ഭാരതസഭയ്ക്കും സമൂഹത്തിനും അതുല്യമായ സംഭാവനകൾ ചെയ്ത ഒരു മഹത്വ്യക്തിയാണ് ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ. 1962-ൽ പൗരോഹിത്യം സ്വീകരിച്ച പിതാവ് 1972-ൽ മേല്പട്ട ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടു.
സാർവത്രികസഭയിൽ അധുനാധുനീകരണത്തിന്റെ കാറ്റുവീശിയ രണ്ടാം വത്തിക്കാൻ കൗണ് സിൽ നടന്ന കാലഘട്ടത്തിലായിരുന്നു പവ്വത്തിൽ പിതാവ് വൈദികപരിശീലനം നേടിയതും പൗരോഹിത്യം സ്വീകരിച്ചതും. കൗണ്‍സിലിന്റെ പ്രമാണരേഖകൾ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും അദ്ദേഹം അതീവ ഉത്സാഹിയായിരുന്നു. ആരാധനക്രമത്തിലും ദൈവശാസ്ത്രത്തിലും ശിക്ഷണക്രമത്തിലും ആധ്യാത്മികതയിലുമുള്ള തങ്ങളുടെ പൈതൃകസന്പത്ത് പൗരസ്ത്യസഭകൾ കാത്തുസൂക്ഷിക്കണമെന്നും ഈ മേഖലയിൽ ഏതെങ്കിലും വിധത്തിലുള്ള വ്യതിയാനം സംഭവിച്ചിട്ടുണ്ടെങ്കിൽ പൂർവപാരന്പര്യങ്ങളിലേക്കു തിരികെപ്പോകാൻ തീവ്രയത്നം ചെയ്യണമെന്നും രണ്ടാം വത്തിക്കാൻ കൗണ്‍സിൽ ഉദ്ബോധിപ്പിച്ചു. കൗണ്‍സിലിന്റെ ഈ ആഹ്വാനത്തിന്റെ ചുവടുപിടിച്ച് സീറോ മലബാർ സഭയിൽ വലിയ നവീകരണം വരുത്താൻ പവ്വത്തിൽ പിതാവിന്റെ ധീരമായ നിലപാടുകൾ കാരണമായി. ഈ പശ്ചാത്തലത്തിലാണ് ഒരു സ്വകാര്യ സംഭാഷണത്തിൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ പവ്വത്തിൽ പിതാവിനെ "സീറോ മലബാർ സഭയുടെ കിരീടം' എന്നു വിശേഷിപ്പിച്ചത്.
ഭാരതമെത്രാൻ സമിതിയുടെയും കേരളമെത്രാൻ സമിതിയുടെയും പ്രസിഡന്റായി ആർച്ച് ബിഷപ് മാർ പവ്വത്തിൽ സ്തുത്യർഹമായ ശുശ്രൂഷകൾ ചെയ്തിട്ടുണ്ട്. എക്യുമെനിക്കൽ മേഖലയിൽ പിതാവിന്റെ ഇടപെടലുകളും നേതൃത്വവും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സീറോ മലബാർ സിനഡിൽ വളരെ ശ്രദ്ധിക്കപ്പെടുന്ന ഒരു സ്വരമാണു പിതാവിന്റേത്.
