ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിനുള്ള ഡോ. കെ. കസ്തൂരിരംഗൻ കരട് രേഖ (2019) യിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണു ശിപാർശ ചെയ്തിട്ടുള്ളത്. ഈ മേഖലയെ നവീകരിക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നീ ഉദ്ദേശ്യങ്ങളോടെയുള്ള നിർദേശങ്ങളിൽ പ്രധാനപ്പെട്ട ഒരു കാര്യം രാജ്യത്തുള്ള ഉന്നതവിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടുകളെയെല്ലാം മൾട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങൾ ആക്കി മാറ്റുക എന്നുള്ളതാണ്.
ഒരു ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനെ എപ്പോഴാണ് ഒരു മൾട്ടി ഡിസിപ്ലിനറി ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ എന്ന് വിളിക്കുവാൻ കഴിയുക എന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് ആർട്സിലും ഹ്യൂമാനിറ്റീസിലുമായി ചുരുങ്ങിയത് രണ്ടു ഡിഗ്രി പ്രോഗ്രാമുകളും സയൻസിലും മാത്സിലുമായി ചുരുങ്ങിയത് രണ്ടു പ്രോഗ്രാമുകളും സോഷ്യൽ സയൻസിൽ ഒരു പ്രോഗ്രാമും നടത്തിയിരിക്കണം. ഇത്തരം സ്ഥാപനങ്ങളിൽ 2000ൽ കുറയാത്ത വിദ്യാർഥികളും ഉന്നത നിലവാരമുളള അധ്യാപകരും ഉണ്ടായിരിക്കണം.
രാജ്യത്ത് മൾട്ടി ഡിസിപ്ലിനറി ഹയർ എഡ്യൂക്കേഷൻ സ്ഥാപനങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് റിപ്പോർട്ടിൽ ഇങ്ങനെ വിശദീകരിക്കുന്നു. ഒരു വൈജ്ഞാനിക സമൂഹമായും സാന്പത്തികശക്തിയായും ഇന്ത്യ വികസിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വരാൻ പോകുന്ന നാലാം വ്യാവസായിക വിപ്ലവവും, അതിൽ ഇന്ത്യ നേടാൻ പോകുന്ന നേതൃസ്ഥാനവും മുൻകൂട്ടി കാണുന്പോൾ അടുത്ത ഭാവിയിൽ രാജ്യത്ത് വളരെയേറെ തൊഴിൽ സാധ്യതകൾ പുതുതായി ഉണ്ടാകുമെന്നു പറയാൻ കഴിയും. അങ്ങനെ ഉണ്ടാകുന്ന വർധിച്ച തൊഴിൽ അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണമെങ്കിൽ നമ്മുടെ യുവജനങ്ങൾ വിവിധ മേഖലകളിൽ അറിവും പ്രായോഗിക വൈദഗ്ദ്ധ്യവും ഉള്ളവരായിത്തീർന്നിരിക്കണം.
പൗരാണിക ഭാരതത്തിലുണ്ടായിരുന്ന നളന്ദ, തക്ഷശില എന്നീ രണ്ടു സർവകലാശാലകൾ മൾട്ടി ഡിസിപ്ലനറി സ്വഭാവമുള്ളവയായിരുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള ആയിരക്കണക്കിനു വിദ്യാർഥികൾ അവിടെ വളരെ വിജയകരമായി പഠനം പൂർത്തിയാക്കിയിട്ടുണ്ട്. മൾട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങൾ വളരെ വിജയകരമാണെന്നുള്ളതിന്റെ തെളിവാണത്. സന്പൂർണ വ്യക്തിത്വ വികസനത്തിനു പറ്റിയ പൗരാണിക വിദ്യാഭ്യാസരീതി രാജ്യത്ത് തിരിച്ചു കൊണ്ടുവരേണ്ട സമയമാണിത്. ഇക്കാരണങ്ങളാൽ മൾട്ടി ഡിസിപ്ലിനറി ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് ശിപാർശ ചെയ്യുന്നു എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.
