കുവൈറ്റ് സിറ്റി : കോവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചതായി കുവൈറ്റ് യൂണിയൻ ഓഫ് റെസ്റ്റോറൻറ് ചെയർമാൻ ഫഹദ് അൽ അർബാഷ് പറഞ്ഞു.
രാജ്യത്ത് റസ്റ്റോറന്റ് കഫേ, കേറ്ററിംഗ് സ്ഥാപനങ്ങളുടെ എണ്ണം 16,000 കവിഞ്ഞതായും ജനജീവിതം സാധാരണ നിലയിലാകുന്നതോടെ റസ്റ്ററന്റുകളും സാധാരണ നിലയിലേക്ക് വന്നതായും ഫഹദ് അൽ അർബാഷ് പറഞ്ഞു.
പ്രമുഖ റസ്റ്ററൻറ് ബ്രാൻഡുകൾ ഇല്ലാതെ രാജ്യത്ത് ഏകദേശം 4,000 റസ്റ്ററന്റുകളുണ്ട്. ഇവരുടെ ബ്രാഞ്ചുകൾ കൂടി കൂട്ടുന്പോൾ റസ്റ്ററന്റുകളുടെ എണ്ണം 6,000 നും 7,000 നും ഇടയിലായിരിക്കുമെന്നും ഫഹദ് അൽ അർബാഷ് വ്യക്തമാക്കി.
സലിം കോട്ടയിൽ
രാജ്യത്ത് റസ്റ്റോറന്റ് കഫേ, കേറ്ററിംഗ് സ്ഥാപനങ്ങളുടെ എണ്ണം 16,000 കവിഞ്ഞതായും ജനജീവിതം സാധാരണ നിലയിലാകുന്നതോടെ റസ്റ്ററന്റുകളും സാധാരണ നിലയിലേക്ക് വന്നതായും ഫഹദ് അൽ അർബാഷ് പറഞ്ഞു.
പ്രമുഖ റസ്റ്ററൻറ് ബ്രാൻഡുകൾ ഇല്ലാതെ രാജ്യത്ത് ഏകദേശം 4,000 റസ്റ്ററന്റുകളുണ്ട്. ഇവരുടെ ബ്രാഞ്ചുകൾ കൂടി കൂട്ടുന്പോൾ റസ്റ്ററന്റുകളുടെ എണ്ണം 6,000 നും 7,000 നും ഇടയിലായിരിക്കുമെന്നും ഫഹദ് അൽ അർബാഷ് വ്യക്തമാക്കി.
സലിം കോട്ടയിൽ