സ്റേറാക്ഹോം: സമാധാനത്തിനുള്ള ഇക്കൊല്ലത്തെ നൊബേൽ പുരസ്കാരം മാധ്യമ പ്രവർത്തകരായ ഫിലിപ്പീൻസ്, റഷ്യൻ സ്വദേശികളായ മരിയ റെസ, ദിമിത്രി മുറാറ്റോവ് എന്നിവർക്കാണ് പുരസ്കാരം. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.
ഫിലിപ്പീൻകാരനായ മരിയ റെസ, അധികാര ദുർവിനിയോഗത്തിനെതിരെയാണ് പോരാടിയത്. കലാപങ്ങളും മറ്റും നടത്തി അധികാരം പിടിച്ചുനിർത്താൻ ശ്രമിച്ചവരുടെ ഇരുണ്ട തടവറകൾ തുറന്നുകാട്ടിയതിനാണ് ഇവരെ പുരസ്കാരത്തിന് അർഹമായിയത്.
2012 ൽ സ്ഥാപിച്ച റാപ്ളർ എന്ന ഡിജിറ്റൽ മീഡിയ സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളാണ് മരിയ റെസ. സി എൻഎന്നിനുവേണ്ടി നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ തയാറാക്കിയ റെസ ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി ഇറങ്ങിത്തിരിച്ച ഇവർ ഫിലിപ്പൈൻസിൽ ആറു വർഷം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒരു ജഡ്ജിയും വ്യവസായ പ്രമുഖനും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നതിന്റെ പേരിലായിരുന്നു ശിക്ഷ. തീവ്രവാദത്തിന്റെ പേരിൽ നിലവിൽ ലോകം നേരിടുന്ന ഭീഷണിയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
റഷ്യൻ ദിനപത്രമായ 1993 പ്രവർത്തനം തുടങ്ങിയ സ്വതന്ത്ര ദിനപത്രമായ നൊവായ ഗസെറ്റയുടെ സ്ഥാപക എഡിറ്ററാണ് മുറാറ്റോവ്. സർക്കാരിന്റെ അഴിമതിക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരായ റിപ്പോർട്ടുകൾക്ക് പേരുകേട്ട പത്രമാണ് നൊവായ ഗസെറ്റ.അഭിപ്രായ സ്വാതന്ത്ര്യത്തിനായി നീണ്ട പോരാട്ടം നടത്തിയിട്ടുള്ള വ്യക്തിയാണ്.
ജോസ് കുന്പിളുവേലിൽ
സമാധാന നൊബേൽ പുരസ്കാരം ഫിലിപ്പീൻസ്, റഷ്യൻ മാധ്യമ പ്രവർത്തകർക്ക്
05:20 PM Oct 09, 2021 | Deepika.com