കോളജുകളുടെ ഇപ്പോഴത്തെ അവസ്ഥ
രാജ്യത്ത് ഇപ്പോൾ 800ൽ അധികം യൂണിവേഴ്സിറ്റികളും 40000 ത്തോളം കോളജുകളുമുണ്ട്. എന്നാൽ ഇവയിൽ 40 ശതമാനം സ്ഥാപനങ്ങളും ഒരു ഡിസിപ്ലിനിൽ മാത്രമുള്ള പ്രോഗ്രാം നടത്തുന്നവയാണ്. മാത്രവുമല്ല ഉള്ള കോളജുകളിൽ 20 ശതമാനത്തിൽ ഏറെ സ്ഥാപനങ്ങളിലും 100ൽ താഴെ വിദ്യാർഥികളേ പഠിക്കുന്നുമുള്ളൂ. നാലു ശതമാനം കോളജുകളിൽ മാത്രമാണ് 3000ൽ കൂടുതൽ വിദ്യാർഥികളുള്ളത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് കോളജുകളിൽ വേണ്ടത്ര അധ്യാപകർ ഇല്ല. ഇങ്ങനെയുള്ള ന്യൂനതകൾ മൂലം ഇപ്പോഴുള്ള കോളജുകൾക്ക് ലക്ഷ്യം നേടുവാൻ കഴിയുന്നില്ല. ഇതിനും പരിഹാരം മൾട്ടി ഡിസിപ്ലിനറി ഹയർ എഡ്യൂക്കേഷൻ സ്ഥാപനങ്ങളാണ്.
രാജ്യത്തെ മൾട്ടി ഡിസിപ്ലിനറി ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ടൈപ്പ് 1, ടൈപ്പ് 2, ടൈപ്പ് 3 എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി തിരിക്കണം എന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്.
ടൈപ്പ് 1 സ്ഥാപനങ്ങൾ റിസർച്ച് യൂണിവേഴ്സിറ്റികൾ ആയിരിക്കും. ഇവിടെ ഗവേഷണവും ഉയർന്ന നിലവാരത്തിലുള്ള അധ്യാപനവും ആയിരിക്കും ഉണ്ടാവുക. രണ്ടു കാര്യങ്ങൾക്കും തുല്യപ്രാധാന്യം നല്കും. അധ്യാപന മേഖലയിൽ അണ്ടർ ഗ്രാജ്വേറ്റ്, മാസ്റ്റേഴ്സ്, പിഎച്ച്ഡി, പ്രഫഷണൽ, തൊഴിൽ അധിഷ്ഠിത പ്രോഗ്രാമുകൾ ഉണ്ടാകും. അടുത്ത രണ്ടു പതിറ്റാണ്ടുകൾക്കുള്ളിൽ രാജ്യത്ത് 150-300 ടൈപ്പ് 1 സ്ഥാപനങ്ങൾ ഉണ്ടാവണം. ഓരോ സ്ഥാപനത്തിലും 5000-25000 വിദ്യാർഥികൾ ഉണ്ടാകും. ഇവ ലോകത്തുള്ള ഏതു യൂണിവേഴ്സിറ്റിയോടും കിടപിടിക്കാൻ പറ്റുന്ന നിലവാരമുള്ളവ ആയിരിക്കും.
ടൈപ്പ് 2 സ്ഥാപനങ്ങൾ ടീച്ചിംഗ് യൂണിവേഴ്സിറ്റികളാണ്. ഇവിടെ ഉൗന്നൽ നല്കുന്നത് പ്രധാനമായും ഉന്നത നിലവാരത്തിലുള്ള അധ്യാപനത്തിൽ ആയിരിക്കും. എങ്കിലും ഗവേഷണ പഠനങ്ങളും ഉണ്ടാകും. അണ്ടർ ഗ്രാജ്വേറ്റ്, മാസ്റ്റേഴ്സ്, ഡോക്ടറൽ തലത്തിലുളള അധ്യാപനം ഉണ്ടാകും. കൂടാതെ പ്രഫഷണൽ, തൊഴിൽ അധിഷ്ഠിത സർട്ടിഫിക്കറ്റ് - ഡിപ്ലോമ പ്രോഗ്രാമുകളും ഉണ്ടാകും. അടുത്ത രണ്ടുപതിറ്റാണ്ടുകൾക്കുള്ളിൽ രാജ്യത്ത് ഇത്തരത്തിലുള്ള 1000-2000 സ്ഥാപനങ്ങൾ സൃഷ്ടിക്കപ്പെടണമെന്നാണ് ശിപാർശ. ടൈപ്പ് രണ്ടിൽ വരുന്ന സ്ഥാപനങ്ങൾക്ക് ഗവേഷണത്തിൽ ഉന്നതനിലവാരം പുലർത്തി ടൈപ്പ് ഒന്നിലേക്കു മാറുന്നതിനു ശ്രമിക്കാൻ കഴിയും.
