മാനന്തവാടി: തലപ്പുഴ പുതിയിടം മക്കിമല പ്രദേശത്തെ ഭൂപ്രശനം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പുഴ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. തവിഞ്ഞാൽ വില്ലേജ് സർവേ നന്പർ 68 /1ബി, 90/1 ൽ പ്പെട്ട ഭൂമിക്കാണ് നിലവിൽ തണ്ടപ്പേരോ നികുതിയോ വില്ലേജ് അധികൃതർ സ്വീകരിക്കാത്തത്.
പ്രദേശങ്ങളിലെ വീട്ടിമരങ്ങൾ കാണ്മാനില്ല എന്ന കാരണം പറഞ്ഞാണ് ഭൂമിക്ക് നികുതി സ്വീകരിക്കാനോ തണ്ടേപ്പേർ നൽകാനോ അധികൃതർ തയാറാകുന്നില്ല. വീട്ടിമരങ്ങൾ കാണാത്തത് സംബന്ധിച്ച് നിലവിൽ കേസും നടക്കുന്നുണ്ട്. രേഖകൾ ലഭിക്കാത്തതിനാൽ നിലവിൽ കൃഷിക്കാർക്ക് സർക്കാരിൽ നിന്നുള്ള ഒരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.
ബാങ്ക് ആനുകൂല്യങ്ങൾ പോലും നിഷേധിക്കുന്ന സാഹചര്യത്തിലാണ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണത്തോടെ പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിച്ചത്. തലപ്പുഴ ടൗണിൽ നിന്നും പ്രകടനമായെത്തിയാണ് വില്ലേജ് ഓഫീസിന് മുൻപിൽ ധർണ നടത്തിയത്.
പുതിയിടം ചെറുപുഷ്പം ദേവലയം ഇടവക വികാരി ഫാ. ബാബു പൂച്ചാലികളത്തിൽ ധർണ ഉദ്ഘാടനം ചെയിതു. ആക്ഷൻ കമ്മിറ്റി ചെയർമാനും തവിഞ്ഞാൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ ലൈജി തോമസ് അധ്യക്ഷത വഹിച്ചു. കണ്‍വീനർ ജോണി വെളിയത്ത്, പഞ്ചായത്ത് അംഗം ജോസ് പാറക്കൽ, കെ.ആർ. വിനോദ്, എം.ജി. ബാബു, ശശി കുളങ്ങര, ചന്ദ്രൻ ഇടിക്കര, കെ.എം. അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രദേശങ്ങളിലെ വീട്ടിമരങ്ങൾ കാണ്മാനില്ല എന്ന കാരണം പറഞ്ഞാണ് ഭൂമിക്ക് നികുതി സ്വീകരിക്കാനോ തണ്ടേപ്പേർ നൽകാനോ അധികൃതർ തയാറാകുന്നില്ല. വീട്ടിമരങ്ങൾ കാണാത്തത് സംബന്ധിച്ച് നിലവിൽ കേസും നടക്കുന്നുണ്ട്. രേഖകൾ ലഭിക്കാത്തതിനാൽ നിലവിൽ കൃഷിക്കാർക്ക് സർക്കാരിൽ നിന്നുള്ള ഒരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.
ബാങ്ക് ആനുകൂല്യങ്ങൾ പോലും നിഷേധിക്കുന്ന സാഹചര്യത്തിലാണ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണത്തോടെ പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിച്ചത്. തലപ്പുഴ ടൗണിൽ നിന്നും പ്രകടനമായെത്തിയാണ് വില്ലേജ് ഓഫീസിന് മുൻപിൽ ധർണ നടത്തിയത്.
പുതിയിടം ചെറുപുഷ്പം ദേവലയം ഇടവക വികാരി ഫാ. ബാബു പൂച്ചാലികളത്തിൽ ധർണ ഉദ്ഘാടനം ചെയിതു. ആക്ഷൻ കമ്മിറ്റി ചെയർമാനും തവിഞ്ഞാൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ ലൈജി തോമസ് അധ്യക്ഷത വഹിച്ചു. കണ്‍വീനർ ജോണി വെളിയത്ത്, പഞ്ചായത്ത് അംഗം ജോസ് പാറക്കൽ, കെ.ആർ. വിനോദ്, എം.ജി. ബാബു, ശശി കുളങ്ങര, ചന്ദ്രൻ ഇടിക്കര, കെ.എം. അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.