അബുദാബി: സ്കൂളുകളിൽ ബ്ലൂ സ്കൂൾ പ്രോട്ടോകോൾ അടുത്ത അധ്യയനവർഷം മുതൽ നടപ്പിൽ വരുത്തും. കോവിഡ് പ്രതിരോധ നടപടികളിൽ ഇളവ് വരുത്തി, സാധാരണ രീതിയിലേക്ക് പ്രവർത്തനങ്ങളെ മടക്കി കൊണ്ട് വരുന്നത് ലക്ഷ്യമിട്ടാണ് ബ്ലൂ സ്കൂൾ പദ്ധതി നടപ്പിലാക്കുന്നത്.
അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച മാർഗ രേഖകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് ലക്ഷ്യമിട്ടാണ് ബ്ലൂസ്കൂൾ പദ്ധതി നടപ്പിലാക്കുന്നത്. ഈ അധ്യയന വർഷത്തിന്റെ രണ്ടാം ടേം മുതൽ നടപ്പാക്കുന്ന ’ബ്ലൂ സ്കൂൾ’ സംരംഭം കുട്ടികൾ സ്വീകരിച്ച പ്രതിരോധ കുത്തിവയ്പ്പിനെ അടിസ്ഥാനമാക്കിയാണ് നടപ്പിലാക്കുന്നത്.
തലസ്ഥാനത്തെ സ്കൂളുകളെ നാല് വിഭാഗങ്ങളായി തരംതിരിക്കും. 50 ശതമാനത്തിൽ താഴെ വിദ്യാർഥികൾ വാക്സിനേഷനുള്ള സ്കൂളുകൾ- ’ഓറഞ്ച്’, 50മുതൽ 60 ശതമാനം വരെ വിദ്യാർഥികൾക്കു വാക്സിനേഷൻ നൽകിയ സ്കൂളുകൾക്ക് ’മഞ്ഞ’, 65മുതൽ 84 ശതമാനം വരെ വിദ്യാർഥികൾക്ക് വാക്സിനേഷൻ ഉള്ള സ്കൂളുകൾക്ക് ’പച്ച’; 85 ശതമാനവും അതിനുമുകളിലും വിദ്യാർഥികൾക്ക് വാക്സിനേഷൻ നൽകിയ സ്കൂളുകൾക്ക് ’നീല’ എന്നിങ്ങനെയാണ് തരംതിരിക്കുന്നത്. ഉയർന്ന പ്രതിരോധ കുത്തിവയ്പ് എടുത്ത സ്കൂളുകൾക്ക്, സാമൂഹിക അകലം പാലിക്കൽ, മാസ്ക്, ക്ലാസുകളിലും ബസുകളിലും അനുവദിക്കാവുന്ന കുട്ടികളുടെ എണ്ണം , പാഠ്യേതര പ്രവർത്തനങ്ങൾ, സ്കൂളിലെ പരിപാടികൾ, ഫീൽഡ് യാത്രകൾ എന്നിവയിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് തീരുമാനം.
കുട്ടികൾക്കായി പ്രത്യേക അഡ്നെക്ക് വാക്സിനേഷൻ സെന്റർ ഉൾപ്പെടെ അബുദാബിയിലുടനീളമുള്ള വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യ വാക്സിനുകൾ ലഭ്യമാണ്. 12 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികൾക്കായി ഫൈസർ-ബയോഎൻടെക് വാക്സിനും ലഭ്യമാണ്. കൂടാതെ 3 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികൾക്ക് സിനോഫാമും നൽകുന്നുണ്ട്.
അനിൽ സി ഇടിക്കുള
അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച മാർഗ രേഖകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് ലക്ഷ്യമിട്ടാണ് ബ്ലൂസ്കൂൾ പദ്ധതി നടപ്പിലാക്കുന്നത്. ഈ അധ്യയന വർഷത്തിന്റെ രണ്ടാം ടേം മുതൽ നടപ്പാക്കുന്ന ’ബ്ലൂ സ്കൂൾ’ സംരംഭം കുട്ടികൾ സ്വീകരിച്ച പ്രതിരോധ കുത്തിവയ്പ്പിനെ അടിസ്ഥാനമാക്കിയാണ് നടപ്പിലാക്കുന്നത്.
തലസ്ഥാനത്തെ സ്കൂളുകളെ നാല് വിഭാഗങ്ങളായി തരംതിരിക്കും. 50 ശതമാനത്തിൽ താഴെ വിദ്യാർഥികൾ വാക്സിനേഷനുള്ള സ്കൂളുകൾ- ’ഓറഞ്ച്’, 50മുതൽ 60 ശതമാനം വരെ വിദ്യാർഥികൾക്കു വാക്സിനേഷൻ നൽകിയ സ്കൂളുകൾക്ക് ’മഞ്ഞ’, 65മുതൽ 84 ശതമാനം വരെ വിദ്യാർഥികൾക്ക് വാക്സിനേഷൻ ഉള്ള സ്കൂളുകൾക്ക് ’പച്ച’; 85 ശതമാനവും അതിനുമുകളിലും വിദ്യാർഥികൾക്ക് വാക്സിനേഷൻ നൽകിയ സ്കൂളുകൾക്ക് ’നീല’ എന്നിങ്ങനെയാണ് തരംതിരിക്കുന്നത്. ഉയർന്ന പ്രതിരോധ കുത്തിവയ്പ് എടുത്ത സ്കൂളുകൾക്ക്, സാമൂഹിക അകലം പാലിക്കൽ, മാസ്ക്, ക്ലാസുകളിലും ബസുകളിലും അനുവദിക്കാവുന്ന കുട്ടികളുടെ എണ്ണം , പാഠ്യേതര പ്രവർത്തനങ്ങൾ, സ്കൂളിലെ പരിപാടികൾ, ഫീൽഡ് യാത്രകൾ എന്നിവയിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് തീരുമാനം.
കുട്ടികൾക്കായി പ്രത്യേക അഡ്നെക്ക് വാക്സിനേഷൻ സെന്റർ ഉൾപ്പെടെ അബുദാബിയിലുടനീളമുള്ള വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യ വാക്സിനുകൾ ലഭ്യമാണ്. 12 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികൾക്കായി ഫൈസർ-ബയോഎൻടെക് വാക്സിനും ലഭ്യമാണ്. കൂടാതെ 3 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികൾക്ക് സിനോഫാമും നൽകുന്നുണ്ട്.
അനിൽ സി ഇടിക്കുള