ടൈപ്പ് 3 സ്ഥാപനങ്ങൾ സ്വയംഭരണ കോളജുകൾ ആയിരിക്കും. ഉന്നതനിലവാരം പുലർത്തുന്ന അധ്യാപനം ആയിരിക്കും ഇവിടെ ഉണ്ടാവുക. അണ്ടർ ഗ്രാജ്വേറ്റ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തുടങ്ങിയ പ്രോഗ്രാമുകൾ നടത്തും. അടുത്ത രണ്ടു പതിറ്റാണ്ടുകൾക്കുള്ളിൽ ഇത്തരത്തിലുള്ള 5000-10000 സ്വയംഭരണ കോളജുകൾ രാജ്യത്തുണ്ടാകണം. ഓരോന്നിലും 2000-5000 വിദ്യാർഥികൾ. ഗവേഷണാടിസ്ഥാനത്തിൽ വളരെ മെച്ചപ്പെട്ട നിലയിൽ അധ്യാപനം നടത്തുന്ന കോളജുകളിലെ അധ്യാപകർക്ക് കൂടുതൽ ഗവേഷണ പഠനങ്ങൾക്കും അതിനുള്ള ഫണ്ടിനും അവസരങ്ങൾ നല്കും.
വിദൂരഭാവിയിൽ, അതായത് ഏതാണ്ട് 2040 ഓടുകൂടി, രാജ്യത്താകെ മൂന്നു ടൈപ്പിലും പെട്ട ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ എണ്ണം കുറച്ചുകൊണ്ടുവരണം. എന്നാൽ അവയിൽ ആകെ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചുകൊണ്ടുമിരിക്കണം. ഏകദേശം 50 ലക്ഷം ജനസംഖ്യയ്ക്ക് ഒരു ടൈപ്പ് 1, അഞ്ചു ലക്ഷത്തിന് ഒരു ടൈപ്പ് 2, രണ്ടു ലക്ഷത്തിന് ഒരു ടൈപ്പ് 3 എന്നീ അനുപാതത്തിൽ ആയിരിക്കും സ്ഥാപനങ്ങൾ ഉണ്ടാവുക.
യൂണിവേഴ്സിറ്റികൾ ഇപ്പോൾ ചെയ്യുന്ന അഫിലിയേറ്റിംഗ് സന്പ്രദായം 2032 ഓടെ പൂർണമായും നിർത്തലാക്കണം. ഇപ്പോൾ കോളജുകളെ അഫിലിയേറ്റു ചെയ്തു നിൽക്കുന്ന യൂണിവേഴ്സിറ്റികളെ ഓന്നോ അതിലധികമോ ക്യാന്പസുള്ള ടൈപ്പ് 1/2 വിഭാഗത്തിലുള്ള യൂണിവേഴ്സിറ്റികളാക്കി മാറ്റും.
യൂണിവേഴ്സിറ്റികളോട് ഇപ്പോൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകൾക്ക് മൂന്നു സാധ്യതകളുണ്ടാവും.
1. സ്വന്തമായി ഡിഗ്രി നല്കുവാൻ കഴിയുന്ന ടൈപ്പ് 3 സ്വയംഭരണ കോളജുകളാക്കി മാറ്റുക.
2. അവയെ ഇപ്പോൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന യൂണിവേഴ്സിറ്റികളിൽ ലയിപ്പിക്കുക.
3.അവയെ ടൈപ്പ് 1/2 വിഭാഗത്തിൽപ്പെട്ട ഓരോ യൂണിവേഴ്സിറ്റി തന്നെ ആക്കി മാറ്റുക.
ഇവയിൽ ഏതു മാർഗം ആണെങ്കിലും 2032 ഓടു കൂടി നടപ്പിലാക്കിയാൽ മതി. 2032 ഓടു കൂടിയും ഇത്തരത്തിൽ മാറ്റുവാൻ കഴിയാത്ത കോളജുകളുടെ സൗകര്യങ്ങളും റിസോഴ്സുകളും വയോജന വിദ്യാഭ്യാസ കേന്ദ്രങ്ങൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിപാടികൾ, വായനശാലകൾ തുടങ്ങിയ പൊതുജനോപകാരമായ പൊതുപരിപാടികൾക്കായി ഉപയോഗിക്കും.
