കുവൈറ്റ് സിറ്റി : നാടുകടത്തൽ കേന്ദ്രത്തിൽ തടവുകാരുടെ ആധിക്യം കാരണം വിസ നിയമലംഘകർക്കെതിരായ സുരക്ഷാ ക്യാന്പയിൻ താൽക്കാലികമായി നിർത്തിവയ്ക്കുവാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക അറബിക് ദിനപത്രം അൽ ഖബസ് റിപ്പോർട്ട് ചെയ്തു.
കൂടുതൽ തടവുകാരെ പാർപ്പിക്കുന്നത് പകർച്ചവ്യാധികൾ പടരുവാൻ കാരണമാകുമെന്നും മുൻകരുതലെന്ന നിലക്കാണ് സുരക്ഷാ പരിശോധന നിർത്തിവയ്ക്കുന്നതെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന തിരച്ചലിൽ നൂറുക്കണക്കിന് വിദേശികളെയാണ് പിടികൂടിയത്. പുതിയ നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനുമുന്പ് ഡീപോർട്ടേഷൻ കേന്ദ്രത്തിലെ എല്ലാ തടവുകാരെയും നാടുകടത്തുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.
കൊറോണ പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പോലീസ് പരിശോധന കുവൈറ്റിൽ ശക്തമായി തുടരുകയാണ്. ഇന്ത്യാക്കാരടക്കം നിരവധി വിദേശികളാണ് ദിനംപ്രതി പിടിയിലാകുന്നത്. നാടുകടത്തൽ കേന്ദ്രങ്ങളിൽ എത്തുന്ന പലരുടെയും കൈയിൽ പാസ്പോർട്ട് കൈവശം ഇല്ലാത്തതും സ്വദേശങ്ങളിലേക്ക് തിരിച്ചയയ്ക്കാൻ വൈകുന്നതിന് കാരണമാകുന്നുണ്ട്. രണ്ടാഴ്ചക്കിടെ ആയിരത്തോളം പേരാണ് നാടുകടത്തൽ കേന്ദ്രത്തിൽ എത്തിയത്.
വിമാന സർവീസ് സാധാരണ നിലയിലാകാത്തതും നടപടികൾ മന്ദഗതിയിലാക്കിയിട്ടുണ്ട്. 180,000 ത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. വ്യാപക പരിശോധനയിലൂടെ ഇവരെയെല്ലാം പിടികൂടി നാടുകടത്താൻ തന്നെയാണ് അധികൃതരുടെ തീരുമാനം.
സലിം കോട്ടയിൽ
കൂടുതൽ തടവുകാരെ പാർപ്പിക്കുന്നത് പകർച്ചവ്യാധികൾ പടരുവാൻ കാരണമാകുമെന്നും മുൻകരുതലെന്ന നിലക്കാണ് സുരക്ഷാ പരിശോധന നിർത്തിവയ്ക്കുന്നതെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന തിരച്ചലിൽ നൂറുക്കണക്കിന് വിദേശികളെയാണ് പിടികൂടിയത്. പുതിയ നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനുമുന്പ് ഡീപോർട്ടേഷൻ കേന്ദ്രത്തിലെ എല്ലാ തടവുകാരെയും നാടുകടത്തുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.
കൊറോണ പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പോലീസ് പരിശോധന കുവൈറ്റിൽ ശക്തമായി തുടരുകയാണ്. ഇന്ത്യാക്കാരടക്കം നിരവധി വിദേശികളാണ് ദിനംപ്രതി പിടിയിലാകുന്നത്. നാടുകടത്തൽ കേന്ദ്രങ്ങളിൽ എത്തുന്ന പലരുടെയും കൈയിൽ പാസ്പോർട്ട് കൈവശം ഇല്ലാത്തതും സ്വദേശങ്ങളിലേക്ക് തിരിച്ചയയ്ക്കാൻ വൈകുന്നതിന് കാരണമാകുന്നുണ്ട്. രണ്ടാഴ്ചക്കിടെ ആയിരത്തോളം പേരാണ് നാടുകടത്തൽ കേന്ദ്രത്തിൽ എത്തിയത്.
വിമാന സർവീസ് സാധാരണ നിലയിലാകാത്തതും നടപടികൾ മന്ദഗതിയിലാക്കിയിട്ടുണ്ട്. 180,000 ത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. വ്യാപക പരിശോധനയിലൂടെ ഇവരെയെല്ലാം പിടികൂടി നാടുകടത്താൻ തന്നെയാണ് അധികൃതരുടെ തീരുമാനം.
സലിം കോട്ടയിൽ