വിതുര: കട്ടിലിൽ തീപടർന്നു വായോധികന് ദാരുണാന്ത്യം. ആനപ്പാറ കാരിക്കുന്ന് റോഡരികത്ത് വീട്ടിൽ തങ്കപ്പ (74)നെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളോളം കിടപ്പു രോഗിയായിരുന്ന തങ്കപ്പൻ മകൾക്കൊപ്പമാണ് കഴിയുന്നത്. ഭാര്യ ഷേർലി ഒരു വർഷം മുൻപ് മരിച്ചു. വാർധക്യ സഹജമായ അസുഖം നേരിടുന്ന തങ്കപ്പൻ പൂർണമായും കിടപ്പിലായിരുന്നു. പ്ലാസ്റ്റിക് വരിഞ്ഞ കട്ടിലിലായിരുന്നു ഇദ്ദേഹം കിടന്നിരുന്നത്. സ്ഥിരമായി മെഴുകുതിരി കത്തിച്ചു വയ്ക്കുന്ന ശീലം ഇദ്ദേഹത്തിനുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
സമീപത്തെ പ്ലാസ്റ്റിക് ടീപ്പോയിൽ കത്തിച്ചു വച്ച മെഴുകുതിരിയിലൂടെ തീ പകർന്നു കട്ടിലിലെ പ്ലാസ്റ്റിക് കത്തിയതാകാം അപകട കാരണമെന്ന് കരുതുന്നു. ടീപ്പോയും കട്ടിലും പൂർണമായി കത്തി നശിച്ചിട്ടുണ്ട്. വിതുര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്തെ പ്ലാസ്റ്റിക് ടീപ്പോയിൽ കത്തിച്ചു വച്ച മെഴുകുതിരിയിലൂടെ തീ പകർന്നു കട്ടിലിലെ പ്ലാസ്റ്റിക് കത്തിയതാകാം അപകട കാരണമെന്ന് കരുതുന്നു. ടീപ്പോയും കട്ടിലും പൂർണമായി കത്തി നശിച്ചിട്ടുണ്ട്. വിതുര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.