ആകെ ഏഴു പാർട്ടികളാണ് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയൻ(സിഡിയു), സഹോദര പാർട്ടിയായ ബവേറിയൻ സംസ്ഥാനത്തെ ക്രിസ്റ്റ്യൻ സോഷ്യലിസ്റ്റ് യൂണിയൻ(സിഎസ്യു), സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി(എസ്പിഡി), പരിസ്ഥിതിവാദികളായ ദ ഗ്രീൻ, കുടിയേറ്റ വിരോധികളായ എഎഫ്ഡി, ലിബറലുകളായ എഫ്ഡിപി, ഇടതുപക്ഷക്കാരായ ദി ലിങ്കെ എന്നീ പാർട്ടികളാണ് മുഖ്യമായും തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. ഇതിൽ സിഡിയു, സിഎസ്യു കക്ഷികളുടെ ചാൻസലർ സ്ഥാനാർത്ഥി നിലവിലെ നോർത്ത്റൈൻ വെസ്റ്റ്ഫാളിയ മുഖ്യമന്ത്രിയും സിഡിയു പാർട്ടിയുടെ അധ്യക്ഷനുമായ അർമിൻ ലാഷെറ്റ്(60), നിലവിലെ ഉപചാൻസലറും ധനമന്ത്രിയുമായ ഒലാഫ് ഷോൾസ് (63)(എസ്പിഡി), ഗ്രീൻ പാർട്ടിയിലെ അന്നലീനെ ബെയർബോക്ക്(44) എന്നിവരാണ് ചാൻസലർ സ്ഥാനത്തിനായി മൽസരിക്കുന്നത്.
ഇത്തവണ മലയാളികൾ ആരുംതന്നെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ല. രാവിലെ എട്ടു മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. ആദ്യഫലങ്ങൾ രാത്രി ആറേകാലോടെ പുറത്തുവരും. രാത്രി 10 മണിയോടെ പൂണഫലങ്ങൾ അറിയാനാവും.
ഇരുപതാമത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആകെ 27 പാർട്ടികളിൽ നിന്നായി 709 അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെടേണ്ടത്. ഭരണഘടനയനുസരിച്ച് പോൾ ചെയ്യുന്ന വോട്ടിന്റെ അഞ്ചു ശതമാനം വോട്ടു നേടിയെങ്കിൽ മാത്രമേ ഏതെങ്കിലും ഒരു പാർട്ടിയ്ക്ക് പാർലമെന്റിൽ അംഗീകൃത അംഗത്വം ലഭിക്കുകയുള്ളു
ഭരണഘടനയുടെ ആർട്ടിക്കിൾ 39/1 വ്യവസ്ഥ ചെയ്യുന്ന പ്രകാരം ജർമനി ഫെഡറൽ റിപ്പബ്ളിക് ആയതിനു ശേഷം നടക്കുന്ന 20 ാമത്തെ പാർലമെന്റ് (ബുണ്ടസ്ടാഗ്) തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
അഭിപ്രായ സർവേ
ജർമൻ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സർവേകളിലും മുന്നിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി തന്നെ. നില കൂടുതൽ മെച്ചപ്പെടുത്തിയ പാർട്ടിക്ക് ഇപ്പോൾ 25 ശതമാനം വോട്ടർമാരുടെ പിന്തുണയാണ് കണക്കാക്കുന്നത്.
അതേസമയം 21 ശതമാനം പിന്തുണയുമായി സിഡിയു -സിഎസ്യു സഖ്യത്തിന്റെ നില കൂടുതൽ പരുങ്ങലിലായി. ഗ്രീൻ പാർട്ടി മെച്ചപ്പെട്ട പ്രകടവനുമായി 16 ശതമാനത്തിൽ നിൽക്കുന്നു. എഫ്ഡിപിക്ക് 12 ശതമാനം പേരുടെയും തീവ്ര വലതുപക്ഷക്കാരായ എഎഫ്ഡിക്ക് 11 ശതമാനം പേരുടെയും പിന്തുണയുണ്ട്.
ഇടതുപക്ഷ പാർട്ടികൾക്കുള്ള പിന്തുണയിൽ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ആറ് ശതമാനമുണ്ട്. എസ് പി ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ ഇടതുപക്ഷവുമായുള്ള സഖ്യ സാധ്യത തള്ളിക്കളയാൻ കഴിയില്ല.
സെപ്റ്റംബർ 26 -ന് ഏകദേശം 60.4 ദശലക്ഷം ആളുകൾക്ക് ജർമ്മനിയിൽ വോട്ടുചെയ്യാൻ അർഹതയുണ്ട് - നാല് വർഷം മുന്പ് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഇത് 1.3 ദശലക്ഷത്തിന്റെ കുറവാണ്. വോട്ടർമാരിൽ പകുതിയിലധികവും 50 വയസിനു മുകളിലുള്ളവരാണ്.
ഈ തെരഞ്ഞെടുപ്പിൽ 31.2 ദശലക്ഷം സ്ത്രീകളും 29.2 ദശലക്ഷം പുരുഷ·ാരും വോട്ട് ചെയ്യാൻ യോഗ്യരാണ്. മൊത്തത്തിൽ, ഫെഡറൽ തെരഞ്ഞെടുപ്പിൽ പുരുഷ·ാർക്കും സ്ത്രീകൾക്കും തുല്യമാണ്, എന്നാൽ 70 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷ·ാർക്കിടയിൽ വോട്ടുചെയ്യുന്നത് സ്ത്രീകളേക്കാൾ വളരെ കൂടുതലാണ്. പാർട്ടി മുൻഗണനകളെ സംബന്ധിച്ചിടത്തോളം, സിഡിയു/സിഎസ്യു പാർട്ടികൾക്കും ഗ്രീൻസിനും ഏറ്റവും പുതിയ ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ പുരുഷ വോട്ടിനേക്കാൾ വലിയൊരു പങ്ക് ലഭിച്ചു, അതേസമയം സ്ത്രീകളേക്കാൾ ഇരട്ടി പുരുഷ·ാർ എഎഫ്ഡിക്ക് വോട്ടുചെയ്തു എന്നതും വസ്തുതയാണ്.
മുസ്ലിം വോട്ടുകൾ ഒന്നര മില്യനിലേറെ
ജർമൻ പൊതു തെരഞ്ഞെടുപ്പിൽ ഒന്നര മില്യനിലേറെ മുസ്ലിംകൾക്ക് വോട്ടവകാശം. ഇവർ ആരെ, ഏതു പാർട്ടിയെ പിന്തുണയ്ക്കും എന്നതാണ് തെരഞ്ഞെടുപ്പ് നിരീക്ഷകർ ഉറ്റു നോക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്.
മുസ്ലിം വിഭാഗത്തിൽ ഭൂരിപക്ഷവും തുർക്കി വംശജരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 64 ശതമാനം തുർക്കി വംശജരും വോട്ട് ചെയ്തത് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്കായിരുന്നു എന്നാണ് കണക്ക്. 12 ശതമാനം പേർ ഗ്രീൻ പാർട്ടിക്കും ഇടതുപക്ഷത്തിനും വോട്ട് ചെയ്തു.
ജോസ് കുന്പിളുവേലിൽ