നെന്മാറ: അയിലൂർ കരിങ്കുളം കാരയ്ക്കൽ വീട്ടിൽ ജിബിൻ മത്തായിയുടെ തോട്ടത്തിലെ വാഴകളും കപ്പയും കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നിക്കൂട്ടം തിന്നും കുത്തിമറിച്ചും നശിപ്പിച്ചു.
പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അതിരിനു ചുറ്റും കന്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് തകർത്താണ് പന്നിക്കൂട്ടം എത്തിയത്.
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അധികാരം നൽകിയിട്ടുണ്ടെങ്കിലും ഡിഎഫ്ഒ യുടെ പാനലിൽ ഉൾപ്പെട്ട വേട്ടക്കാർക്ക് കഴിഞ്ഞ ഒന്നാം വിളക്കാലത്ത് രാത്രിയിൽ വാഹനം ഓടിച്ചതിനും തോട്ടയുടെ വിലയും പഞ്ചായത്ത് നൽകാത്തതിനാൽ മേഖലയിലെ കാട്ടുപന്നി വെടിവച്ചുകൊല്ലൽ ഫലപ്രദമായില്ല.
കയറാടി, കരിങ്കുളം, ചക്രായി, പാളിയമംഗലം, തളിപ്പാടം, പോത്തുണ്ടി, കരിന്പാറ, ഒലിപ്പാറ മേഖലകളിൽ സന്ധ്യ കഴിഞ്ഞാൽ കാട്ടുപന്നിയെ പേടിച്ച് ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നതും ഭീതിയോടെയാണ്.
കഴിഞ്ഞ ദിവസം പകൽ സമയത്ത് പോത്തുണ്ടിയിൽ സ്കൂൾ അധ്യാപകനെ കാട്ടുപന്നി ആക്രമിച്ചതും, ഒലിപ്പാറയിൽ ഒരു വർഷം മുന്പ് കർഷകനെ കാട്ടുപന്നി കുത്തി കൊലപ്പെടുത്തിയതും ഭീതിയോടെ കാണുന്നതിനാൽ വിളനാശം വരുത്തുന്ന കാട്ടുപന്നികളിൽനിന്ന് വിള സംരക്ഷിക്കുന്നതിനായി കാവലിരിക്കാൻ കർഷകർ മടിക്കുകയാണ്.
കാട്ടുപന്നിയുടെയും വന്യമൃഗങ്ങളുടെയും ശല്യംമൂലം മലയോരമേഖലകളിൽ കപ്പ, വാഴ എന്നിവയുടെ കൃഷി പൂർണമായും നിലച്ചിരിക്കുകയാണ്.
ഇതോടെ കാട്ടുപന്നികളുടെ വിളനാശം കൂടുതൽ ജനവാസ മേഖലകളിലേക്കായി മാറി.
കാട്ടുപന്നി ശല്യം കൂടിവരുന്നതിനാൽ കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിന് വേണ്ടുന്ന നടപടികൾ ഉടൻ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. വനംവകുപ്പിന്റെ തുച്ഛമായ നഷ്ടപരിഹാരമായതിനാൽ ഒരു വർഷത്തെ അധ്വാനം നഷ്ടപ്പെട്ടിട്ടും പരാതി കൊടുക്കാൻ പോലും പ്രദേശത്തെ കർഷകർ തയാറാവുന്നില്ല.
പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അതിരിനു ചുറ്റും കന്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് തകർത്താണ് പന്നിക്കൂട്ടം എത്തിയത്.
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അധികാരം നൽകിയിട്ടുണ്ടെങ്കിലും ഡിഎഫ്ഒ യുടെ പാനലിൽ ഉൾപ്പെട്ട വേട്ടക്കാർക്ക് കഴിഞ്ഞ ഒന്നാം വിളക്കാലത്ത് രാത്രിയിൽ വാഹനം ഓടിച്ചതിനും തോട്ടയുടെ വിലയും പഞ്ചായത്ത് നൽകാത്തതിനാൽ മേഖലയിലെ കാട്ടുപന്നി വെടിവച്ചുകൊല്ലൽ ഫലപ്രദമായില്ല.
കയറാടി, കരിങ്കുളം, ചക്രായി, പാളിയമംഗലം, തളിപ്പാടം, പോത്തുണ്ടി, കരിന്പാറ, ഒലിപ്പാറ മേഖലകളിൽ സന്ധ്യ കഴിഞ്ഞാൽ കാട്ടുപന്നിയെ പേടിച്ച് ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നതും ഭീതിയോടെയാണ്.
കഴിഞ്ഞ ദിവസം പകൽ സമയത്ത് പോത്തുണ്ടിയിൽ സ്കൂൾ അധ്യാപകനെ കാട്ടുപന്നി ആക്രമിച്ചതും, ഒലിപ്പാറയിൽ ഒരു വർഷം മുന്പ് കർഷകനെ കാട്ടുപന്നി കുത്തി കൊലപ്പെടുത്തിയതും ഭീതിയോടെ കാണുന്നതിനാൽ വിളനാശം വരുത്തുന്ന കാട്ടുപന്നികളിൽനിന്ന് വിള സംരക്ഷിക്കുന്നതിനായി കാവലിരിക്കാൻ കർഷകർ മടിക്കുകയാണ്.
കാട്ടുപന്നിയുടെയും വന്യമൃഗങ്ങളുടെയും ശല്യംമൂലം മലയോരമേഖലകളിൽ കപ്പ, വാഴ എന്നിവയുടെ കൃഷി പൂർണമായും നിലച്ചിരിക്കുകയാണ്.
ഇതോടെ കാട്ടുപന്നികളുടെ വിളനാശം കൂടുതൽ ജനവാസ മേഖലകളിലേക്കായി മാറി.
കാട്ടുപന്നി ശല്യം കൂടിവരുന്നതിനാൽ കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിന് വേണ്ടുന്ന നടപടികൾ ഉടൻ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. വനംവകുപ്പിന്റെ തുച്ഛമായ നഷ്ടപരിഹാരമായതിനാൽ ഒരു വർഷത്തെ അധ്വാനം നഷ്ടപ്പെട്ടിട്ടും പരാതി കൊടുക്കാൻ പോലും പ്രദേശത്തെ കർഷകർ തയാറാവുന്നില്ല.