ഓറഞ്ച്കൗണ്ടി: വെടിവച്ചു കൊലപ്പെടുത്തിയശേഷം മാതാവിനോടൊപ്പം കുട്ടിയെ കാറിൽ അടച്ചുപൂട്ടി പ്രതി കടന്നു കളഞ്ഞു. കാറിനുള്ളിലെ കഠിനമായ ചൂടേറ്റു കുഞ്ഞ് മരിച്ചു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് ഓറഞ്ച്കൗണ്ടി പൊലിസ് അറിയിച്ചു.
വ്യാഴാഴ്ചയാണ് മാതാവിന്േറയും ഒരു വയസുള്ള കുട്ടിയുടേയും മൃതദേഹം പാർക്കിംഗ് ലോട്ടിൽ കാറിനുള്ളിൽ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ചു പോലീസിന്റെ വിശദീകരണം ഇങ്ങനെ;-
കൊല്ലപ്പെട്ട യുവതിയുടെ കാമുകനും സുഹൃത്ത് ഡോജോണ് ഡ്വയ്ൻ ഗ്രിഫ്ത്തും (21) തമ്മിൽ തർക്കം ഉണ്ടാകുകയും, ഗ്രിഫ്ത്ത് കാമുകനു നേരെ വെടിയുതിർക്കുകയും ചെയ്തു. ഗുരുതര പരുക്കേറ്റ ഇയാളെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. അബോധാവസ്ഥയിൽ നിന്നും ഉണർന്ന ഇയാൾ തന്റെ കാമുകിയേയും കുഞ്ഞിനേയും കാറിൽ കയറ്റി ഗ്രിഫത്ത് സ്ഥലം വിട്ടതായി പോലിസിനെ അറിയിച്ചു.
പോലിസ് ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വ്യാഴാഴ്ച അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കാറിൽ കണ്ടെത്തുകയായിരുന്നു. യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം കുട്ടിയെ കാറിൽ പൂട്ടിയിച്ചു പ്രതി കടന്നു കളഞ്ഞു.
ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ പാർക്കിംഗ് ലോട്ടിൽ പുറത്തുകിടന്നിരുന്ന കാറിൽ കുട്ടി ചൂടേറ്റ് മരിച്ചതാണെന്നാണ് പ്രഥമ റിപ്പോർട്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വ്യാഴാഴ്ചയാണ് മാതാവിന്േറയും ഒരു വയസുള്ള കുട്ടിയുടേയും മൃതദേഹം പാർക്കിംഗ് ലോട്ടിൽ കാറിനുള്ളിൽ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ചു പോലീസിന്റെ വിശദീകരണം ഇങ്ങനെ;-
കൊല്ലപ്പെട്ട യുവതിയുടെ കാമുകനും സുഹൃത്ത് ഡോജോണ് ഡ്വയ്ൻ ഗ്രിഫ്ത്തും (21) തമ്മിൽ തർക്കം ഉണ്ടാകുകയും, ഗ്രിഫ്ത്ത് കാമുകനു നേരെ വെടിയുതിർക്കുകയും ചെയ്തു. ഗുരുതര പരുക്കേറ്റ ഇയാളെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. അബോധാവസ്ഥയിൽ നിന്നും ഉണർന്ന ഇയാൾ തന്റെ കാമുകിയേയും കുഞ്ഞിനേയും കാറിൽ കയറ്റി ഗ്രിഫത്ത് സ്ഥലം വിട്ടതായി പോലിസിനെ അറിയിച്ചു.
പോലിസ് ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വ്യാഴാഴ്ച അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കാറിൽ കണ്ടെത്തുകയായിരുന്നു. യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം കുട്ടിയെ കാറിൽ പൂട്ടിയിച്ചു പ്രതി കടന്നു കളഞ്ഞു.
ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ പാർക്കിംഗ് ലോട്ടിൽ പുറത്തുകിടന്നിരുന്ന കാറിൽ കുട്ടി ചൂടേറ്റ് മരിച്ചതാണെന്നാണ് പ്രഥമ റിപ്പോർട്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