പാറശാല : അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു വന്ന ആഡംബര ബസില്‍ നിന്നും ഹാഷിഷ് ഓയില്‍ പിടികൂടി.
58.357 ഗ്രാം ഹാഷിഷ് ഓയില്‍ കടത്തി കൊണ്ട് വന്ന കഴക്കൂട്ടം നെഹ്റു ജംഗ്ഷനില്‍ ലളിത സദനത്തില്‍ മധുപനെ (28) അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം കേസെടുത്തതായി എക്സൈസ് അറിയിച്ചു.
എക്സൈസ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍ വി.എന്‍. മഹേഷ്, പ്രിവന്റീവ് ഓഫീസര്‍ സുധീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ അഭിജിത്ത് എന്നിവര്‍ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ നടപടികള്‍ക്കായി പ്രതിയെയും തൊണ്ടിമുതലും നെയ്യാറ്റിന്‍കര റെയ്ഞ്ചിനു കൈമാറി.
58.357 ഗ്രാം ഹാഷിഷ് ഓയില്‍ കടത്തി കൊണ്ട് വന്ന കഴക്കൂട്ടം നെഹ്റു ജംഗ്ഷനില്‍ ലളിത സദനത്തില്‍ മധുപനെ (28) അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം കേസെടുത്തതായി എക്സൈസ് അറിയിച്ചു.
എക്സൈസ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍ വി.എന്‍. മഹേഷ്, പ്രിവന്റീവ് ഓഫീസര്‍ സുധീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ അഭിജിത്ത് എന്നിവര്‍ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ നടപടികള്‍ക്കായി പ്രതിയെയും തൊണ്ടിമുതലും നെയ്യാറ്റിന്‍കര റെയ്ഞ്ചിനു കൈമാറി.