വാഷിംഗ്ടണ്‍: മാനുഷിക പരിഗണനയുടെ പേരിൽ താലിബാനെ സഹായിക്കുന്ന കരാറിൽ യുഎസ് ഒപ്പുവച്ചതായി ഞായറാഴ്ച താലിബാൻ അധികൃതർ അറിയിച്ചു. എന്നാൽ താലിബാൻ സർക്കാരിനെ അംഗീകരിച്ചില്ലെന്നും യുഎസ് വ്യക്തമാക്കിയതായി അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് മാസം അധികാരം പിടിച്ചെടുത്ത താലിബാനുമായി ദോഹ-, ഖത്തർ രാജ്യങ്ങളിൽ വച്ചാണ് താലിബാബാൻ-യുഎസ് പ്രാഥമിക റൗണ്ട് ചർച്ച പൂർത്തിയായത്.
അതേസമയം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ഒരു പ്രസ്താവനയിൽ അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ഭീകരതയേയും അമേരിക്കൻ പൗര·ാരുടെ സുഗമമായ യാത്രയേയും കുറിച്ചു ആശങ്ക അറിയിച്ചു.
മാനുഷിക അവകാശങ്ങൾ നിഷേധിക്കുകയും, സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള അവസരം നൽകാത്തതും പ്രതിഷേധാർഹമാണ് താലിബാൻ അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ നാൽപതുവർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ നേരിട്ടിട്ടില്ലാത്ത വരൾച്ചയാണ് ഇപ്പോൾ അനുഭവപ്പെടുന്നതെന്നും സാന്പത്തികമായി രാഷ്ട്രം തകർന്നിരിക്കുകയാണെന്നും സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബൈഡൻ ഭരണകൂടം സാന്പത്തികസഹായം നൽകുന്നതിനുള്ള കരാറിൽ ഒപ്പിട്ടിരിക്കുന്നത്.
അഫ്ഗാൻ മണ്ണിൽ നിന്നുകൊണ്ട് മറ്റു രാഷ്ട്രങ്ങൾക്കുനേരെ ആക്രമണം നടത്തുവാൻ ആരേയും അനുവദിക്കുകയില്ലെന്ന് താലിബാൻ സർക്കാരിന്റെ വിദേശമന്ത്രിയെ ഉദ്ധരിച്ചു സുഹെയ്ൽ ഷഹീൻ ഉറപ്പു നൽകിയിട്ടുണ്ട്.
പി.പി. ചെറിയാൻ
ഓഗസ്റ്റ് മാസം അധികാരം പിടിച്ചെടുത്ത താലിബാനുമായി ദോഹ-, ഖത്തർ രാജ്യങ്ങളിൽ വച്ചാണ് താലിബാബാൻ-യുഎസ് പ്രാഥമിക റൗണ്ട് ചർച്ച പൂർത്തിയായത്.
അതേസമയം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ഒരു പ്രസ്താവനയിൽ അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ഭീകരതയേയും അമേരിക്കൻ പൗര·ാരുടെ സുഗമമായ യാത്രയേയും കുറിച്ചു ആശങ്ക അറിയിച്ചു.
മാനുഷിക അവകാശങ്ങൾ നിഷേധിക്കുകയും, സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള അവസരം നൽകാത്തതും പ്രതിഷേധാർഹമാണ് താലിബാൻ അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ നാൽപതുവർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ നേരിട്ടിട്ടില്ലാത്ത വരൾച്ചയാണ് ഇപ്പോൾ അനുഭവപ്പെടുന്നതെന്നും സാന്പത്തികമായി രാഷ്ട്രം തകർന്നിരിക്കുകയാണെന്നും സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബൈഡൻ ഭരണകൂടം സാന്പത്തികസഹായം നൽകുന്നതിനുള്ള കരാറിൽ ഒപ്പിട്ടിരിക്കുന്നത്.
അഫ്ഗാൻ മണ്ണിൽ നിന്നുകൊണ്ട് മറ്റു രാഷ്ട്രങ്ങൾക്കുനേരെ ആക്രമണം നടത്തുവാൻ ആരേയും അനുവദിക്കുകയില്ലെന്ന് താലിബാൻ സർക്കാരിന്റെ വിദേശമന്ത്രിയെ ഉദ്ധരിച്ചു സുഹെയ്ൽ ഷഹീൻ ഉറപ്പു നൽകിയിട്ടുണ്ട്.
പി.പി. ചെറിയാൻ