തിരുവനന്തപുരം: വെഞ്ഞാറമൂട് ജംഗ്ഷനിൽ ഫ്ലൈഓവർ നിർമിക്കാനായി 36.87 ശതമാനം അധിക തുക ക്വോട്ട് ചെയ്ത ടെൻഡർ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു കൊണ്ടു വരുമെന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. മൂന്നുവട്ടം ടെൻഡർ വിളിച്ചിട്ടും കരാറുകാർ ഉയർന്ന തുക ക്വാട്ട് ചെയ്തതിനാലാണിത്.
2020ൽ ആദ്യം ടെൻഡർ വിളിച്ചപ്പോൾ 21 ശതമാനം അധിക തുകയായിരുന്നതിനാൽ നിരസിച്ചു. രണ്ടാമത് ടെൻഡർ വിളിച്ചപ്പോൾ 39 ശതമാനം, മൂന്നാം ടെൻഡറിൽ 36.87 ശതമാനം വീതം അധികതുകയുമാണ് കരാറുകാർ ക്വാട്ട് ചെയ്തത്. പലവട്ടം ചർച്ച നടത്തിയിട്ടും തുക കുറയ്ക്കാൻ കരാറുകാർ തയാറായില്ല. അതിനാലാണ് ഉയർന്ന തുക അംഗീകരിക്കാൻ മന്ത്രിസഭയുടെ അനുമതി ആവശ്യമായത്. ഫയൽ വേഗത്തിൽ നൽകാൻ നിർദേശിച്ചിട്ടുണ്ട്. എംസി റോഡിലെ തിരക്കേറിയ ജംഗ്ഷനായ വെഞ്ഞാറമൂട്ടിൽ ഫ്ലൈഓവർ നിർമിച്ചാൽ ഗതാഗത തടസമൊഴിവാകുമെന്നും പ്രധാനപ്പെട്ട പദ്ധതിയാണിതെന്നും ഡി.കെ. മുരളിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
2020ൽ ആദ്യം ടെൻഡർ വിളിച്ചപ്പോൾ 21 ശതമാനം അധിക തുകയായിരുന്നതിനാൽ നിരസിച്ചു. രണ്ടാമത് ടെൻഡർ വിളിച്ചപ്പോൾ 39 ശതമാനം, മൂന്നാം ടെൻഡറിൽ 36.87 ശതമാനം വീതം അധികതുകയുമാണ് കരാറുകാർ ക്വാട്ട് ചെയ്തത്. പലവട്ടം ചർച്ച നടത്തിയിട്ടും തുക കുറയ്ക്കാൻ കരാറുകാർ തയാറായില്ല. അതിനാലാണ് ഉയർന്ന തുക അംഗീകരിക്കാൻ മന്ത്രിസഭയുടെ അനുമതി ആവശ്യമായത്. ഫയൽ വേഗത്തിൽ നൽകാൻ നിർദേശിച്ചിട്ടുണ്ട്. എംസി റോഡിലെ തിരക്കേറിയ ജംഗ്ഷനായ വെഞ്ഞാറമൂട്ടിൽ ഫ്ലൈഓവർ നിർമിച്ചാൽ ഗതാഗത തടസമൊഴിവാകുമെന്നും പ്രധാനപ്പെട്ട പദ്ധതിയാണിതെന്നും ഡി.കെ. മുരളിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.