കൊട്ടാരക്കര: താത്കാലിക ചന്ത സ്ഥാപിച്ച് മാസങ്ങൾ പിന്നിടുമ്പോഴും പുത്തൂർ പടിഞ്ഞാറെ ചന്തയുടെ ഹൈടെക് വികസന പദ്ധതിയുടെ നിർമ്മാണം തുടങ്ങാനായില്ല.
വ്യാപാരികളടക്കം പ്രതിഷേധത്തിൽ ആണ്. അത്യാധുനിക സംവിധാനങ്ങളുള്ള ഹൈടെക് മാർക്കറ്റാക്കാനാണ് പദ്ധതി തയാറാക്കിയത്. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് കിഫ്ബിയിൽ നിന്ന് 2.5 കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു. നിർമാണം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ചന്തയുടെ പ്രവർത്തനം താത്കാലികമായി മണ്ഡപം ജംഗ്ഷന് കിഴക്ക് ഭാഗത്തേക്ക് മാറ്റിയിരുന്നു. ടൗണിൽ നിന്ന് അല്പം അകലമുള്ളതിനാൽ വലിയ തോതിൽ ആളുകൾ താത്കാലിക ചന്തയിലേക്ക് എത്തുന്നില്ല. പഴയ രീതിയിൽ വ്യാപാരം നടക്കാത്തതിന്റെ സങ്കടത്തിലാണ് വ്യാപാരികൾ. എന്നാൽ ഹൈടെക് മാർക്കറ്റിന്റെ നിർമാണം തുടങ്ങാനും ഇതുവരെ കഴിഞ്ഞില്ല.
രണ്ടര കോടി രൂപ ഉപയോഗിച്ചാണ് പുതിയ ചന്ത നിർമിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക തടസങ്ങൾ ഏറെയുണ്ട്. കുളക്കട ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പടിഞ്ഞാറെ ചന്ത. ഇവിടെ അടുത്തകാലത്ത് നിർമിച്ച കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതെല്ലാം മറികടക്കാൻ മന്ത്രിതന്നെ ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉടനെ നിർമാണ ജോലികൾ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വ്യാപാരികളടക്കം പ്രതിഷേധത്തിൽ ആണ്. അത്യാധുനിക സംവിധാനങ്ങളുള്ള ഹൈടെക് മാർക്കറ്റാക്കാനാണ് പദ്ധതി തയാറാക്കിയത്. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് കിഫ്ബിയിൽ നിന്ന് 2.5 കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു. നിർമാണം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ചന്തയുടെ പ്രവർത്തനം താത്കാലികമായി മണ്ഡപം ജംഗ്ഷന് കിഴക്ക് ഭാഗത്തേക്ക് മാറ്റിയിരുന്നു. ടൗണിൽ നിന്ന് അല്പം അകലമുള്ളതിനാൽ വലിയ തോതിൽ ആളുകൾ താത്കാലിക ചന്തയിലേക്ക് എത്തുന്നില്ല. പഴയ രീതിയിൽ വ്യാപാരം നടക്കാത്തതിന്റെ സങ്കടത്തിലാണ് വ്യാപാരികൾ. എന്നാൽ ഹൈടെക് മാർക്കറ്റിന്റെ നിർമാണം തുടങ്ങാനും ഇതുവരെ കഴിഞ്ഞില്ല.
രണ്ടര കോടി രൂപ ഉപയോഗിച്ചാണ് പുതിയ ചന്ത നിർമിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക തടസങ്ങൾ ഏറെയുണ്ട്. കുളക്കട ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പടിഞ്ഞാറെ ചന്ത. ഇവിടെ അടുത്തകാലത്ത് നിർമിച്ച കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതെല്ലാം മറികടക്കാൻ മന്ത്രിതന്നെ ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉടനെ നിർമാണ ജോലികൾ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.