കുവൈറ്റ് സിറ്റി : കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികളെ തുടർന്ന് കുവൈറ്റിലെ വിദേശ ജനസംഖ്യയിൽ കുറവുണ്ടായതായി പുതിയ പഠന റിപ്പോർട്ടുകൾ. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ കീഴിൽ നടന്ന സർവേയിലാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലുള്ള ഏറ്റവും കുറവ് ജനസംഖ്യ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷത്തിൽ മാത്രമായി 2.2 ശതമാനവും ഈ വർഷത്തെ ആദ്യ പകുതിയിൽ 0.9 ശതമാനവുമാണ് വിദേശികളിൽ കുറവുണ്ടായത്. രണ്ട് വർഷങ്ങളിലായി പ്രവാസം മതിയാക്കി മടങ്ങിയവരുടെ എണ്ണം 190,000 ആയാണ് വർധിച്ചത്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ വിദേശികളുടെ എണ്ണം 68.2 ശതമാനം ആയി കുറഞ്ഞതായും സർവേ വെളിപ്പെടുത്തി.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 46 ലക്ഷത്തോളമാണ് കുവൈറ്റിലെ നിലവിലെ ജനസംഖ്യ. രാജ്യത്ത് നടപ്പാക്കുന്ന സ്വദേശിവൽക്കരണവും മഹാമാരിയുമാണ് ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ രാജ്യം വിടാൻ നിർബന്ധിതരാക്കിയത് .
കഴിഞ്ഞ കൊറോണ കാലഘട്ടത്തിൽ മാത്രമായി 3.1 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. പ്രവാസികളുടെ തിരിച്ച് പോക്ക് കുവൈറ്റ് തൊഴിൽ മേഖലയിലും ശക്തമായ പ്രതിഫലനമുണ്ടാക്കുമെന്നാണ് കരുതുന്നത്. പല മേഖലയിലും ഇപ്പോൾ തന്നെ വിദഗ്ദരായ തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. അതിനിടെ സ്വദേശികളുടെ ജനസംഖ്യയിൽ 0.9 വർധനവ് രേഖാപ്പെടുത്തി. 15 വയസിന് താഴെയുള്ള സ്വദേശി കുട്ടികളുടെ വളർച്ചാ നിരക്കിലെ മാന്ദ്യം തുടരുകയാണ് പഠനം വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം 0.6 ശതമാനവും 2018 ൽ 1.0 ശതമാനവുമായി താരതമ്യപ്പെടുത്തുന്പോൾ 2021ന്റെ ആദ്യ പകുതിയിൽ 0.1 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. സ്വദേശി ജനസംഖ്യയുടെ മൂന്നിലൊന്നും 15 വയസിന് താഴെയുള്ളവരാണെന്നും ഭാവിയിൽ തൊഴിൽ വിപണിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുവാൻ സാധ്യതയുണ്ടെന്നും സർവേയിൽ ചൂണ്ടിക്കാട്ടി.
റിപ്പോർട്ട്: സലിം കോട്ടയിൽ
കഴിഞ്ഞ വർഷത്തിൽ മാത്രമായി 2.2 ശതമാനവും ഈ വർഷത്തെ ആദ്യ പകുതിയിൽ 0.9 ശതമാനവുമാണ് വിദേശികളിൽ കുറവുണ്ടായത്. രണ്ട് വർഷങ്ങളിലായി പ്രവാസം മതിയാക്കി മടങ്ങിയവരുടെ എണ്ണം 190,000 ആയാണ് വർധിച്ചത്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ വിദേശികളുടെ എണ്ണം 68.2 ശതമാനം ആയി കുറഞ്ഞതായും സർവേ വെളിപ്പെടുത്തി.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 46 ലക്ഷത്തോളമാണ് കുവൈറ്റിലെ നിലവിലെ ജനസംഖ്യ. രാജ്യത്ത് നടപ്പാക്കുന്ന സ്വദേശിവൽക്കരണവും മഹാമാരിയുമാണ് ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ രാജ്യം വിടാൻ നിർബന്ധിതരാക്കിയത് .
കഴിഞ്ഞ കൊറോണ കാലഘട്ടത്തിൽ മാത്രമായി 3.1 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. പ്രവാസികളുടെ തിരിച്ച് പോക്ക് കുവൈറ്റ് തൊഴിൽ മേഖലയിലും ശക്തമായ പ്രതിഫലനമുണ്ടാക്കുമെന്നാണ് കരുതുന്നത്. പല മേഖലയിലും ഇപ്പോൾ തന്നെ വിദഗ്ദരായ തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. അതിനിടെ സ്വദേശികളുടെ ജനസംഖ്യയിൽ 0.9 വർധനവ് രേഖാപ്പെടുത്തി. 15 വയസിന് താഴെയുള്ള സ്വദേശി കുട്ടികളുടെ വളർച്ചാ നിരക്കിലെ മാന്ദ്യം തുടരുകയാണ് പഠനം വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം 0.6 ശതമാനവും 2018 ൽ 1.0 ശതമാനവുമായി താരതമ്യപ്പെടുത്തുന്പോൾ 2021ന്റെ ആദ്യ പകുതിയിൽ 0.1 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. സ്വദേശി ജനസംഖ്യയുടെ മൂന്നിലൊന്നും 15 വയസിന് താഴെയുള്ളവരാണെന്നും ഭാവിയിൽ തൊഴിൽ വിപണിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുവാൻ സാധ്യതയുണ്ടെന്നും സർവേയിൽ ചൂണ്ടിക്കാട്ടി.
റിപ്പോർട്ട്: സലിം കോട്ടയിൽ