കല്ലടിക്കോട് : ഏറെ കൊട്ടിഘോഷിച്ച് നടത്തിയ നിർമാണം പൂർത്തിയാക്കിയ പാലക്കാട്- കോഴിക്കോട് ദേശീയ പാതയിലെ തുപ്പനാട്ടെ വളവ് ഇപ്പോഴും വളഞ്ഞു തന്നെ.
തുപ്പനാട് പുഴയ്ക്കു കുറുകെ പുതിയ പാലം നിർമിച്ചെങ്കിലും അപ്രോച്ച് റോഡ് നിവർത്താതെ പണിതു.
പഴയ പാലം ബലക്ഷയം മൂലം അപകടത്തിലായതോടെയാണ് സമീപത്തായി പുതിയ പാലം നിർമിച്ചത്. പുതിയ പാലം നിർമിച്ച് അതിലേക്കുള്ള റോഡുകളും പൂത്തിയാക്കിയെങ്കിലും വളവുകൾ നിവർത്താതെ ടാറിംഗ് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്തു.
മണ്ണാർക്കാട് ഭാഗത്തു നിന്നു വരുന്ന വണ്ടികൾ അടുത്തെത്തുന്പോൾ മാതമാണ് വളവ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുക. എതിരെ വരുന്ന വാഹനങ്ങളെ വളരെ അടുത്തെത്തുന്പോൾ മാത്രമേ കാണാനാകൂ.
ഇത് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു. വശങ്ങളിൽ സംരക്ഷണ ഭിത്തികൾ നിർമി ക്കാത്തതും റോഡിൽ മുന്നറിയിപ്പ് വരകൾ ഇടാത്തതും പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മണ്ണാർക്കാടു നിന്നു വന്ന ലോറി വളവിൽവച്ച് എതിരെ വന്ന ബൈക്കിൽ തട്ടിയെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.
പാലത്തിനു സമീപമുള്ള വളവ് നിവർത്തി പുതുക്കിപ്പനിയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
തുപ്പനാട് പുഴയ്ക്കു കുറുകെ പുതിയ പാലം നിർമിച്ചെങ്കിലും അപ്രോച്ച് റോഡ് നിവർത്താതെ പണിതു.
പഴയ പാലം ബലക്ഷയം മൂലം അപകടത്തിലായതോടെയാണ് സമീപത്തായി പുതിയ പാലം നിർമിച്ചത്. പുതിയ പാലം നിർമിച്ച് അതിലേക്കുള്ള റോഡുകളും പൂത്തിയാക്കിയെങ്കിലും വളവുകൾ നിവർത്താതെ ടാറിംഗ് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്തു.
മണ്ണാർക്കാട് ഭാഗത്തു നിന്നു വരുന്ന വണ്ടികൾ അടുത്തെത്തുന്പോൾ മാതമാണ് വളവ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുക. എതിരെ വരുന്ന വാഹനങ്ങളെ വളരെ അടുത്തെത്തുന്പോൾ മാത്രമേ കാണാനാകൂ.
ഇത് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു. വശങ്ങളിൽ സംരക്ഷണ ഭിത്തികൾ നിർമി ക്കാത്തതും റോഡിൽ മുന്നറിയിപ്പ് വരകൾ ഇടാത്തതും പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മണ്ണാർക്കാടു നിന്നു വന്ന ലോറി വളവിൽവച്ച് എതിരെ വന്ന ബൈക്കിൽ തട്ടിയെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.
പാലത്തിനു സമീപമുള്ള വളവ് നിവർത്തി പുതുക്കിപ്പനിയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.