കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച മേഡ് ഇൻ ഇന്ത്യ പ്രദർശനം അംബാസിഡർ സിബി ജോർജും അമിരി ദിവാൻ അണ്ടർ സെക്രട്ടറി മാസിൻ അൽ ഈസയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ 75മത് സ്വാതന്ത്ര്യ ദിനാഘോഷവും ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60 വാർഷികാഘോഷം എന്നിവയോടനുബന്ധിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്. കുവൈറ്റിലെ ഇന്ത്യൻ ഉൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി സ്റ്റാളുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. മേളയിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് അവതരിപ്പിക്കുന്നതെന്നും ഇന്ത്യയുടെ സാങ്കേതിക മികവിന്റെയും എഞ്ചിനീയറിംഗ് വിസ്മയത്തിന്റെയും മാതൃക ഇത്തരം മേളകളിലൂടെ കുവൈറ്റ് സുഹൃത്തുക്കൾക്ക് പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നതായും അംബാസിഡർ പറഞ്ഞു. കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് കൊണ്ടാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആഭ്യന്തര, വിദേശ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നടത്തുന്ന വിവിധ സംരംഭങ്ങളെക്കുറിച്ചും അംബാസഡർ സംസാരിച്ചു.
കുവൈറ്റിലെ വ്യാപാര സമൂഹം ഒരുക്കിയ വിവിധ സ്റ്റാളുകളിൽ നിരവധി ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ടാറ്റ, മഹീന്ദ്ര, റോയൽ എൻഫീൽഡ് തുടങ്ങിയ ഇന്ത്യൻ ഓട്ടോമൊബൈലുകൾ മുതൽ ഇന്ത്യൻ എഫ്എംസിജി ഉൽപ്പന്നങ്ങൾ, ജ്വല്ലറി, ഭക്ഷ്യ ഉൽപന്നങ്ങൾ മുതലായ ഉൽപ്പന്നങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം പ്രമാണിച്ച് കുവൈറ്റിലെ പ്രമുഖ ഹോട്ടൽ ശ്രംഖലയായ മുഗൾ മഹൽ ഒരുക്കിയ 75 അടി നീളമുള്ള 75 വ്യത്യസ്ത ഇന്ത്യൻ വിഭവങ്ങൾ അടങ്ങിയ ഭക്ഷണ പ്രദർശനം മേളക്ക് മാറ്റുകൂട്ടി. കോവിഡ് പശ്ചാത്തലത്തിലെ ആരോഗ്യ മാർഗനിർദേശങ്ങൾ കാരണം കുവൈറ്റിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ പ്രതിനിധികളും ഇന്ത്യൻ സമൂഹത്തിലെ പ്രമുഖരും ഉൾപ്പെടെ തെരഞ്ഞെടുത്ത അതിഥികൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കുവൈറ്റിൽ വിപണി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം നടത്തുന്നതെന്ന് ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കലാകാര·ാർ പങ്കെടുത്ത സാംസ്കാരിക പരിപാടിയും നടന്നു. സന്ദർശകർക്ക് ഇന്ത്യയുടെ യഥാർഥ രുചി നൽകിയ പ്രദർശനത്തിൽ നയതന്ത്രജ്ഞർ, നിരവധി രാജ്യങ്ങളുടെ അംബാസഡർമാർ, കുവൈറ്റ് പ്രമുഖർ, ബിസിനസ് സമൂഹം എന്നിവർ പങ്കെടുത്തു. ഫസ്റ്റ് സെക്രട്ടറി സ്മിത പാട്ടീൽ സ്വാഗതം പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യയുടെ 75മത് സ്വാതന്ത്ര്യ ദിനാഘോഷവും ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60 വാർഷികാഘോഷം എന്നിവയോടനുബന്ധിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്. കുവൈറ്റിലെ ഇന്ത്യൻ ഉൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി സ്റ്റാളുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. മേളയിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് അവതരിപ്പിക്കുന്നതെന്നും ഇന്ത്യയുടെ സാങ്കേതിക മികവിന്റെയും എഞ്ചിനീയറിംഗ് വിസ്മയത്തിന്റെയും മാതൃക ഇത്തരം മേളകളിലൂടെ കുവൈറ്റ് സുഹൃത്തുക്കൾക്ക് പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നതായും അംബാസിഡർ പറഞ്ഞു. കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് കൊണ്ടാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആഭ്യന്തര, വിദേശ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നടത്തുന്ന വിവിധ സംരംഭങ്ങളെക്കുറിച്ചും അംബാസഡർ സംസാരിച്ചു.
കുവൈറ്റിലെ വ്യാപാര സമൂഹം ഒരുക്കിയ വിവിധ സ്റ്റാളുകളിൽ നിരവധി ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ടാറ്റ, മഹീന്ദ്ര, റോയൽ എൻഫീൽഡ് തുടങ്ങിയ ഇന്ത്യൻ ഓട്ടോമൊബൈലുകൾ മുതൽ ഇന്ത്യൻ എഫ്എംസിജി ഉൽപ്പന്നങ്ങൾ, ജ്വല്ലറി, ഭക്ഷ്യ ഉൽപന്നങ്ങൾ മുതലായ ഉൽപ്പന്നങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം പ്രമാണിച്ച് കുവൈറ്റിലെ പ്രമുഖ ഹോട്ടൽ ശ്രംഖലയായ മുഗൾ മഹൽ ഒരുക്കിയ 75 അടി നീളമുള്ള 75 വ്യത്യസ്ത ഇന്ത്യൻ വിഭവങ്ങൾ അടങ്ങിയ ഭക്ഷണ പ്രദർശനം മേളക്ക് മാറ്റുകൂട്ടി. കോവിഡ് പശ്ചാത്തലത്തിലെ ആരോഗ്യ മാർഗനിർദേശങ്ങൾ കാരണം കുവൈറ്റിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ പ്രതിനിധികളും ഇന്ത്യൻ സമൂഹത്തിലെ പ്രമുഖരും ഉൾപ്പെടെ തെരഞ്ഞെടുത്ത അതിഥികൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കുവൈറ്റിൽ വിപണി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം നടത്തുന്നതെന്ന് ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കലാകാര·ാർ പങ്കെടുത്ത സാംസ്കാരിക പരിപാടിയും നടന്നു. സന്ദർശകർക്ക് ഇന്ത്യയുടെ യഥാർഥ രുചി നൽകിയ പ്രദർശനത്തിൽ നയതന്ത്രജ്ഞർ, നിരവധി രാജ്യങ്ങളുടെ അംബാസഡർമാർ, കുവൈറ്റ് പ്രമുഖർ, ബിസിനസ് സമൂഹം എന്നിവർ പങ്കെടുത്തു. ഫസ്റ്റ് സെക്രട്ടറി സ്മിത പാട്ടീൽ സ്വാഗതം പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