അങ്കവാ (ഇറാഖ്) : പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ 122-ാം പാത്രിയർക്കീസ് എർബിലിനടുത് അങ്കവാ പട്ടണത്തിലെ മാർ യോഹന്നാൻ മാംദാന പള്ളിയിൽ മാറൻ മാർ ആവാ തൃതീയൻ അഭിഷിക്തനായി.
ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ഈറ്റില്ലമായ ഇറാഖിലെ എർബിൽ മഹാനഗരം ചരിത്രത്തിൽ വീണ്ടും ഇടം പിടിച്ചു. പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആഗോള തലവനും അസീറിയൻ ജനതയുടെ ആത്മീക വക്താവുമായി പരിശുദ്ധ മാറൻ മാർ ആവാ തൃതീയൻ നാമധേയത്തിൽ അഭിഷിക്തനായത്.
ന്യൂസിലാൻഡ് മെത്രാപോലിത്ത മാർ മീലിസ് സയ്യ പട്ടാഭിഷേക ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിച്ചു. ഇറാഖ് സമയം തിങ്കളാഴ്ച രാവിലെ 9ന് ( ഇന്ത്യൻ സമയം കാലത്ത് 11.30ന്) വൈദികരും ആത്മീയ പിതാക്ക·ാരും പ്രദക്ഷിണമായി ദൈവാലയത്തിൽ പ്രവേശിച്ചു. തുടർന്ന് വിശുദ്ധ കുർബാനയുടെ മധ്യത്തിൽ പട്ടാഭിഷേക ശുശ്രൂഷയ്ക്ക് തുടക്കമായി. നിയുക്ത പാത്രിയർക്കീസ് മാറൻ മാർ ആവാ തൃതീയൻ സത്യപ്രതിജ്ഞ ചൊല്ലി കയ്യൊപ്പിട്ട് പ്രധാന കാർമികൻ മാർ മീലിസ് സയ്യ മെത്രാപോലിത്ത സമർപ്പിച്ചു. തുടർന്ന് പ്രധാന കാർമികൻ പാത്രിയർക്കീസ് സ്ഥാനാർഥിയുടെ ശിരസിൽ ഇവൻഗേലിയോണ് (ബൈബിൾ) പ്രാർഥന ശുശ്രൂഷകൾ ആരംഭിച്ചു.
സഹകാർമ്മികരായ പതിമൂന്ന് ആത്മീക പിതാക്ക·ാർ നിയുക്ത പാത്രയർക്കീസിന്റെ ശിരസിൽ കൈവെച്ച് പ്രാർഥിച്ചു. പ്രധാന കാർമ്മികൻ മാർ മീലിസ് സയ്യ മെത്രാപ്പോലീത്ത പാതൃയർക്കീസിന്റെ അധികാര ചിഹ്നങ്ങളായ ശിരസിൽ കിരീടവും ഇടതുകയ്യിൽ ഹൂത്ത്റ (അംശവടി) വലതു കൈയിൽ സ്ലീവായും വലതുകൈയിൽ മുദ്ര മോതിരവും അണിയിക്കുകയും ചെയ്തു.
മെത്രാപ്പോലീത്തയും സഹകമികരായ എപ്പിസ്കോപ്പാമാരും സ്വന്തം അധികാര ചിഹ്നങ്ങങ്ങൾ മാറ്റി. പാതൃയർക്കീസ് സിംഹാസനത്തിൽ ആരൂഢനായിരുന്ന പുതിയ പാത്രിയർക്കീസിനെ മൂന്ന് തവണ ആത്മീക പിതാക്ക·ാർ ഉയർത്തുകയും ചെയ്തതോടെ സ്ഥാനാരോഹണ ശുശ്രൂഷകൾ പൂർണമായി. തുടർന്ന് 122-ാം പാത്രിയർക്കീസ് മാറൻ മാർ ആവാ തൃതീയനെ വിധേയത്വം പ്രഖ്യാപിച്ചും കൊണ്ട് മെത്രാപ്പോലീത്തയും എപ്പിസ്കോപ്പമാരും ആലിംഗനം ചെയ്ത് കൈമുത്തി. തുടർന്ന് പാത്രിയർക്കീസ് മാറൻ മാർ ആവാ തൃതീയൻ പൊതു സമൂഹത്തോട് കൃതജ്ഞത രേഖപ്പെടുത്തകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.
’ഇന്ത്യൻ ജനതക്കും എല്ലാ മലയാളികൾക്കും നമസ്കാരം. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെന്ധ എന്ന് മലയാളത്തിൽ അദ്ദേഹം പറഞ്ഞു. സമൂഹത്തെ ആശീർവദിക്കുകയും ചെയ്തു.
പ്രഥമ വിശുദ്ധ കുർബാനയ്ക്ക് പാതൃയർക്കീസിന്റെ പ്രധാന കാർമികത്വം വഹിച്ചു. വിശുദ്ധ കുർബാന 3.40ന് സമാപിച്ചു. തുടർന്ന് വിശ്വാസ സമൂഹത്തെ ആശീർവദിക്കുകയും ചെയ്തു. തുടർന്ന് വൈദീകരും ആത്മീയ പിതാക്ക·ാരും പ്രദക്ഷിണമായി മടങ്ങി. സ്ഥാനാരോഹണം ഭക്തി നിർഭരമായിരുന്നു. വർണശബളവും ആനന്ദകരവും ആക്കുന്നതിൽ വിശ്വാസികളും പൊതുസമൂഹവും തങ്ങളുടെ പ്രാർഥനയും കൂട്ടായ്മയും മാതൃകയാക്കി.