+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്തർ ജില്ലാ മോഷണ സംഘത്തിലെ ആറുപേർ പിടിയിൽ

നെടുമങ്ങാട് : അരുവിക്കര ചെറിയകൊണ്ണിയിൽ പട്ടാപ്പകൽ വ്യാജ നമ്പർ പതിച്ച കാറിൽ എത്തി വീട് കുത്തിതുറന്ന് 8.65 ലക്ഷം രൂപയും 32 പവൻ സ്വർണവും കവർന്ന കേസിൽ ആറു പേർ
അന്തർ ജില്ലാ മോഷണ സംഘത്തിലെ  ആറുപേർ പിടിയിൽ
നെടുമങ്ങാട് : അരുവിക്കര ചെറിയകൊണ്ണിയിൽ പട്ടാപ്പകൽ വ്യാജ നമ്പർ പതിച്ച കാറിൽ എത്തി വീട് കുത്തിതുറന്ന് 8.65 ലക്ഷം രൂപയും 32 പവൻ സ്വർണവും കവർന്ന കേസിൽ ആറു പേർ അറസ്റ്റിൽ. സംഭവത്തിൽ ജപ്പാൻ ജയൻ എന്ന പ്രതിയെ നേരത്തെ പിടികൂടിയിരുന്നു. മറ്റ് പ്രതികൾ ഇടുക്കിയിലേക്കു കടക്കുകയും അവിടെ നിന്നും തമിഴ് നാട്ടിലെയും കർണാടകയിലെയും പല സ്ഥലങ്ങളിലും ആർഭാട ജീവിതം നയിച്ച ശേഷം വീണ്ടും ഇടുക്കിയിൽ എത്തിയതായി മനസിലാക്കി അന്വേഷണം സംഘം തൂക്കുപാലത്തു എത്തിയപ്പോൾ പ്രതികൾ അവിടെ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി മനസിലാക്കി അവരെ പിന്തുടർന്ന അന്വേഷണം സംഘം പിരപ്പൻകോട് ഭാഗത്തുവച്ച് പിടികൂടുകയായിരുന്നു .
വട്ടിയൂർക്കാവ് കടയിൽ മുടുമ്പു പഴവിളാകത്ത് വീട്ടിൽ കൊപ്ര ബിജു എന്ന രാജേഷ് (42), പേരൂർക്കട മൂന്നാമൂട് പുലരി നഗർ സൗമ്യ ഭവനിൽ സുരേഷ് (38), വട്ടിയൂർക്കാവ് കൊടുങ്ങാനൂർ മുള്ളംചാണി അനിൽ ഭവനിൽ അനിൽകുമാർ (ജിമ്മി, 46), കരകുളം അഴിക്കോട് മലയം ചെക്കക്കോണം പണയിൽ സുനീറ മൻസിലിൽ സുനീർ (38), ഇടുക്കി കർണാപുരം കൂട്ടാർ പോസ്റ്റൽ അതിർത്തിയിൽ ചേലമൂട് രാജേഷ് ഭവനിൽ രേഖ (33), പാലോട് പച്ച തോട്ടുംപുറം കിഴക്കുംകര വീട്ടിൽ അഖിൽ (23) എന്നിവരെയാണ് ബുധനാഴ്ച പുലർച്ചെ അഞ്ചോടെ അറസ്റ്റ് ചെയ്തത്. ഇടുക്കിയിൽ നിന്നും മറ്റൊരു മോഷണം ലക്ഷ്യമിട്ട് തിരുവനന്തപുരത്തേക്കു വരുന്നതിനിടയിലാണ് പിടിയിലായത്.
ഭക്ഷ്യസുരക്ഷാ ജീവനക്കാരിയുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷണത്തിനായി ഉപയോഗിച്ച കാർ ഇടുക്കിയിൽ നിന്നും വാടകയ്ക്ക് എടുത്ത ശേഷം വ്യാജ നമ്പർ ബോർഡ് ഒട്ടിച്ച് എത്തിയാണ് മോഷണം നടത്തിയത്. മോഷണത്തിനു ശേഷം കാർ തിരികെ ഇടുക്കിയിൽ കൊണ്ടുപോയി കൊടുത്തു. തുടർന്ന് മോഷ്ടിച്ച പണം കൊണ്ട് മറ്റൊരു കാർ വാങ്ങി മറ്റൊരു മോഷണം നടത്താൻ പദ്ധതി ഇട്ടിരുന്നു. പിടിയിലായവരിൽ നിന്നും കുറച്ച് സ്വർണാഭരണം കണ്ടെത്തിയിട്ടുണ്ട്. ബാക്കി ഇടുക്കിയിൽ പല സ്ഥലങ്ങളിൽ പണയം വച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, നാർകോട്ടിക് ഡിവൈഎസ്പി വി.ടി. രാസിത് എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ സിഐ ഡി. ഷിബുകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.