മിഷൻ നളന്ദ, തക്ഷശില
മുകളിൽ പറഞ്ഞിട്ടുള്ള പരിഷ്കാരങ്ങൾ ദീർഘകാലാടിസ്ഥാനത്തിലേക്കാണ് വിഭാവനം ചെയ്തിട്ടുള്ളത്. അതിനാൽ അതിനു മുന്നോടിയായി വളരെ ഉന്നതനിലവാരം പുലർത്തുന്ന നിരവധി ടൈപ്പ് 1, 2, 3 സ്ഥാപനങ്ങൾ രാജ്യത്തു തുടങ്ങും. ഇത് 2030 ഓടെ പൂർത്തിയാകും. ഇതിനുവേണ്ടി മിഷൻ നളന്ദ (എംഎൻ), മിഷൻ തക്ഷശില (എംടി) എന്നീ പേരുകളിൽ രണ്ടു പദ്ധതികൾ രാജ്യത്തു നടപ്പിലാക്കാൻ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്. രണ്ടു മിഷനുകളും സ്ഥാപിക്കുന്നത് രാഷ്ട്രീയ ശിക്ഷാ ആയോഗ് (ആർഎസ്എ) ആയിരിക്കും. ഈ രണ്ടു മിഷനുകളുടെയും ഫലപ്രദമായ നടത്തിപ്പിനു വേണ്ടി ഒരു മിഷൻ ഡയക്ടറേറ്റും രൂപീകരിക്കും.
2030 ആകുന്പോഴേക്കും രാജ്യത്ത് ഉന്നതനിലവാരത്തിലുള്ള 100 ടൈപ്പ് 1 സ്ഥാപനങ്ങളും 500 ടൈപ്പ് 2 സ്ഥാപനങ്ങളും എങ്കിലും പ്രവർത്തിക്കുന്നുണ്ട് എന്നു നളന്ദാ മിഷൻ ഉറപ്പു വരുത്തണം. മിഷൻ തക്ഷശിലയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ഓരോ ജില്ലയിലും ഉന്നതനിലവാരം പുലർത്തുന്ന ഓരോ ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനെങ്കിലും സ്ഥാപിക്കാൻ ക്രമീകരണങ്ങൾ നടത്തും. ഈ സ്ഥാപനങ്ങൾ വിദ്യാർഥികൾക്കു താമസിച്ചു പഠിക്കുവാൻ കൂടി സൗകര്യമുളളവ ആയിരിക്കണം.
വെല്ലുവിളികളും അവ്യക്തതകളും
രാജ്യത്ത് ഭാവിയിൽ മൾട്ടി ഡിസിപ്ലിനറി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം മതി എന്നതു താത്വികമായി നല്ല ആശയമാണ്. എന്നാൽ പ്രായോഗികമായി നടപ്പിലാക്കുക അപ്രായോഗികമല്ല എങ്കിൽ തന്നെ വളരെ വിഷമകരമായിരിക്കും. രാജ്യത്തെവിടെയെങ്കിലുമൊക്കെയായി കുറച്ചു സ്ഥാപനങ്ങൾ തുടങ്ങിവച്ചതു കൊണ്ടുമാത്രം ലക്ഷ്യം നേടാൻ കഴിയില്ല. ലക്ഷ്യം നേടുവാൻ കഴിയണമെങ്കിൽ മൂന്നു കാര്യങ്ങൾ ചെയ്യുവാൻ കഴിയണം.
1. ആവശ്യത്തിനുള്ള സ്ഥാപനങ്ങൾ തുടങ്ങുക.
2. തുടങ്ങുന്നവ പൂർത്തിയാക്കുക.
3.അവയെല്ലാം വിജയകരമായി തുടരുക. ഈ മൂന്നുകാര്യങ്ങളിൽ ഏതിലെങ്കിലും വീഴ്ച ഉണ്ടായാൽ ലക്ഷ്യം നേടുവാൻ കഴിയില്ല എന്നു മാത്രമല്ല, രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗം ഇപ്പോഴുള്ളതിനേക്കാൾ മോശമായ അവസ്ഥയിലേക്കു നീങ്ങുകയും ചെയ്തേക്കാം.
ഡോ. ടി.വി. തുളസീധരൻ
റവ. ഡോ. ജോണ്സണ് ഒറോപ്ലാക്കൽ
ഡോ. കുര്യൻ ചെറുശേരിൽ
(ഡോ. ടി.വി. തുളസീധരൻ എംജി
യൂണിവേഴ്സിറ്റി സ്കൂൾ ഓഫ്
പെഡഗോജിക്കൽ സയൻസിൽ പ്രഫസറാണ്.
