൻ കഴിയും. ബിജെപിയുടെ ഭാഗ്യമെന്നു പറയട്ടെ, കോൺഗ്രസിനുള്ളിലെ വളരെക്കുറച്ചു പേർക്കു മാത്രമേ പാർട്ടി നേരിടുന്ന അപകടത്തെപ്പറ്റി ബോധ്യം വന്നിട്ടുള്ളൂ.
ബിജെപി വളരെ വികാരപരമായ സംഭവങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി, വളരെ വിജയകരമായി സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം രാജ്യത്തിന്റെ സാന്പത്തികസ്ഥിതി ഒട്ടുംതന്നെ പ്രതീക്ഷയുണർത്തുന്ന വിധത്തിലല്ല. പ്രസംഗങ്ങളിലൂടെയും വാഗ്ദാനങ്ങളിലൂടെയും കഥകളിലൂടെയും തങ്ങളുടെ ശക്തമായ രാഷ്ട്രീയ സാന്നിധ്യം എത്രനാൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും എന്നതാണു ബിജെപി നേരിടുന്ന വെല്ലുവിളി. കോൺഗ്രസ് ഉണർന്നെണീക്കുംവരെ അവർ വേവലാതിപ്പെടേണ്ടതില്ല. കോൺഗ്രസിനെ സംബന്ധിച്ച് ഉണർന്നെണീക്കൽ ഒരു ചെറിയ പണി അല്ലതാനും.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിന്റെ അവസ്ഥ എന്തെന്ന് ആരും വിശദീകരിക്കേണ്ട കാര്യമില്ല. ആറു മാസത്തേക്ക് ഒരു ഇടക്കാല പ്രസിഡന്റിനെ കണ്ടെത്താൻ പാർട്ടി രണ്ടു മാസമെടുത്തു. അതുവരെ ഒരു സമവായം ഉണ്ടാക്കാനോ നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഒരാളെ കണ്ടെത്താനോ അവർക്കു കഴിഞ്ഞില്ല.
കോൺഗ്രസിനെ നയിക്കാൻ പാർട്ടിയിൽ ആരുമില്ല എന്നു പറയുന്നതു ശരിയാവില്ല. കളങ്കമില്ലാത്ത പ്രതിച്ഛായയോടെ പാർട്ടിയിൽ ഉത്തരവാദിത്വപ്പെട്ട പദവികൾ വഹിച്ചിട്ടുള്ള നേതാക്കൾ പലരുണ്ട്. ഒരു മുൻ പ്രധാനമന്ത്രി, നിരവധി മുൻ കാബിനറ്റ് മന്ത്രിമാർ, ശക്തരായ പ്രാദേശിക നേതാക്കൾ എന്നിങ്ങനെ നല്ല പ്രതിച്ഛായയുള്ളവരും ഇപ്പോഴും പാർട്ടിയോടു കൂറുപുലർത്തുന്നവരുമായ നിരവധിപേർ. അവരിൽ ഭൂരിഭാഗവും എന്തെങ്കിലും പദവി കിട്ടിയാലും ഇല്ലെങ്കിലും പാർട്ടിയിൽ തുടരുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം കോൺഗ്രസ് ഇപ്പോഴും തങ്ങളുടെ ജീവിതം സമർപ്പിക്കാൻ അർഹതയുള്ള പാർട്ടിയായി തുടരുന്നു.
അവരിൽ ഭൂരിപക്ഷവും എഴുപതുകാരോ എൺപതുകാരോ ആണ് എന്നതാണ് ഒരു പ്രശ്നം, അവരിപ്പോഴും സുബോധമുള്ളവരാണ് എങ്കിലും. പതിറ്റാണ്ടുകളായി പാർട്ടിയിലും സർക്കാരിലും അനുഷ്ഠിച്ച സേവനത്തിന്റെ വിപുലമായ പരിചയംകൊണ്ട് പാർട്ടിയെ ശരിയായ ദിശയിലൂടെ നയിക്കാൻ കെല്പുള്ളവരാണവർ. എന്നാൽ, പാർട്ടിയെ ഒരുമിപ്പിച്ചു നിർത്താനും അണികളെ ഉത്തേജിപ്പിക്കാനുമുള്ള അവരുടെ കഴിവിനെ പലരും സംശയിക്കുന്നു. പ്രായം ഒരു പരിമിതിയാണ്.
