ന്യൂയോർക്ക്: മലയാളി യുവാവ് ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ആമസോണ്‍ പ്രൈമില്‍ റീലീസ് ചെയ്ത ഇംഗ്ലീഷ് ഫീച്ചര്‍ ഫിലിമായ "സ്‌പോക്കണ്‍' എന്ന സിനിമയില്‍ "ടൈലര്‍' എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് കോട്ടയം സ്വദേശിയായ എബിൻ ആന്‍റണി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
ടെനില്‍ റാന്‍സം രചനയും സംവിധാനവും നിര്‍വഹിച്ച ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയായ സ്‌പോക്കണില്‍ നായിക കഥാപാത്രത്തോട് അഭിനിവേശമുള്ള ഒരു സംഗീതജ്ഞനായിട്ടാണ് ടൈലര്‍ എന്ന കഥാപാത്രത്തെ എബിൻ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു വേനൽക്കാല ക്യാമ്പിലെ സ്കോളർഷിപ്പ് മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്ന ഒരു കൂട്ടം സുഹൃത്തുക്കൾക്കിടയിൽ കാമ്പസിലെ നിഗൂഡതയാർന്ന ഞണ്ടുകളെ ചുറ്റി പറ്റിയുള്ള കഥയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. കാമ്പസ് മുഴുവൻ നിറഞ്ഞിരിക്കുന്ന കൊക്കൂണുകൾ എവിടെ നിന്നാണ് വന്നതെന്നും അവയെ എങ്ങനെ തോൽപ്പിക്കാമെന്നും അവർ കണ്ടെത്തുന്നു. ദൈനം ദിന സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകൾ കാരണം മനുഷ്യർ എങ്ങനെയാണ് പൈശാചിക ആക്രമണത്തിന് ഇരയാകുന്നതെന്നും സിനിമ വിശദീകരിക്കുന്നു.
വിദ്യാലയ കലാവേദികളില്‍ നൃത്തം, നാടകം, മിമിക്രി തുടങ്ങിയ കലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എബിന്‍, സിനിമയുടെ സിരാകേന്ദ്രമായ ചെന്നൈയുടെ മടിത്തട്ടില്‍ കളിച്ചു വളര്‍ന്നതു കൊണ്ട് അഭിനയം ഒരു പാഷനായി മനസില്‍ കൊണ്ടു നടക്കുകയായിരുന്നു. എൻജിനിയറിംഗ് പഠനത്തിനിടയില്‍ നൂറിലേറെ മലയാളം, തമിഴ്, ഇംഗ്ലീഷ് സിനിമകള്‍ക്കും കാര്‍ട്ടൂണുകള്‍ക്കും ഡബിംഗ് ചെയ്തും തിരക്കഥകള്‍ എഴുതിയുമാണ് എബിന്‍ സിനിമാ ലോകത്തേയ്ക്ക് ചുവടുവച്ചത്.
അമേരിക്കയില്‍ ഉപരിപഠനാര്‍ഥം എത്തിയപ്പോഴാണ് എബിനു വീണ്ടും അഭിനയിക്കാനുള്ള മോഹം ഉടലെടുത്തത്. പഠനത്തിനു ശേഷം അഭിനയം കൂടുതല്‍ മികവുറ്റതാക്കാന്‍ ലോസ് ആഞ്ചലസിലെ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ ആക്ടിംഗ് പഠിച്ചു. ലിയനാര്‍ഡോ ഡികാപ്രിയായോ പോലുള്ള പല പ്രഗത്ഭരായ ഓസ്‌കാര്‍, എമി അവാര്‍ഡ് ജേതാക്കളുടെ ആക്ടിംഗ് കോച്ചായ ലാറി മോസിന്‍റേയും റ്റിം ഫിലിപ്‌സിന്‍റേയും കീഴില്‍ ഇപ്പോള്‍ അഭിനയം പരിശീലിച്ചു വരികയാണ് എബിന്‍.
ടോം ലെവിന്‍റെ "പാര്‍ട്ടി' എന്ന നോവലിനെ ആസ്പദമാക്കി കെവിന്‍ സ്റ്റീവന്‍സണ്‍ സംവിധാനം ചെയ്ത "ബട്ടര്‍ഫ്‌ളൈസ്' ആണ് എബിന്‍റെ അടുത്ത സിനിമ. ഈ വര്‍ഷം 'ബട്ടര്‍ഫ്‌ളൈസ്' റിലീസ് ചെയ്യും.
ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കുമ്പോഴും മാതൃഭാഷയായ മലയാളത്തിലും സ്വദേശ സിനിമകളിലും അഭിനയിച്ച് ശ്രദ്ധേയനാവണമെന്നതാണ് എബിന്‍റെ ലക്ഷ്യം. അതിനായുള്ള പരിശ്രമത്തിലും കൂടിയാണ് പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്ക റീജൺ അംഗവും പാലാ ഇടമറുക് പ്ലാക്കുട്ടത്തിൽ ആന്‍റണിയുടെയും തിരുവന്പാടി തമ്പലമണ്ണ തോണിപ്പാറ ഡേയ്‌സിയുടെയും മകനായ എബിൻ ആന്‍റണി.