റവ. ഡോ. ജോണ്സണ് ഒറോപ്ലാക്കൽ
തൊടുപുഴ - മൈലക്കൊന്പ്
സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ
എഡ്യൂക്കേഷന്റെ വൈസ് പ്രിൻസിപ്പലും
ഡോ. കുര്യൻ ചെറുശേരി അവിടെ അസോസിയേറ്റ് പ്രഫസറുമാണ്)
ഒരു ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനെ എപ്പോഴാണ് ഒരു മൾട്ടി ഡിസിപ്ലിനറി ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ എന്ന് വിളിക്കുവാൻ കഴിയുക എന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് ആർട്സിലും ഹ്യൂമാനിറ്റീസിലുമായി ചുരുങ്ങിയത് രണ്ടു ഡിഗ്രി പ്രോഗ്രാമുകളും സയൻസിലും മാത്സിലുമായി ചുരുങ്ങിയത് രണ്ടു പ്രോഗ്രാമുകളും സോഷ്യൽ സയൻസിൽ ഒരു പ്രോഗ്രാമും നടത്തിയിരിക്കണം. ഇത്തരം സ്ഥാപനങ്ങളിൽ 2000ൽ കുറയാത്ത വിദ്യാർഥികളും ഉന്നത നിലവാരമുളള അധ്യാപകരും ഉണ്ടായിരിക്കണം.
രാജ്യത്ത് മൾട്ടി ഡിസിപ്ലിനറി ഹയർ എഡ്യൂക്കേഷൻ സ്ഥാപനങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് റിപ്പോർട്ടിൽ ഇങ്ങനെ വിശദീകരിക്കുന്നു. ഒരു വൈജ്ഞാനിക സമൂഹമായും സാന്പത്തികശക്തിയായും ഇന്ത്യ വികസിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വരാൻ പോകുന്ന നാലാം വ്യാവസായിക വിപ്ലവവും, അതിൽ ഇന്ത്യ നേടാൻ പോകുന്ന നേതൃസ്ഥാനവും മുൻകൂട്ടി കാണുന്പോൾ അടുത്ത ഭാവിയിൽ രാജ്യത്ത് വളരെയേറെ തൊഴിൽ സാധ്യതകൾ പുതുതായി ഉണ്ടാകുമെന്നു പറയാൻ കഴിയും. അങ്ങനെ ഉണ്ടാകുന്ന വർധിച്ച തൊഴിൽ അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണമെങ്കിൽ നമ്മുടെ യുവജനങ്ങൾ വിവിധ മേഖലകളിൽ അറിവും പ്രായോഗിക വൈദഗ്ദ്ധ്യവും ഉള്ളവരായിത്തീർന്നിരിക്കണം.
പൗരാണിക ഭാരതത്തിലുണ്ടായിരുന്ന നളന്ദ, തക്ഷശില എന്നീ രണ്ടു സർവകലാശാലകൾ മൾട്ടി ഡിസിപ്ലനറി സ്വഭാവമുള്ളവയായിരുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള ആയിരക്കണക്കിനു വിദ്യാർഥികൾ അവിടെ വളരെ വിജയകരമായി പഠനം പൂർത്തിയാക്കിയിട്ടുണ്ട്. മൾട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങൾ വളരെ വിജയകരമാണെന്നുള്ളതിന്റെ തെളിവാണത്. സന്പൂർണ വ്യക്തിത്വ വികസനത്തിനു പറ്റിയ പൗരാണിക വിദ്യാഭ്യാസരീതി രാജ്യത്ത് തിരിച്ചു കൊണ്ടുവരേണ്ട സമയമാണിത്. ഇക്കാരണങ്ങളാൽ മൾട്ടി ഡിസിപ്ലിനറി ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് ശിപാർശ ചെയ്യുന്നു എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.
കോളജുകളുടെ ഇപ്പോഴത്തെ അവസ്ഥ
രാജ്യത്ത് ഇപ്പോൾ 800ൽ അധികം യൂണിവേഴ്സിറ്റികളും 40000 ത്തോളം കോളജുകളുമുണ്ട്. എന്നാൽ ഇവയിൽ 40 ശതമാനം സ്ഥാപനങ്ങളും ഒരു ഡിസിപ്ലിനിൽ മാത്രമുള്ള പ്രോഗ്രാം നടത്തുന്നവയാണ്. മാത്രവുമല്ല ഉള്ള കോളജുകളിൽ 20 ശതമാനത്തിൽ ഏറെ സ്ഥാപനങ്ങളിലും 100ൽ താഴെ വിദ്യാർഥികളേ പഠിക്കുന്നുമുള്ളൂ. നാലു ശതമാനം കോളജുകളിൽ മാത്രമാണ് 3000ൽ കൂടുതൽ വിദ്യാർഥികളുള്ളത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് കോളജുകളിൽ വേണ്ടത്ര അധ്യാപകർ ഇല്ല. ഇങ്ങനെയുള്ള ന്യൂനതകൾ മൂലം ഇപ്പോഴുള്ള കോളജുകൾക്ക് ലക്ഷ്യം നേടുവാൻ കഴിയുന്നില്ല. ഇതിനും പരിഹാരം മൾട്ടി ഡിസിപ്ലിനറി ഹയർ എഡ്യൂക്കേഷൻ സ്ഥാപനങ്ങളാണ്.
