നെന്മാറ: വേനൽ കനത്തതോടെ റബറിന്റെ തളിരിലകൾ കരിഞ്ഞു വീഴുന്നു. ഡിസംബറിലെ തണുപ്പിനെ തുടർന്ന് സ്വാഭാവിക ഇലകൊഴിച്ചിൽ ആരംഭിച്ച ശേഷം പുതുതായി വന്ന തളിരിലകളാണ് വേനൽചൂടിൽ കരിഞ്ഞ് ചുരുണ്ട് താഴെവീണു തുടങ്ങിയത്. കൽച്ചാടി, ചള്ള, ഓവുപാറ, ചക്രായി, ഒലിപ്പാറ, മാങ്കുറുശി, പൈതലാ തുടങ്ങിയ പ്രദേശങ്ങളിലാണ് തളിരിലകൾ കരിഞ്ഞു വീഴുന്നത് കൂടുതലായി കാണുന്നത്.
ഇല കൊഴിഞ്ഞതോടെ റബർ മരങ്ങളിൽ പാൽ ഉൽപാദനവും കുറഞ്ഞു.
തളിരിലകൾ മൂത്താൽ പൂർവസ്ഥിതിയിലേക്ക് പാൽ ഉത്പാദനം നടക്കുമെന്ന് കർഷകർ പ്രതീക്ഷിച്ചിരിക്കുന്പോഴാണ് തളിരിലകൾ കൊഴിഞ്ഞുവീഴാൻ തുടങ്ങിയത്. അതോടൊപ്പം ശേഷിക്കുന്ന തളിരിലകളിൽ കോറിനോസ്പോറ എന്നറിയപ്പെടുന്ന പക്ഷി കണ്ണുരോഗവും വ്യാപിക്കുന്നുണ്ടെന്ന് കർഷകർ പരാതിപ്പെടുന്നു. കഴിഞ്ഞയാഴ്ച ന്യൂനമർദ്ദം മൂലം തെക്കൻ കേരളത്തിലും മറ്റും വേനൽ മഴ ലഭിച്ചെങ്കിലും നെല്ലിയാന്പതി, മംഗലംഡാം മേഖലകളിൽ മഴ ലഭിച്ചില്ല.
ഇതോടെ അന്തരീക്ഷ ചൂട് കൂടിയത് റബർ മരങ്ങളിലെ തളിരിലകൾ കരിയുന്നതിനു കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നു.
റബർ പാൽ ഉൽപാദനം വർദ്ധിച്ചില്ലെങ്കിൽ വിലയിടിവ് മൂലം റബർ വെട്ടുകൂലി പോലും ലഭിക്കില്ലെന്നും തോട്ടങ്ങൾ ഇക്കുറി നേരത്തെ ടാപ്പിംഗ് നിർത്തുമെന്നും കർഷകർ പറയുന്നു.
ഇല കൊഴിഞ്ഞതോടെ റബർ മരങ്ങളിൽ പാൽ ഉൽപാദനവും കുറഞ്ഞു.
തളിരിലകൾ മൂത്താൽ പൂർവസ്ഥിതിയിലേക്ക് പാൽ ഉത്പാദനം നടക്കുമെന്ന് കർഷകർ പ്രതീക്ഷിച്ചിരിക്കുന്പോഴാണ് തളിരിലകൾ കൊഴിഞ്ഞുവീഴാൻ തുടങ്ങിയത്. അതോടൊപ്പം ശേഷിക്കുന്ന തളിരിലകളിൽ കോറിനോസ്പോറ എന്നറിയപ്പെടുന്ന പക്ഷി കണ്ണുരോഗവും വ്യാപിക്കുന്നുണ്ടെന്ന് കർഷകർ പരാതിപ്പെടുന്നു. കഴിഞ്ഞയാഴ്ച ന്യൂനമർദ്ദം മൂലം തെക്കൻ കേരളത്തിലും മറ്റും വേനൽ മഴ ലഭിച്ചെങ്കിലും നെല്ലിയാന്പതി, മംഗലംഡാം മേഖലകളിൽ മഴ ലഭിച്ചില്ല.
ഇതോടെ അന്തരീക്ഷ ചൂട് കൂടിയത് റബർ മരങ്ങളിലെ തളിരിലകൾ കരിയുന്നതിനു കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നു.
റബർ പാൽ ഉൽപാദനം വർദ്ധിച്ചില്ലെങ്കിൽ വിലയിടിവ് മൂലം റബർ വെട്ടുകൂലി പോലും ലഭിക്കില്ലെന്നും തോട്ടങ്ങൾ ഇക്കുറി നേരത്തെ ടാപ്പിംഗ് നിർത്തുമെന്നും കർഷകർ പറയുന്നു.