കുഴയ്ക്കുന്ന മറ്റൊരു പ്രശ്നംകൂടി പാർട്ടി നേരിടുന്നുണ്ട്. പാർട്ടി അധ്യക്ഷൻ പുതുതലമുറയിൽപ്പെട്ട ഊർജസ്വലനായ ഒരാളാകണമോ അതോ കുറെക്കാലംകൂടി ഒരു മുതിർന്ന നേതാവിന്റെ മാർഗനിർദേശം സ്വീകരിച്ചാൽ മതിയാവുമോ എന്നതാണത്. രാഹുൽഗാന്ധിയുടെ നേതൃത്വം സ്വീകരിക്കാൻ എല്ലാവരും തയാറായിരുന്നു. എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടുപോകാനുള്ള കഴിവായിരുന്നു അദ്ദേഹത്തിന്റെ ശക്തമായ ഒരു ഗുണം. തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അദ്ദേഹം പാർട്ടി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയും ഇനി പാർട്ടിയെ നയിക്കാനില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം പങ്കിടേണ്ട നേതാക്കൾ വേറെ പലരുമുണ്ട്. ആരോപണം നേരിടുന്നവരും മോശം പ്രതിച്ഛായയുള്ളവരുമായ ആളുകളെ സ്ഥാനാർഥികളാക്കിയവർ, സുപ്രധാനമായ ഹിന്ദി ബെൽറ്റിൽ സമാന ചിന്താഗതിയുള്ള പാർട്ടികളുമായി തെരഞ്ഞെടുപ്പുസഖ്യം ഉണ്ടാക്കുന്നതിൽ വീഴ്ച വരുത്തിയവർ, രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ കാര്യക്ഷമമായ തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതിൽ പരാജയപ്പെട്ടവർ എന്നിങ്ങനെ പരാജയത്തിന്റെ ഉത്തരവാദിത്വം പങ്കിടേണ്ട മുതിർന്ന കോൺഗ്രസ് നേതാക്കൾ നിരവധിയാണ്.
അടുത്ത എഐസിസി സമ്മേളനത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. പുതിയ പ്രസിഡന്റ് നെഹ്റു-ഗാന്ധി കുടുംബത്തിൽനിന്നുള്ളയാൾ തന്നെയാകാനാണു സാധ്യത. പാർട്ടിയെ ഒന്നിപ്പിച്ചു നിർത്തുന്നതിനും അച്ചടക്കത്തോടെ നയിക്കുന്നതിനും ആ കുടുംബത്തിൽ നിന്നൊരാൾ വരേണ്ടത് ആവശ്യമാണ്. എന്നാൽ, നെഹ്റു-ഗാന്ധി കുടുംബത്തിൽനിന്ന് ഒരാൾ വന്നതുകൊണ്ടുമാത്രം തെരഞ്ഞെടുപ്പു വിജയം ഉറപ്പിക്കാനാവില്ല.
പല സംസ്ഥാനങ്ങളിലും തകർന്നടിഞ്ഞ അടിത്തറയിൽനിന്നു വേണം പാർട്ടിയെ പുനർനിർമിക്കാൻ. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനില്കണമെങ്കിൽ കോൺഗ്രസിന്റെ പുനഃസംഘടന ഗ്രാമതലത്തിൽനിന്നു തുടങ്ങണം. കഴിഞ്ഞ ഒരു പതിറ്റാണ്ടോ മറ്റോ ആയി ഇടയ്ക്കിടെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗങ്ങളും എഐസിസി സമ്മേളനങ്ങളും ന്യൂഡൽഹിയിൽ നടത്തുന്നത് ഒരു ദേശീയ പാർട്ടി എന്ന നിലയിൽ സാങ്കേതികമായി ശരിയാണെങ്കിലും അതൊന്നും ഗുണം ചെയ്തിട്ടില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നതിന് പാർട്ടി സംഘടനാ സംവിധാനത്തെ ഒരുക്കാൻ നേതൃത്വം കഠിനപ്രയത്നം ചെയ്യേണ്ടതുണ്ട്.
ബിജെപിയുടെ തന്ത്രം
ഭിന്നിപ്പിച്ചു നശിപ്പിക്കുക എന്ന നയം വളരെ തന്ത്രപരമായി പിന്തുടരുന്ന ബിജെപിയിൽനിന്നാണ് കോൺഗ്രസ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്. 2014 മുതൽ ബിജെപി ശ്രമിക്കുന്നത് കോൺഗ്രസിലെ നെഹ്റു-ഗാന്ധി കുടുംബ അനുകൂലികളും മറ്റുള്ളവരും തമ്മിൽ ഭിന്നത ഉണ്ടാക്കാനാണ്.