രാജ്യത്തെ മൾട്ടി ഡിസിപ്ലിനറി ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ടൈപ്പ് 1, ടൈപ്പ് 2, ടൈപ്പ് 3 എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി തിരിക്കണം എന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്.
ടൈപ്പ് 1 സ്ഥാപനങ്ങൾ റിസർച്ച് യൂണിവേഴ്സിറ്റികൾ ആയിരിക്കും. ഇവിടെ ഗവേഷണവും ഉയർന്ന നിലവാരത്തിലുള്ള അധ്യാപനവും ആയിരിക്കും ഉണ്ടാവുക. രണ്ടു കാര്യങ്ങൾക്കും തുല്യപ്രാധാന്യം നല്കും. അധ്യാപന മേഖലയിൽ അണ്ടർ ഗ്രാജ്വേറ്റ്, മാസ്റ്റേഴ്സ്, പിഎച്ച്ഡി, പ്രഫഷണൽ, തൊഴിൽ അധിഷ്ഠിത പ്രോഗ്രാമുകൾ ഉണ്ടാകും. അടുത്ത രണ്ടു പതിറ്റാണ്ടുകൾക്കുള്ളിൽ രാജ്യത്ത് 150-300 ടൈപ്പ് 1 സ്ഥാപനങ്ങൾ ഉണ്ടാവണം. ഓരോ സ്ഥാപനത്തിലും 5000-25000 വിദ്യാർഥികൾ ഉണ്ടാകും. ഇവ ലോകത്തുള്ള ഏതു യൂണിവേഴ്സിറ്റിയോടും കിടപിടിക്കാൻ പറ്റുന്ന നിലവാരമുള്ളവ ആയിരിക്കും.
ടൈപ്പ് 2 സ്ഥാപനങ്ങൾ ടീച്ചിംഗ് യൂണിവേഴ്സിറ്റികളാണ്. ഇവിടെ ഉൗന്നൽ നല്കുന്നത് പ്രധാനമായും ഉന്നത നിലവാരത്തിലുള്ള അധ്യാപനത്തിൽ ആയിരിക്കും. എങ്കിലും ഗവേഷണ പഠനങ്ങളും ഉണ്ടാകും. അണ്ടർ ഗ്രാജ്വേറ്റ്, മാസ്റ്റേഴ്സ്, ഡോക്ടറൽ തലത്തിലുളള അധ്യാപനം ഉണ്ടാകും. കൂടാതെ പ്രഫഷണൽ, തൊഴിൽ അധിഷ്ഠിത സർട്ടിഫിക്കറ്റ് - ഡിപ്ലോമ പ്രോഗ്രാമുകളും ഉണ്ടാകും. അടുത്ത രണ്ടുപതിറ്റാണ്ടുകൾക്കുള്ളിൽ രാജ്യത്ത് ഇത്തരത്തിലുള്ള 1000-2000 സ്ഥാപനങ്ങൾ സൃഷ്ടിക്കപ്പെടണമെന്നാണ് ശിപാർശ. ടൈപ്പ് രണ്ടിൽ വരുന്ന സ്ഥാപനങ്ങൾക്ക് ഗവേഷണത്തിൽ ഉന്നതനിലവാരം പുലർത്തി ടൈപ്പ് ഒന്നിലേക്കു മാറുന്നതിനു ശ്രമിക്കാൻ കഴിയും.