അഭിവന്ദ്യ പിതാവ് സഭയ്ക്കും സമൂഹത്തിനും നല്കിയ അമൂല്യമായ സംഭാവനകൾ കണക്കിലെടുത്തു കോട്ടയം പൗരസ്ത്യ വിദ്യാപീഠം പിതാവിന് ഓണററി ഡോക്ടറേറ്റ് നൽകുന്നതു തികച്ചും ഉചിതമായിരിക്കുന്നു. നവതിയിലേക്കു പ്രവേശിക്കുന്ന പവ്വത്തിൽ പിതാവിന് എല്ലാ ആശംസകളും നേരുന്നു. വായനയിലും പഠനത്തിലും എഴുത്തിലും പ്രാർഥനയിലും നിരന്തരം വ്യാപൃതനായിരിക്കുന്ന പിതാവിനെ ദൈവം കൂടുതൽ ആരോഗ്യം നല്കി ഇനിയും അനുഗ്രഹിക്കട്ടെയെന്നു പ്രാർഥിക്കുന്നു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി
(സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്)
സാർവത്രികസഭയിൽ അധുനാധുനീകരണത്തിന്റെ കാറ്റുവീശിയ രണ്ടാം വത്തിക്കാൻ കൗണ് സിൽ നടന്ന കാലഘട്ടത്തിലായിരുന്നു പവ്വത്തിൽ പിതാവ് വൈദികപരിശീലനം നേടിയതും പൗരോഹിത്യം സ്വീകരിച്ചതും. കൗണ്‍സിലിന്റെ പ്രമാണരേഖകൾ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും അദ്ദേഹം അതീവ ഉത്സാഹിയായിരുന്നു. ആരാധനക്രമത്തിലും ദൈവശാസ്ത്രത്തിലും ശിക്ഷണക്രമത്തിലും ആധ്യാത്മികതയിലുമുള്ള തങ്ങളുടെ പൈതൃകസന്പത്ത് പൗരസ്ത്യസഭകൾ കാത്തുസൂക്ഷിക്കണമെന്നും ഈ മേഖലയിൽ ഏതെങ്കിലും വിധത്തിലുള്ള വ്യതിയാനം സംഭവിച്ചിട്ടുണ്ടെങ്കിൽ പൂർവപാരന്പര്യങ്ങളിലേക്കു തിരികെപ്പോകാൻ തീവ്രയത്നം ചെയ്യണമെന്നും രണ്ടാം വത്തിക്കാൻ കൗണ്‍സിൽ ഉദ്ബോധിപ്പിച്ചു. കൗണ്‍സിലിന്റെ ഈ ആഹ്വാനത്തിന്റെ ചുവടുപിടിച്ച് സീറോ മലബാർ സഭയിൽ വലിയ നവീകരണം വരുത്താൻ പവ്വത്തിൽ പിതാവിന്റെ ധീരമായ നിലപാടുകൾ കാരണമായി. ഈ പശ്ചാത്തലത്തിലാണ് ഒരു സ്വകാര്യ സംഭാഷണത്തിൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ പവ്വത്തിൽ പിതാവിനെ "സീറോ മലബാർ സഭയുടെ കിരീടം' എന്നു വിശേഷിപ്പിച്ചത്.
ഭാരതമെത്രാൻ സമിതിയുടെയും കേരളമെത്രാൻ സമിതിയുടെയും പ്രസിഡന്റായി ആർച്ച് ബിഷപ് മാർ പവ്വത്തിൽ സ്തുത്യർഹമായ ശുശ്രൂഷകൾ ചെയ്തിട്ടുണ്ട്. എക്യുമെനിക്കൽ മേഖലയിൽ പിതാവിന്റെ ഇടപെടലുകളും നേതൃത്വവും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സീറോ മലബാർ സിനഡിൽ വളരെ ശ്രദ്ധിക്കപ്പെടുന്ന ഒരു സ്വരമാണു പിതാവിന്റേത്.
അഭിവന്ദ്യ പിതാവ് സഭയ്ക്കും സമൂഹത്തിനും നല്കിയ അമൂല്യമായ സംഭാവനകൾ കണക്കിലെടുത്തു കോട്ടയം പൗരസ്ത്യ വിദ്യാപീഠം പിതാവിന് ഓണററി ഡോക്ടറേറ്റ് നൽകുന്നതു തികച്ചും ഉചിതമായിരിക്കുന്നു. നവതിയിലേക്കു പ്രവേശിക്കുന്ന പവ്വത്തിൽ പിതാവിന് എല്ലാ ആശംസകളും നേരുന്നു. വായനയിലും പഠനത്തിലും എഴുത്തിലും പ്രാർഥനയിലും നിരന്തരം വ്യാപൃതനായിരിക്കുന്ന പിതാവിനെ ദൈവം കൂടുതൽ ആരോഗ്യം നല്കി ഇനിയും അനുഗ്രഹിക്കട്ടെയെന്നു പ്രാർഥിക്കുന്നു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി
(സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്)