ഫിലഡൽഫിയ: ജർമൻടൗണ്‍ മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രത്തിൽ 2012 മുതൽ തുടർച്ചയായി ആഘോഷിച്ചുവന്നിരുന്ന വേളാങ്കണ്ണിമാതാ തിരുനാളിന്റെ പത്താം വാർഷികം ഭക്തിനിർഭരമായി സെപ്റ്റംബർ 11 നു ആഘോഷിച്ചു.
മിറാക്കുലസ് മെഡൽ നൊവേന, സീറോ മലബാർ റീത്തിലുള്ള ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാർഥന, രോഗസൗഖ്യ പ്രാർഥന, ആരോഗ്യമാതാവിന്റെ രൂപം വണങ്ങി നേർച്ചസമർപ്പണം എന്നിവയായിരുന്നു തിരുക്കർമങ്ങൾ.
ന്യൂയോർക്ക് ബെത്പേജ് സെന്റ് മേരീസ് സീറോ മലബാർ പള്ളി വികാരി ഫാ. ജോണ്‍ മേലേപ്പുറം മുഖ്യകാർമികത്വം വഹിച്ച ദിവ്യബലിയിൽ ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ വികാരി ഫാ. കുര്യാക്കോസ് കുന്പക്കീൽ, ഫാ. സനിൽ മയിൽകുന്നേൽ എസ്. ജെ, ഫാ. ഡിജോ തോമസ് കോയിക്കര എം.എസ്എഫ്, ഫാ. ജോർജ് പാറക്കൽ, ഫാ. അനീഷ് മാത്യു സി. എം, സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുസ് മെഡൽ അസോസിയേറ്റ് ഡയറക്ടർ റവ. ടിം ലയോണ്‍സ് സി. എം. എന്നിവർ സഹകാർമികരായിരുന്നു.
കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുനടത്തിയ തിരുക്കർമ്മങ്ങളിൽ നേരിട്ടെത്തി പങ്കെടുക്കാൻ സാധിക്കാത്തവർ ലൈവ് സ്ട്രീമിൽ പങ്കുചേർന്നു.
കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (ഛൗൃ ഘമറ്യ ീള ഏീീറ ഒലമഹവേ) തിരുസ്വരൂപം 2012 ൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളായ സെപ്റ്റംബർ എട്ടിനാണ് ഫിലഡൽഫിയ ജർമ്മൻടൗണ്‍ മിറാക്കുലസ് മെഡൽ ഷ്രൈനിൽ അന്നത്തെ സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. കാൾ പീബറും ഫിലാഡൽഫിയ സീറോ മലബാർപള്ളി വികാരി ആയിരുന്ന ഫാ. ജോണ്‍ മേലേപ്പുറവും തി സ്വരൂപപ്രതിഷ്ഠാ കോഓർഡിനേറ്റർ ജോസ് തോമസും ചേർന്ന് പ്രതിഷ്ഠിച്ചത്.
എല്ലാ തിങ്കളാഴ്ച്ചകളിലും ജർമ്മൻടൗണ്‍ മിറാക്കുസ് മെഡൽ ഷ്രൈനിൽ രാവിലെ മുതൽ വൈകിട്ടു വരെ വിവിധ സമയങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും നൊവേനയിലും മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനു മരിയഭക്തർ പങ്കെടുത്തുവരുന്നു.
ഭാരതീയ ക്രൈസ്തവ വിശ്വാസപാരന്പര്യ ത്തിന്റെയും പൈതൃകത്തിന്റെയും ജാതിമതഭേദമെന്യേയുള്ള മരിയഭക്തിയുടെയും അത്യപൂർവമായ കൂടിവരവായി ഈ വർഷത്തെ ദശവൽസരാഘോഷങ്ങൾ. "ആവേമരിയ’ സ്തോത്രഗീതങ്ങളുടെയും വിവിധ ഭാഷകളിലുള്ള ജപമാലയർപ്പണത്തിന്റെയും രോഗശാന്തിപ്രാർഥനകളുടെയും, "ഹെയ്ൽ മേരി’ മന്ത്രധ്വനികളുടെയും ആത്മീയപരിവേഷം നിറഞ്ഞുനിന്ന സ്വർഗീയസമാനമായ അന്തരീക്ഷത്തിൽ ജർമ്മൻടൗണ്‍ മിറാക്കുസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം വണങ്ങി നൂറുകണക്കിനാളുകൾ ആത്മനിർവൃതിയടഞ്ഞു.
ലത്തീൻ, സ്പാനീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ മാറിമാറി ചൊല്ലിയ ജപമാലപ്രാർഥനയോടൊപ്പം വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുനടത്തിയ ഭക്തിനിർഭരമായ പ്രദക്ഷിണം മരിയഭക്തർക്കും രോഗികൾക്കും സഖ്യദായകമായി.
സീറോ മലബാർ യൂത്ത് ഗായകസംഘം ആലപിച്ച മരിയഭക്തിഗാനങ്ങൾ എല്ലാവരെയും ആകർഷിച്ചു. സീറോ മലബാർ ഇടവകവികാരി ഫാ. കുര്യാക്കോസ് കുന്പക്കീൽ, കൈക്കാരന്മാരായ സജി സെബാസ്റ്റ്യൻ, ബിനു പോൾ, പോളച്ചൻ വറീദ്, ജോർജ് വി. ജോർജ്, സെക്രട്ടറി ടോം പാറ്റാനിയിൽ, തിരുനാൾ കോഓർഡിനേറ്റർ ജോസ് തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ സെന്റ് മേരീസ് വാർഡുകൂട്ടായ്മയും മരിയൻ മദേഴ്സും മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രവും തിരുനാളിന്റെ വിജയത്തിനായി വേണ്ട ക്രമീകരണങ്ങൾ ചെയ്തു.
റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ
മിറാക്കുലസ് മെഡൽ നൊവേന, സീറോ മലബാർ റീത്തിലുള്ള ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാർഥന, രോഗസൗഖ്യ പ്രാർഥന, ആരോഗ്യമാതാവിന്റെ രൂപം വണങ്ങി നേർച്ചസമർപ്പണം എന്നിവയായിരുന്നു തിരുക്കർമങ്ങൾ.
ന്യൂയോർക്ക് ബെത്പേജ് സെന്റ് മേരീസ് സീറോ മലബാർ പള്ളി വികാരി ഫാ. ജോണ്‍ മേലേപ്പുറം മുഖ്യകാർമികത്വം വഹിച്ച ദിവ്യബലിയിൽ ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ വികാരി ഫാ. കുര്യാക്കോസ് കുന്പക്കീൽ, ഫാ. സനിൽ മയിൽകുന്നേൽ എസ്. ജെ, ഫാ. ഡിജോ തോമസ് കോയിക്കര എം.എസ്എഫ്, ഫാ. ജോർജ് പാറക്കൽ, ഫാ. അനീഷ് മാത്യു സി. എം, സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുസ് മെഡൽ അസോസിയേറ്റ് ഡയറക്ടർ റവ. ടിം ലയോണ്‍സ് സി. എം. എന്നിവർ സഹകാർമികരായിരുന്നു.
കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുനടത്തിയ തിരുക്കർമ്മങ്ങളിൽ നേരിട്ടെത്തി പങ്കെടുക്കാൻ സാധിക്കാത്തവർ ലൈവ് സ്ട്രീമിൽ പങ്കുചേർന്നു.
കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (ഛൗൃ ഘമറ്യ ീള ഏീീറ ഒലമഹവേ) തിരുസ്വരൂപം 2012 ൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളായ സെപ്റ്റംബർ എട്ടിനാണ് ഫിലഡൽഫിയ ജർമ്മൻടൗണ്‍ മിറാക്കുലസ് മെഡൽ ഷ്രൈനിൽ അന്നത്തെ സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. കാൾ പീബറും ഫിലാഡൽഫിയ സീറോ മലബാർപള്ളി വികാരി ആയിരുന്ന ഫാ. ജോണ്‍ മേലേപ്പുറവും തി സ്വരൂപപ്രതിഷ്ഠാ കോഓർഡിനേറ്റർ ജോസ് തോമസും ചേർന്ന് പ്രതിഷ്ഠിച്ചത്.
എല്ലാ തിങ്കളാഴ്ച്ചകളിലും ജർമ്മൻടൗണ്‍ മിറാക്കുസ് മെഡൽ ഷ്രൈനിൽ രാവിലെ മുതൽ വൈകിട്ടു വരെ വിവിധ സമയങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും നൊവേനയിലും മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനു മരിയഭക്തർ പങ്കെടുത്തുവരുന്നു.
ഭാരതീയ ക്രൈസ്തവ വിശ്വാസപാരന്പര്യ ത്തിന്റെയും പൈതൃകത്തിന്റെയും ജാതിമതഭേദമെന്യേയുള്ള മരിയഭക്തിയുടെയും അത്യപൂർവമായ കൂടിവരവായി ഈ വർഷത്തെ ദശവൽസരാഘോഷങ്ങൾ. "ആവേമരിയ’ സ്തോത്രഗീതങ്ങളുടെയും വിവിധ ഭാഷകളിലുള്ള ജപമാലയർപ്പണത്തിന്റെയും രോഗശാന്തിപ്രാർഥനകളുടെയും, "ഹെയ്ൽ മേരി’ മന്ത്രധ്വനികളുടെയും ആത്മീയപരിവേഷം നിറഞ്ഞുനിന്ന സ്വർഗീയസമാനമായ അന്തരീക്ഷത്തിൽ ജർമ്മൻടൗണ്‍ മിറാക്കുസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം വണങ്ങി നൂറുകണക്കിനാളുകൾ ആത്മനിർവൃതിയടഞ്ഞു.
ലത്തീൻ, സ്പാനീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ മാറിമാറി ചൊല്ലിയ ജപമാലപ്രാർഥനയോടൊപ്പം വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുനടത്തിയ ഭക്തിനിർഭരമായ പ്രദക്ഷിണം മരിയഭക്തർക്കും രോഗികൾക്കും സഖ്യദായകമായി.
സീറോ മലബാർ യൂത്ത് ഗായകസംഘം ആലപിച്ച മരിയഭക്തിഗാനങ്ങൾ എല്ലാവരെയും ആകർഷിച്ചു. സീറോ മലബാർ ഇടവകവികാരി ഫാ. കുര്യാക്കോസ് കുന്പക്കീൽ, കൈക്കാരന്മാരായ സജി സെബാസ്റ്റ്യൻ, ബിനു പോൾ, പോളച്ചൻ വറീദ്, ജോർജ് വി. ജോർജ്, സെക്രട്ടറി ടോം പാറ്റാനിയിൽ, തിരുനാൾ കോഓർഡിനേറ്റർ ജോസ് തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ സെന്റ് മേരീസ് വാർഡുകൂട്ടായ്മയും മരിയൻ മദേഴ്സും മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രവും തിരുനാളിന്റെ വിജയത്തിനായി വേണ്ട ക്രമീകരണങ്ങൾ ചെയ്തു.
റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