തിരുവനന്തപുരം: കഞ്ചാവ് കേസിൽ ജാമ്യം നേടിയ ശേഷം ഒളിവിൽ പോയ പ്രതിക്കെതിരെ കോടതി ഉത്തവ് നടപ്പാക്കാത്ത സിറ്റി പോലീസ് മേധാവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പി.എച്ച്. നാഗരാജുവിനെതിരെയാണ് കേസ് എടുത്തത്. സിറ്റി പോലീസ് മേധാവി അടുത്ത മാസം ആറിന് നേരിട്ട് എത്തുകയോ വിശദീകരണം നൽകുകയോ വേണം.
തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് ജഡ്ജി സനിൽ കുമാറിന്റെതാണ് ഉത്തരവ്. 2018ൽ വട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം ഒളിവിൽ പോയി. ഇതേതുടർന്ന് കോടതി പ്രതിയുടെ ജാമ്യം എടുത്ത സമയത്ത് നിന്ന ജാമ്യക്കാരെ കോടതിയിൽ വിളിപ്പിച്ചു. പ്രതി സ്ഥലത്ത് തന്നെ ഉണ്ടെന്നും പോലീസ് അറസ്റ്റ് ചെയ്യുവാൻ കൂട്ടാക്കുന്നില്ല എന്ന് പറഞ്ഞു.
ഇതേതുടർന്ന് കോടതി വട്ടിയൂർക്കാവ് പോലീസ് മുഖേന വാറണ്ട് നടപ്പാക്കാൻ നിർദേശം നൽകി. എന്നാൽ പോലീസ് വാറണ്ട് നടപ്പാക്കിയില്ല.
ഇതേ തുടർന്ന് കോടതി സിറ്റി പോലീസ് മേധാവി മുഖേന വാറണ്ട് അയച്ചു. ഇതിന് കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്നു വിശദീകരണം കോടതിയിൽ ഹാജരാക്കിയത്. ഈ റിപ്പോർട്ടിൽ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയിരുന്നുമില്ല.
തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് ജഡ്ജി സനിൽ കുമാറിന്റെതാണ് ഉത്തരവ്. 2018ൽ വട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം ഒളിവിൽ പോയി. ഇതേതുടർന്ന് കോടതി പ്രതിയുടെ ജാമ്യം എടുത്ത സമയത്ത് നിന്ന ജാമ്യക്കാരെ കോടതിയിൽ വിളിപ്പിച്ചു. പ്രതി സ്ഥലത്ത് തന്നെ ഉണ്ടെന്നും പോലീസ് അറസ്റ്റ് ചെയ്യുവാൻ കൂട്ടാക്കുന്നില്ല എന്ന് പറഞ്ഞു.
ഇതേതുടർന്ന് കോടതി വട്ടിയൂർക്കാവ് പോലീസ് മുഖേന വാറണ്ട് നടപ്പാക്കാൻ നിർദേശം നൽകി. എന്നാൽ പോലീസ് വാറണ്ട് നടപ്പാക്കിയില്ല.
ഇതേ തുടർന്ന് കോടതി സിറ്റി പോലീസ് മേധാവി മുഖേന വാറണ്ട് അയച്ചു. ഇതിന് കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്നു വിശദീകരണം കോടതിയിൽ ഹാജരാക്കിയത്. ഈ റിപ്പോർട്ടിൽ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയിരുന്നുമില്ല.