+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ഥലം ഏറ്റെടുത്തതിൽ ഒത്തുകളിയെന്ന് ആരോപണം; പ്രതിഷേധവുമായി കോൺഗ്രസ്

കിളിമാനൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിനു വേണ്ടി സ്ഥലം എടുത്തതുമായി ബന്ധപ്പെട്ടുള്ള നടപടികളിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പഴയകുന്നുമ്മൽ പഞ്ചായത്ത് ഭരണ സമിതി
സ്ഥലം ഏറ്റെടുത്തതിൽ ഒത്തുകളിയെന്ന്  ആരോപണം;  പ്രതിഷേധവുമായി കോൺഗ്രസ്
കിളിമാനൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിനു വേണ്ടി സ്ഥലം എടുത്തതുമായി ബന്ധപ്പെട്ടുള്ള നടപടികളിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പഴയകുന്നുമ്മൽ പഞ്ചായത്ത് ഭരണ സമിതിക്കെതിരേ കോൺഗ്രസ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള വീഴ്ചകൾ മൂലം വസ്തു ഉടമകൾക്ക് രണ്ട് കോടിയോളം രൂപ നൽകാൻ കോടതി ഉത്തരവിട്ടത് സിപിഎമ്മിന്‍റെ ഒത്തുകളി ഇടപാടുകൾ കൊണ്ടാണെന്നും ഒൻപത് വസ്തു ഉടമകളിൽ ഒരു കക്ഷിക്ക് അനുകൂലമായി 56 ലക്ഷം രൂപയ്ക്ക് പഞ്ചായത്തിന്‍റെ ബഹുനില കെട്ടിടം ജപ്തി ചെയ്യാൻ കോടതി വിധി ഉണ്ടായതിൽ ഭരണസമിതി ഒത്തുകളിയാണെന്നും നേതാക്കൾ ആരോപിച്ചു.
യോഗം മുൻ കെപിസിസി സെക്രട്ടറിയും കോൺഗ്രസ്‌ വക്താവുമായ ബി.ആർ.എം. ഷെഫീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് അടയമൺ മുരളിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി അംഗം എൻ. സുദർശനൻ മുഖ്യ പ്രഭാഷണം നടത്തി.
അടയമൺ മണ്ഡലം പ്രസിഡന്‍റ് എ.ആർ. ഷെമിം, ഡിസിസി ജനറൽ സെക്രട്ടറിമാരായ എ. ഷിഹാബുദീൻ, പി. സൊണാൾജ്, എൻ.ആർ. ജോഷി, ബ്ലോക്ക് പ്രസിഡന്‍റ് എം.കെ. ഗംഗാധര തിലകൻ, ജില്ലാ പഞ്ചായത്തംഗം ഗിരി കൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ ചെറുനാരകംകോട് ജോണി, ശ്യാം നാഥ്, ശ്രീലത, ഷൈജ, ഷീജ സുബൈർ തുടങ്ങിയവർ പങ്കെടുത്തു.