മഹാത്മാഗാന്ധി, സർദാർ പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ്, ഡോ. ബി.ആർ. അംബേദ്കർ, സി. രാജഗോപാലാചാരി, ലാൽ ബഹദൂർ ശാസ്ത്രി തുടങ്ങിയ സ്വാതന്ത്ര്യസമര നേതാക്കൾ നെഹ്റു കുടുംബാംഗങ്ങളിൽനിന്നു വ്യത്യസ്തരായിരുന്നു എന്നു ചിത്രീകരിക്കാൻ സൂത്രശാലിയായ നരേന്ദ്ര മോദി ശ്രമിച്ചുവരുന്നു. ബാലഗംഗാധര തിലക്, ഗോപാലകൃഷ്ണ ഗോഖലെ തുടങ്ങിയ നേതാക്കളെയും അവസരം കിട്ടുമ്പോൾ സ്മരിക്കുന്നു. തങ്ങളുടെ സംഭാവനകളെ പുകഴ്ത്താനും കോൺഗ്രസിന്റെ നയങ്ങളെയും നെഹ്റുവിനെയും വിമർശിക്കാനും ബിജെപി ഒരവസരവും പാഴാക്കാറില്ല.
ബിജെപിയുടെ തന്ത്രം വ്യക്തമാണ്. കോൺഗ്രസിൽ ഭിന്നിപ്പുണ്ടാക്കുക. നെഹ്റു കുടുംബത്തിന്റെ പ്രതിച്ഛായയിൽ കരിതേച്ചാൽ കോൺഗ്രസിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ കഴിയുമെന്നു ബിജെപി, പ്രത്യേകിച്ചു മോദി-അമിത്ഷാ കൂട്ടുകെട്ട് കരുതുന്നു. കോൺഗ്രസിനു ശക്തവും വിശ്വാസ്യതയുള്ളതുമായ നേതൃത്വം കൊടുത്തതും പാർട്ടിയിൽ ഐക്യമുണ്ടാക്കിയതും നെഹ്റു കുടുംബമാണ്. മറ്റു നേതാക്കളും ഉണ്ടായിരുന്നെങ്കിലും അവർക്കു പാർട്ടിയെ നയിക്കാൻ പ്രാപ്തിയില്ലായിരുന്നു.
ബിജെപിയെ സംബന്ധിച്ചിടത്തോളം ദേശീയതലത്തിൽ അവർക്കിന്നൊരു പ്രതിയോഗിയില്ല. സംസ്ഥാനതലത്തിലുള്ള പ്രതിയോഗികൾ പ്രാദേശിക പാർട്ടികളാണ്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അവരെ വരുതിയിൽ നിർത്താം. ഡിഎംകെപോലുള്ള ചില അപവാദങ്ങൾ ഉണ്ടാകാമെന്നു മാത്രം. മാത്രമല്ല, ഏതാനും പ്രാദേശിക പാർട്ടികൾ ചേർന്നാൽ സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ലോക്സഭയിൽ കിട്ടില്ല. പരസ്പരവിരുദ്ധ താത്പര്യങ്ങളുള്ളവരാണവർ. അവരുടെ സങ്കുചിത പ്രാദേശിക താത്പര്യങ്ങൾ നദീജലം പങ്കിടൽപോലുള്ള വിഷയങ്ങളിൽ അവരെ തമ്മിലകറ്റുന്നു.
മറ്റുവാക്കിൽ പറഞ്ഞാൽ, കോൺഗ്രസിനെ രാഷ്ട്രീയമായി തകർത്താൽ ബിജെപിക്കും അവരുടെ ഹിന്ദുത്വ തത്വശാസ്ത്രത്തിനും ഒരു വെല്ലുവിളിയുമുണ്ടാവില്ല. ഹിന്ദുത്വ കുത്തകയുടെ വാഴ്ച നടത്താം. ഏതാനും ന്യൂനപക്ഷ ഗ്രൂപ്പുകൾക്കു ബിജെപിയെ ദേശീയതലത്തിൽ നേരിടാൻ കഴിയില്ല.
സംശയത്തിന്റെ വിത്തുകൾ
ബംഗാളിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും ബിജെപി ഭാഗികമായി വിജയിച്ചു. മറ്റു സംസ്ഥാനങ്ങളിലും ബിജെപി നെഹ്റുവിന്റെ സംഭാവനകളെപ്പറ്റി സംശയത്തിന്റെ വിത്തുകൾ വിതച്ചിട്ടുണ്ട്. നെഹ്റു കുടുംബത്തെപ്പറ്റി അങ്ങേയറ്റം അപവാദപരവും വിഷലിപ്തവുമായ കഥകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. അവ കൂടുതൽ ശക്തമായി അവതരിപ്പിക്കാൻ വേണ്ടി ചില സംഘങ്ങൾ വസ്തുതകളും ഭാവനകളും കൂട്ടിക്കലർത്തി തങ്ങളുടെ സിദ്ധാന്തങ്ങളും ഇടയ്ക്കിടെ അവതരിപ്പിക്കുന്നു. കോൺഗ്രസിനെ ദുർബലപ്പെടുത്താൻ നെഹ്റു-ഗാന്ധി കുടുംബത്തിൽനിന്നുള്ള നേതാക്കളുടെ പ്രതിച്ഛായ മോശമാക്കുകയാണ് ചെയ്യേണ്ടതെന്ന് ബിജെപി നേതാക്കൾക്കു ബോധ്യമായിരിക്കുന്നു.