ടൈപ്പ് 3 സ്ഥാപനങ്ങൾ സ്വയംഭരണ കോളജുകൾ ആയിരിക്കും. ഉന്നതനിലവാരം പുലർത്തുന്ന അധ്യാപനം ആയിരിക്കും ഇവിടെ ഉണ്ടാവുക. അണ്ടർ ഗ്രാജ്വേറ്റ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തുടങ്ങിയ പ്രോഗ്രാമുകൾ നടത്തും. അടുത്ത രണ്ടു പതിറ്റാണ്ടുകൾക്കുള്ളിൽ ഇത്തരത്തിലുള്ള 5000-10000 സ്വയംഭരണ കോളജുകൾ രാജ്യത്തുണ്ടാകണം. ഓരോന്നിലും 2000-5000 വിദ്യാർഥികൾ. ഗവേഷണാടിസ്ഥാനത്തിൽ വളരെ മെച്ചപ്പെട്ട നിലയിൽ അധ്യാപനം നടത്തുന്ന കോളജുകളിലെ അധ്യാപകർക്ക് കൂടുതൽ ഗവേഷണ പഠനങ്ങൾക്കും അതിനുള്ള ഫണ്ടിനും അവസരങ്ങൾ നല്കും.
വിദൂരഭാവിയിൽ, അതായത് ഏതാണ്ട് 2040 ഓടുകൂടി, രാജ്യത്താകെ മൂന്നു ടൈപ്പിലും പെട്ട ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ എണ്ണം കുറച്ചുകൊണ്ടുവരണം. എന്നാൽ അവയിൽ ആകെ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചുകൊണ്ടുമിരിക്കണം. ഏകദേശം 50 ലക്ഷം ജനസംഖ്യയ്ക്ക് ഒരു ടൈപ്പ് 1, അഞ്ചു ലക്ഷത്തിന് ഒരു ടൈപ്പ് 2, രണ്ടു ലക്ഷത്തിന് ഒരു ടൈപ്പ് 3 എന്നീ അനുപാതത്തിൽ ആയിരിക്കും സ്ഥാപനങ്ങൾ ഉണ്ടാവുക.
യൂണിവേഴ്സിറ്റികൾ ഇപ്പോൾ ചെയ്യുന്ന അഫിലിയേറ്റിംഗ് സന്പ്രദായം 2032 ഓടെ പൂർണമായും നിർത്തലാക്കണം. ഇപ്പോൾ കോളജുകളെ അഫിലിയേറ്റു ചെയ്തു നിൽക്കുന്ന യൂണിവേഴ്സിറ്റികളെ ഓന്നോ അതിലധികമോ ക്യാന്പസുള്ള ടൈപ്പ് 1/2 വിഭാഗത്തിലുള്ള യൂണിവേഴ്സിറ്റികളാക്കി മാറ്റും.
യൂണിവേഴ്സിറ്റികളോട് ഇപ്പോൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകൾക്ക് മൂന്നു സാധ്യതകളുണ്ടാവും.
1. സ്വന്തമായി ഡിഗ്രി നല്കുവാൻ കഴിയുന്ന ടൈപ്പ് 3 സ്വയംഭരണ കോളജുകളാക്കി മാറ്റുക.
2. അവയെ ഇപ്പോൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന യൂണിവേഴ്സിറ്റികളിൽ ലയിപ്പിക്കുക.
3.അവയെ ടൈപ്പ് 1/2 വിഭാഗത്തിൽപ്പെട്ട ഓരോ യൂണിവേഴ്സിറ്റി തന്നെ ആക്കി മാറ്റുക.
ഇവയിൽ ഏതു മാർഗം ആണെങ്കിലും 2032 ഓടു കൂടി നടപ്പിലാക്കിയാൽ മതി. 2032 ഓടു കൂടിയും ഇത്തരത്തിൽ മാറ്റുവാൻ കഴിയാത്ത കോളജുകളുടെ സൗകര്യങ്ങളും റിസോഴ്സുകളും വയോജന വിദ്യാഭ്യാസ കേന്ദ്രങ്ങൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിപാടികൾ, വായനശാലകൾ തുടങ്ങിയ പൊതുജനോപകാരമായ പൊതുപരിപാടികൾക്കായി ഉപയോഗിക്കും.
