ജിദ്ദ: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ വി.എം. കുട്ടിയുടെ വേർപാടിൽ കേരള മാപ്പിള കല അക്കാദമി ജിദ്ദ ചാപ്റ്റർ അനുശോചിച്ചു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതിൽ ആദ്യസ്ഥാനത്തുതന്നെ ഇടംപിടിച്ചയാളായിരുന്നു വിഎം കുട്ടി. ആറ് പതിറ്റാണ്ടിലധികം സ്വദേശത്തും വിദേശത്തുമായി നിരവധി സദസുകളിൽ സഹൃദയ ലോകത്തെ മാപ്പിളപ്പാട്ടിലൂടെ ആനന്ദ ഭരിതരാക്കിയ കലാകാരനായിരുന്നു അദ്ദേഹം.
ഗായകൻ, ഗാനരചയിതാവ് സംഗീത സംവിധായകൻ, അധ്യാപകൻ എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ വ്യസനിക്കുന്ന ഉറ്റവർ, സഹൃദയർ, സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായും പ്രസിഡന്റ് കെ.എൻഎ. ലത്തീഫ് , ആക്ടിംഗ് സെക്രട്ടറി റഉൗഫ് തീരൂരങ്ങാടി, ട്രഷറർ ഹസൻ കൊണ്ടോട്ടി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മുസ്തഫ കെ.ടി. പെരുവള്ളൂർ
ഗായകൻ, ഗാനരചയിതാവ് സംഗീത സംവിധായകൻ, അധ്യാപകൻ എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ വ്യസനിക്കുന്ന ഉറ്റവർ, സഹൃദയർ, സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായും പ്രസിഡന്റ് കെ.എൻഎ. ലത്തീഫ് , ആക്ടിംഗ് സെക്രട്ടറി റഉൗഫ് തീരൂരങ്ങാടി, ട്രഷറർ ഹസൻ കൊണ്ടോട്ടി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മുസ്തഫ കെ.ടി. പെരുവള്ളൂർ