നെഹ്റു കുടുംബത്തിന്റെ, പ്രത്യേകിച്ചു ജവഹർലാൽ നെഹ്റുവിന്റെ, പ്രതിച്ഛായ തകർക്കുകയാണ് അവരുടെ മുഖ്യലക്ഷ്യം. അതിനുശേഷം പ്രധാന പദവികൾ വഹിച്ചിട്ടുള്ള മറ്റു നെഹ്റു കുടുംബാംഗങ്ങൾക്കെതിരേ തിരിയുന്നു. പാർട്ടിയുടെ ചരിത്രത്തെപ്പറ്റിയോ സ്വാതന്ത്ര്യസമരത്തെപ്പറ്റിയോ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ആശയങ്ങളെപ്പറ്റിയോ കാര്യമായ ജ്ഞാനമില്ലാത്തവരാണു ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും എന്നതിനാൽ അവർക്ക് ഏകപക്ഷീയമായ ഈ വിമർശനങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നില്ല.
സ്വാതന്ത്ര്യസമരത്തിൽ സംഘപരിവാറിന്റെ നിഷേധാത്മക റോളിനെപ്പറ്റി പറയാൻപോലും അവർക്കു സാധിക്കുന്നില്ല. ബിജെപിക്ക് അതൊരു വലിയ കുറവുതന്നെയാണ്. പക്ഷേ പാർട്ടി അംഗങ്ങൾക്കു പാർട്ടിയുടെ നയങ്ങളെയും തന്ത്രങ്ങളെയുംപറ്റി ശരിയായ ബോധവത്കരണം നടത്തുന്നതിനു കോൺഗ്രസിൽ ശരിയായ നേതൃപരിശീലന ക്യാന്പുകളോ യോഗങ്ങളോ ഒന്നും നടക്കുന്നില്ല. എഐസിസി, വർക്കിംഗ് കമ്മിറ്റി യോഗങ്ങൾപോലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്നില്ല. എത്രയും പെട്ടെന്നു കോൺഗ്രസിന്റെ ചരമക്കുറിപ്പ് എഴുതാൻ ബിജെപി കൊണ്ടുപിടിച്ചു ശ്രമിക്കുകയാണെങ്കിലും, ഈ വിഷമഘട്ടത്തിലും കോൺഗ്രസ് ഇപ്പോഴും രാജ്യത്തെ നല്ലൊരു വിഭാഗം ആളുകളുടെയിടയിൽ ഒരു വികാരമായി തുടരുന്നുണ്ട്. എന്നാൽ, അവരുടെ എണ്ണം അത്ര ശക്തമല്ല. ശക്തനായ ഒരു നേതാവിന് ഇപ്പോഴും പാർട്ടിയെ ഉടച്ചുവാർത്തു പുനർനിർമിക്കാൻ കഴിയും. ബിജെപിയുടെ ഭാഗ്യമെന്നു പറയട്ടെ, കോൺഗ്രസിനുള്ളിലെ വളരെക്കുറച്ചു പേർക്കു മാത്രമേ പാർട്ടി നേരിടുന്ന അപകടത്തെപ്പറ്റി ബോധ്യം വന്നിട്ടുള്ളൂ.
ബിജെപി വളരെ വികാരപരമായ സംഭവങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി, വളരെ വിജയകരമായി സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം രാജ്യത്തിന്റെ സാന്പത്തികസ്ഥിതി ഒട്ടുംതന്നെ പ്രതീക്ഷയുണർത്തുന്ന വിധത്തിലല്ല. പ്രസംഗങ്ങളിലൂടെയും വാഗ്ദാനങ്ങളിലൂടെയും കഥകളിലൂടെയും തങ്ങളുടെ ശക്തമായ രാഷ്ട്രീയ സാന്നിധ്യം എത്രനാൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും എന്നതാണു ബിജെപി നേരിടുന്ന വെല്ലുവിളി. കോൺഗ്രസ് ഉണർന്നെണീക്കുംവരെ അവർ വേവലാതിപ്പെടേണ്ടതില്ല. കോൺഗ്രസിനെ സംബന്ധിച്ച് ഉണർന്നെണീക്കൽ ഒരു ചെറിയ പണി അല്ലതാനും.