അബുദാബി : അധ്യാപകരില്ലാത്ത , ക്ലാസ് മുറികളില്ലാത്ത ആദ്യ സ്കൂളിന് അബുദാബിയിൽ തുടക്കമായി. 225 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ 40 ശതമാനം പെണ്‍കുട്ടികളാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന, കന്പ്യൂട്ടർ കോഡിങ് പഠന വിഷയമായ ഫോർട്ടി ടു അബുദാബി എന്ന സ്കൂളിനാണ് അബുദാബിയിൽ തുടക്കമായിരിക്കുന്നത്.
അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സിൽ അംഗവും, അബൂദബി എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ ഉദ്ഘാടനം നിർവഹിച്ചു. ഫോർട്ടി ടു നെറ്റ്വർക്ക് സ്കൂളിന്റെ ഭാഗമായുള്ള സ്കൂളിൽ കോഡിംഗ് പഠിക്കുന്നതിനുള്ള പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്.
ഭാവിയിലെ ഏറെ സാധ്യതകളും, ആവശ്യകതകളും പരിഗണിച്ചാണ് കോഡിംഗ് പഠനത്തിന് പുതിയ കേന്ദ്രം തുറന്നിരിക്കുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാർഥികൾക്ക് ഫീസ് നൽകേണ്ടതില്ല. 18 വയസിനു മുകളിൽ ഉള്ളവർക്കാണ് പ്രവേശനം നൽകുന്നത്. 400 വിദ്യാർഥികളിൽ നിന്നും ഓണ്‍ലൈനിലൂടെ പ്രവേശന പരീക്ഷ നടത്തിയാണ് 225 പേരെ തെരഞ്ഞെടുത്തത്. 50 മില്യണ്‍ ദിർഹം ചിലവഴിച്ചു യുഎഇ പ്രഖ്യാപിച്ചിരിക്കുന്ന സാന്പത്തിക ഉത്തേജക പാക്കേജിൽ ഉൾപ്പെടുത്തി അബുദാബി വിദ്യാഭ്യാസ വകുപ്പുമായി ചേർന്നാണ് സ്കൂൾ ആരംഭിച്ചിരിക്കുന്നത്.
അനിൽ സി. ഇടിക്കുള
അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സിൽ അംഗവും, അബൂദബി എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ ഉദ്ഘാടനം നിർവഹിച്ചു. ഫോർട്ടി ടു നെറ്റ്വർക്ക് സ്കൂളിന്റെ ഭാഗമായുള്ള സ്കൂളിൽ കോഡിംഗ് പഠിക്കുന്നതിനുള്ള പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്.
ഭാവിയിലെ ഏറെ സാധ്യതകളും, ആവശ്യകതകളും പരിഗണിച്ചാണ് കോഡിംഗ് പഠനത്തിന് പുതിയ കേന്ദ്രം തുറന്നിരിക്കുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാർഥികൾക്ക് ഫീസ് നൽകേണ്ടതില്ല. 18 വയസിനു മുകളിൽ ഉള്ളവർക്കാണ് പ്രവേശനം നൽകുന്നത്. 400 വിദ്യാർഥികളിൽ നിന്നും ഓണ്‍ലൈനിലൂടെ പ്രവേശന പരീക്ഷ നടത്തിയാണ് 225 പേരെ തെരഞ്ഞെടുത്തത്. 50 മില്യണ്‍ ദിർഹം ചിലവഴിച്ചു യുഎഇ പ്രഖ്യാപിച്ചിരിക്കുന്ന സാന്പത്തിക ഉത്തേജക പാക്കേജിൽ ഉൾപ്പെടുത്തി അബുദാബി വിദ്യാഭ്യാസ വകുപ്പുമായി ചേർന്നാണ് സ്കൂൾ ആരംഭിച്ചിരിക്കുന്നത്.
അനിൽ സി. ഇടിക്കുള