കുവൈറ്റ് സിറ്റി : നീണ്ട അടച്ചുപൂട്ടലിനൊടുവിൽ വിദ്യാർഥികളെ സ്വീകരിക്കാൻ രാജ്യത്തെ വിദ്യാലയങ്ങൾ ഒരുങ്ങി. മാസങ്ങളോളം അടച്ചിട്ടതിനാൽ വിദ്യാലയങ്ങളെല്ലാം ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് വിദ്യാർഥികളെ സ്വീകരിക്കുന്നത്. സ്കൂളും പരിസരവും ശൗചാലയം, ക്ലാസ് മുറികൾ എന്നിവ അണുനശീകരണം നടത്തി.
വിദേശ സ്കൂളുകൾക്ക് സെപ്റ്റംബർ 26 മുതൽ റഗുലർ ക്ലാസുകൾ ആരംഭിക്കുവാൻ അനുമതി നൽകിയിട്ടുണ്ട്. 24 ഇന്ത്യൻ സ്കൂളുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഒരു ക്ലാസിൽ പരമാവധി 20 കുട്ടികൾ മാത്രമായിരിക്കണം. ക്ലാസ്റൂമിൽ ഒരു കുട്ടിയിൽ നിന്ന് അടുത്ത കുട്ടിയിലേക്ക് 2 മീറ്റർ അകലം പാലിക്കും വിധമായിരിക്കണം ഇരിപ്പിടം. മാസ്ക്, സാനിറ്റൈസർ ഉപയോഗത്തിൽ വിട്ടുവീഴ്ച പാടില്ല. സ്കൂൾ കുട്ടികൾക്ക് എല്ലാവിധ മെഡിക്കൽ സേവനവും ഒരുക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ധാരണയിലെത്തിയതായതായി അധികൃതർ അറിയിച്ചു.
രാജ്യത്ത് 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന ദൗത്യം അവസാന ഘട്ടത്തിലാണ്. സ്കൂൾ വർഷാരംഭത്തിന് മുന്പ് നിശ്ചിത പ്രായപരിധിയിലെ മുഴുവൻ കുട്ടികൾക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യത്തോട് അടുത്തതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. കുവൈത്തിൽ കുട്ടികൾക്ക് ഫൈസർ വാക്സിനാണ് നൽകുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
വിദേശ സ്കൂളുകൾക്ക് സെപ്റ്റംബർ 26 മുതൽ റഗുലർ ക്ലാസുകൾ ആരംഭിക്കുവാൻ അനുമതി നൽകിയിട്ടുണ്ട്. 24 ഇന്ത്യൻ സ്കൂളുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഒരു ക്ലാസിൽ പരമാവധി 20 കുട്ടികൾ മാത്രമായിരിക്കണം. ക്ലാസ്റൂമിൽ ഒരു കുട്ടിയിൽ നിന്ന് അടുത്ത കുട്ടിയിലേക്ക് 2 മീറ്റർ അകലം പാലിക്കും വിധമായിരിക്കണം ഇരിപ്പിടം. മാസ്ക്, സാനിറ്റൈസർ ഉപയോഗത്തിൽ വിട്ടുവീഴ്ച പാടില്ല. സ്കൂൾ കുട്ടികൾക്ക് എല്ലാവിധ മെഡിക്കൽ സേവനവും ഒരുക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ധാരണയിലെത്തിയതായതായി അധികൃതർ അറിയിച്ചു.
രാജ്യത്ത് 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന ദൗത്യം അവസാന ഘട്ടത്തിലാണ്. സ്കൂൾ വർഷാരംഭത്തിന് മുന്പ് നിശ്ചിത പ്രായപരിധിയിലെ മുഴുവൻ കുട്ടികൾക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യത്തോട് അടുത്തതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. കുവൈത്തിൽ കുട്ടികൾക്ക് ഫൈസർ വാക്സിനാണ് നൽകുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