കൊല്ലങ്കോട്: ഉൗട്ടറപ്പാലത്തിൽ റോഡിലും തൂണുകളിലും ബലക്ഷയം ഉണ്ടായ ഭാഗത്ത് പുനർ നിർമാണ പ്രവർത്തികൾ തുടങ്ങി. ഇതിനായി പാലത്തിന്റെ തൂണുകൾ ബലപ്പെടുത്തൽ ജോലികളാണ് നടന്നുവരുന്നത്. ഇന്നലെ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എൻജിനീയർ സംഘം സ്ഥലത്തെ നിർമാണ പ്രവർത്തനം വിലയിരുത്തി.
ഇതിന്റെ ഭാഗമായി മണ്ണുപരിശോധനയും നടന്നുവരുന്നുണ്ട്. ജനുവരി ഏഴിനാണ് പാലത്തിൽ ഗർത്തമുണ്ടായത്.
ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ വിദഗ്ധസംഘം പരിശോധിച്ചതിൽ പാലം ഗതാഗതയോഗ്യമല്ലെന്ന് വിലയിരുത്തി എട്ടാം തിയതി ഇതു വഴി ഗതാഗതം നിരോധിച്ചു.
ഉൗട്ടറ പുഴപ്പാലത്തിലുടെ ഇരുചക്ര വാഹനങ്ങളും ആംബുലൻസ് ഉൾപ്പെടെ ചെറുവാഹനസഞ്ചാരം ഏർപ്പെടുത്താൻ യുദ്ധ കാലടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാവണമെന്ന് പൊതുപ്രവർത്തകർ, യാത്രക്കാർ, രാഷ്രീയ സംഘടനകൾ, വ്യാപാരികളു ആവശ്യം ഉന്നയിച്ചിരുന്നു.
തുടർന്ന് ഇതുമായി ബന്ധപ്പട്ട് സ്ഥലം എംഎൽഎ കെ.ബാബു മുഖ്യമന്ത്രിയെ കണ്ട് സഹായം അഭ്യർത്ഥിച്ചിരുന്നു. അതിനു ശേഷമാണ് പാലം ബലപ്പെടുത്തൽ ജോലികൾ ദ്രുതഗതിയിൽ പുരോഗമിച്ചിരിക്കുന്നത്.
നാലുമാസത്തിനകം പാലം ബലപ്പെടുത്തൽ ജോലി പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ നിലവിൽ മൂന്നു നാലു കിലോമീറ്റർ അധികദൂരം ചുറ്റി ആലന്പള്ളം, ആനമാറി വഴിയാണ് ബസ് ഉൾപെടെ വാഹനങ്ങൾ സഞ്ചരിക്കുന്നത്. അതിനാൽ പ്രദേശ വാസികൾ ദുരിതത്തിലാണ്.
തകർന്ന ഉൗട്ടറ പുഴ പാലത്തിനു സമീപം പുതിയപാലം നിർമ്മിച്ച് ഗതാഗതം പുനരാരംഭിക്കണമെന്നതാണ് ജനകീയാവശ്യമായിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മണ്ണുപരിശോധനയും നടന്നുവരുന്നുണ്ട്. ജനുവരി ഏഴിനാണ് പാലത്തിൽ ഗർത്തമുണ്ടായത്.
ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ വിദഗ്ധസംഘം പരിശോധിച്ചതിൽ പാലം ഗതാഗതയോഗ്യമല്ലെന്ന് വിലയിരുത്തി എട്ടാം തിയതി ഇതു വഴി ഗതാഗതം നിരോധിച്ചു.
ഉൗട്ടറ പുഴപ്പാലത്തിലുടെ ഇരുചക്ര വാഹനങ്ങളും ആംബുലൻസ് ഉൾപ്പെടെ ചെറുവാഹനസഞ്ചാരം ഏർപ്പെടുത്താൻ യുദ്ധ കാലടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാവണമെന്ന് പൊതുപ്രവർത്തകർ, യാത്രക്കാർ, രാഷ്രീയ സംഘടനകൾ, വ്യാപാരികളു ആവശ്യം ഉന്നയിച്ചിരുന്നു.
തുടർന്ന് ഇതുമായി ബന്ധപ്പട്ട് സ്ഥലം എംഎൽഎ കെ.ബാബു മുഖ്യമന്ത്രിയെ കണ്ട് സഹായം അഭ്യർത്ഥിച്ചിരുന്നു. അതിനു ശേഷമാണ് പാലം ബലപ്പെടുത്തൽ ജോലികൾ ദ്രുതഗതിയിൽ പുരോഗമിച്ചിരിക്കുന്നത്.
നാലുമാസത്തിനകം പാലം ബലപ്പെടുത്തൽ ജോലി പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ നിലവിൽ മൂന്നു നാലു കിലോമീറ്റർ അധികദൂരം ചുറ്റി ആലന്പള്ളം, ആനമാറി വഴിയാണ് ബസ് ഉൾപെടെ വാഹനങ്ങൾ സഞ്ചരിക്കുന്നത്. അതിനാൽ പ്രദേശ വാസികൾ ദുരിതത്തിലാണ്.
തകർന്ന ഉൗട്ടറ പുഴ പാലത്തിനു സമീപം പുതിയപാലം നിർമ്മിച്ച് ഗതാഗതം പുനരാരംഭിക്കണമെന്നതാണ് ജനകീയാവശ്യമായിരിക്കുന്നത്.