മിഷൻ നളന്ദ, തക്ഷശില
മുകളിൽ പറഞ്ഞിട്ടുള്ള പരിഷ്കാരങ്ങൾ ദീർഘകാലാടിസ്ഥാനത്തിലേക്കാണ് വിഭാവനം ചെയ്തിട്ടുള്ളത്. അതിനാൽ അതിനു മുന്നോടിയായി വളരെ ഉന്നതനിലവാരം പുലർത്തുന്ന നിരവധി ടൈപ്പ് 1, 2, 3 സ്ഥാപനങ്ങൾ രാജ്യത്തു തുടങ്ങും. ഇത് 2030 ഓടെ പൂർത്തിയാകും. ഇതിനുവേണ്ടി മിഷൻ നളന്ദ (എംഎൻ), മിഷൻ തക്ഷശില (എംടി) എന്നീ പേരുകളിൽ രണ്ടു പദ്ധതികൾ രാജ്യത്തു നടപ്പിലാക്കാൻ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്. രണ്ടു മിഷനുകളും സ്ഥാപിക്കുന്നത് രാഷ്ട്രീയ ശിക്ഷാ ആയോഗ് (ആർഎസ്എ) ആയിരിക്കും. ഈ രണ്ടു മിഷനുകളുടെയും ഫലപ്രദമായ നടത്തിപ്പിനു വേണ്ടി ഒരു മിഷൻ ഡയക്ടറേറ്റും രൂപീകരിക്കും.
2030 ആകുന്പോഴേക്കും രാജ്യത്ത് ഉന്നതനിലവാരത്തിലുള്ള 100 ടൈപ്പ് 1 സ്ഥാപനങ്ങളും 500 ടൈപ്പ് 2 സ്ഥാപനങ്ങളും എങ്കിലും പ്രവർത്തിക്കുന്നുണ്ട് എന്നു നളന്ദാ മിഷൻ ഉറപ്പു വരുത്തണം. മിഷൻ തക്ഷശിലയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ഓരോ ജില്ലയിലും ഉന്നതനിലവാരം പുലർത്തുന്ന ഓരോ ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനെങ്കിലും സ്ഥാപിക്കാൻ ക്രമീകരണങ്ങൾ നടത്തും. ഈ സ്ഥാപനങ്ങൾ വിദ്യാർഥികൾക്കു താമസിച്ചു പഠിക്കുവാൻ കൂടി സൗകര്യമുളളവ ആയിരിക്കണം.
വെല്ലുവിളികളും അവ്യക്തതകളും
രാജ്യത്ത് ഭാവിയിൽ മൾട്ടി ഡിസിപ്ലിനറി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം മതി എന്നതു താത്വികമായി നല്ല ആശയമാണ്. എന്നാൽ പ്രായോഗികമായി നടപ്പിലാക്കുക അപ്രായോഗികമല്ല എങ്കിൽ തന്നെ വളരെ വിഷമകരമായിരിക്കും. രാജ്യത്തെവിടെയെങ്കിലുമൊക്കെയായി കുറച്ചു സ്ഥാപനങ്ങൾ തുടങ്ങിവച്ചതു കൊണ്ടുമാത്രം ലക്ഷ്യം നേടാൻ കഴിയില്ല. ലക്ഷ്യം നേടുവാൻ കഴിയണമെങ്കിൽ മൂന്നു കാര്യങ്ങൾ ചെയ്യുവാൻ കഴിയണം.
1. ആവശ്യത്തിനുള്ള സ്ഥാപനങ്ങൾ തുടങ്ങുക.
2. തുടങ്ങുന്നവ പൂർത്തിയാക്കുക.
3.അവയെല്ലാം വിജയകരമായി തുടരുക. ഈ മൂന്നുകാര്യങ്ങളിൽ ഏതിലെങ്കിലും വീഴ്ച ഉണ്ടായാൽ ലക്ഷ്യം നേടുവാൻ കഴിയില്ല എന്നു മാത്രമല്ല, രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗം ഇപ്പോഴുള്ളതിനേക്കാൾ മോശമായ അവസ്ഥയിലേക്കു നീങ്ങുകയും ചെയ്തേക്കാം.
ഡോ. ടി.വി. തുളസീധരൻ
റവ. ഡോ. ജോണ്സണ് ഒറോപ്ലാക്കൽ
ഡോ. കുര്യൻ ചെറുശേരിൽ
(ഡോ. ടി.വി. തുളസീധരൻ എംജി
യൂണിവേഴ്സിറ്റി സ്കൂൾ ഓഫ്
പെഡഗോജിക്കൽ സയൻസിൽ പ്രഫസറാണ്.
റവ. ഡോ. ജോണ്സണ് ഒറോപ്ലാക്കൽ
തൊടുപുഴ - മൈലക്കൊന്പ്
സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ
എഡ്യൂക്കേഷന്റെ വൈസ് പ്രിൻസിപ്പലും
ഡോ. കുര്യൻ ചെറുശേരി അവിടെ അസോസിയേറ്റ് പ്രഫസറുമാണ്)