റിപ്പോർട്ട്: ഷാജി രാമപുരം
ടെനില്‍ റാന്‍സം രചനയും സംവിധാനവും നിര്‍വഹിച്ച ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയായ സ്‌പോക്കണില്‍ നായിക കഥാപാത്രത്തോട് അഭിനിവേശമുള്ള ഒരു സംഗീതജ്ഞനായിട്ടാണ് ടൈലര്‍ എന്ന കഥാപാത്രത്തെ എബിൻ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു വേനൽക്കാല ക്യാമ്പിലെ സ്കോളർഷിപ്പ് മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്ന ഒരു കൂട്ടം സുഹൃത്തുക്കൾക്കിടയിൽ കാമ്പസിലെ നിഗൂഡതയാർന്ന ഞണ്ടുകളെ ചുറ്റി പറ്റിയുള്ള കഥയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. കാമ്പസ് മുഴുവൻ നിറഞ്ഞിരിക്കുന്ന കൊക്കൂണുകൾ എവിടെ നിന്നാണ് വന്നതെന്നും അവയെ എങ്ങനെ തോൽപ്പിക്കാമെന്നും അവർ കണ്ടെത്തുന്നു. ദൈനം ദിന സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകൾ കാരണം മനുഷ്യർ എങ്ങനെയാണ് പൈശാചിക ആക്രമണത്തിന് ഇരയാകുന്നതെന്നും സിനിമ വിശദീകരിക്കുന്നു.
വിദ്യാലയ കലാവേദികളില്‍ നൃത്തം, നാടകം, മിമിക്രി തുടങ്ങിയ കലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എബിന്‍, സിനിമയുടെ സിരാകേന്ദ്രമായ ചെന്നൈയുടെ മടിത്തട്ടില്‍ കളിച്ചു വളര്‍ന്നതു കൊണ്ട് അഭിനയം ഒരു പാഷനായി മനസില്‍ കൊണ്ടു നടക്കുകയായിരുന്നു. എൻജിനിയറിംഗ് പഠനത്തിനിടയില്‍ നൂറിലേറെ മലയാളം, തമിഴ്, ഇംഗ്ലീഷ് സിനിമകള്‍ക്കും കാര്‍ട്ടൂണുകള്‍ക്കും ഡബിംഗ് ചെയ്തും തിരക്കഥകള്‍ എഴുതിയുമാണ് എബിന്‍ സിനിമാ ലോകത്തേയ്ക്ക് ചുവടുവച്ചത്.
അമേരിക്കയില്‍ ഉപരിപഠനാര്‍ഥം എത്തിയപ്പോഴാണ് എബിനു വീണ്ടും അഭിനയിക്കാനുള്ള മോഹം ഉടലെടുത്തത്. പഠനത്തിനു ശേഷം അഭിനയം കൂടുതല്‍ മികവുറ്റതാക്കാന്‍ ലോസ് ആഞ്ചലസിലെ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ ആക്ടിംഗ് പഠിച്ചു. ലിയനാര്‍ഡോ ഡികാപ്രിയായോ പോലുള്ള പല പ്രഗത്ഭരായ ഓസ്‌കാര്‍, എമി അവാര്‍ഡ് ജേതാക്കളുടെ ആക്ടിംഗ് കോച്ചായ ലാറി മോസിന്‍റേയും റ്റിം ഫിലിപ്‌സിന്‍റേയും കീഴില്‍ ഇപ്പോള്‍ അഭിനയം പരിശീലിച്ചു വരികയാണ് എബിന്‍.
ടോം ലെവിന്‍റെ "പാര്‍ട്ടി' എന്ന നോവലിനെ ആസ്പദമാക്കി കെവിന്‍ സ്റ്റീവന്‍സണ്‍ സംവിധാനം ചെയ്ത "ബട്ടര്‍ഫ്‌ളൈസ്' ആണ് എബിന്‍റെ അടുത്ത സിനിമ. ഈ വര്‍ഷം 'ബട്ടര്‍ഫ്‌ളൈസ്' റിലീസ് ചെയ്യും.
ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കുമ്പോഴും മാതൃഭാഷയായ മലയാളത്തിലും സ്വദേശ സിനിമകളിലും അഭിനയിച്ച് ശ്രദ്ധേയനാവണമെന്നതാണ് എബിന്‍റെ ലക്ഷ്യം. അതിനായുള്ള പരിശ്രമത്തിലും കൂടിയാണ് പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്ക റീജൺ അംഗവും പാലാ ഇടമറുക് പ്ലാക്കുട്ടത്തിൽ ആന്‍റണിയുടെയും തിരുവന്പാടി തമ്പലമണ്ണ തോണിപ്പാറ ഡേയ്‌സിയുടെയും മകനായ എബിൻ ആന്‍റണി.
റിപ്പോർട്ട്: ഷാജി രാമപുരം