കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപവീതം വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് അതിര്‍ത്തി ജില്ലയായ കാസര്‍ഗോട്ടെ ഡീലര്‍മാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും. ഇപ്പോള്‍ തന്നെ കര്‍ണാടകയെക്കാളും കേരളത്തില്‍ ഡീസലിന് എട്ടര രൂപയും പെട്രോളിന് ആറര രൂപയും അധികമാണ്. വിലവര്‍ധന പ്രാബല്യത്തില്‍ വന്നാല്‍ ഡീസലിന് 11 രൂപയും പെട്രോളിന് എട്ടര രൂപയും അധിക വിലയാകും.
അതിര്‍ത്തിയിലൂടെ ഇന്ധന കള്ളക്കടത്തിന് ഇതു വഴി തുറക്കും. മാത്രമല്ല കേരളത്തിലേക്ക് വരുന്ന ചരക്കുലോറികള്‍ കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ഇന്ധനം നിറയ്ക്കും. വര്‍ധിപ്പിച്ച സെസിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന ലഭിക്കുന്ന വരുമാനത്തിന്റെ എത്രയോ ഇരട്ടി തുക ടാക്സിനത്തില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാകും.
നിലവിലുള്ള സാഹചര്യത്തില്‍ത്തന്നെ പല ഡീലര്‍മാരും ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പറ്റാത്ത വിധത്തില്‍ കടുത്ത പ്രതിസന്ധിയിലാണ്. ആറുവരിപ്പാത നിര്‍മാണം തുടങ്ങിയതോടെ ഹൈവേയിലെ മിക്ക പമ്പുകളിലേക്കുമുള്ള വഴി അടച്ചിട്ടിരിക്കുകയാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്നും ബയോഡീസല്‍ എന്ന പേരില്‍ വരുന്ന വ്യാജ ഉത്പന്നങ്ങള്‍ ഏജന്റ് വഴി ജില്ലയുടെ പല ഭാഗത്തും വില്ക്കപ്പെടുന്നു. ഇന്‍ഡസ്ട്രികള്‍ക്ക് വിതരണം ചെയ്യാന്‍ കമ്പനികള്‍ അനുവദിച്ച അനുമതി ദുരുപയോഗപ്പെടുത്തി ബ്രൗസര്‍ വണ്ടികള്‍ കവലകളില്‍ വച്ച് വാഹനങ്ങള്‍ക്ക് ഇന്ധനം നല്കുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഡീസലടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കിയതു വഴി നികുതിയിനത്തില്‍ നല്ലൊരു തുക കേരളത്തിന് നഷ്ടമാകുന്നു.
അതിനാല്‍ ബജറ്റില്‍ പെട്രോളിനും ഡീസലിനും പ്രഖ്യാപിച്ച വില വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ മൂസ ബി.ചെര്‍ക്കള, എല്‍. എന്‍.പ്രഭു, മഞ്ജുനാഥ കാമത്ത്, എം.രാധാകൃഷ്ണന്, ലക്ഷ്മിനാരായണന്, മുരളി നായക് എന്നിവര്‍ സംമ്പന്ധിച്ചു.
അതിര്‍ത്തിയിലൂടെ ഇന്ധന കള്ളക്കടത്തിന് ഇതു വഴി തുറക്കും. മാത്രമല്ല കേരളത്തിലേക്ക് വരുന്ന ചരക്കുലോറികള്‍ കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ഇന്ധനം നിറയ്ക്കും. വര്‍ധിപ്പിച്ച സെസിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന ലഭിക്കുന്ന വരുമാനത്തിന്റെ എത്രയോ ഇരട്ടി തുക ടാക്സിനത്തില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാകും.
നിലവിലുള്ള സാഹചര്യത്തില്‍ത്തന്നെ പല ഡീലര്‍മാരും ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പറ്റാത്ത വിധത്തില്‍ കടുത്ത പ്രതിസന്ധിയിലാണ്. ആറുവരിപ്പാത നിര്‍മാണം തുടങ്ങിയതോടെ ഹൈവേയിലെ മിക്ക പമ്പുകളിലേക്കുമുള്ള വഴി അടച്ചിട്ടിരിക്കുകയാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്നും ബയോഡീസല്‍ എന്ന പേരില്‍ വരുന്ന വ്യാജ ഉത്പന്നങ്ങള്‍ ഏജന്റ് വഴി ജില്ലയുടെ പല ഭാഗത്തും വില്ക്കപ്പെടുന്നു. ഇന്‍ഡസ്ട്രികള്‍ക്ക് വിതരണം ചെയ്യാന്‍ കമ്പനികള്‍ അനുവദിച്ച അനുമതി ദുരുപയോഗപ്പെടുത്തി ബ്രൗസര്‍ വണ്ടികള്‍ കവലകളില്‍ വച്ച് വാഹനങ്ങള്‍ക്ക് ഇന്ധനം നല്കുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഡീസലടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കിയതു വഴി നികുതിയിനത്തില്‍ നല്ലൊരു തുക കേരളത്തിന് നഷ്ടമാകുന്നു.
അതിനാല്‍ ബജറ്റില്‍ പെട്രോളിനും ഡീസലിനും പ്രഖ്യാപിച്ച വില വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ മൂസ ബി.ചെര്‍ക്കള, എല്‍. എന്‍.പ്രഭു, മഞ്ജുനാഥ കാമത്ത്, എം.രാധാകൃഷ്ണന്, ലക്ഷ്മിനാരായണന്, മുരളി നായക് എന്നിവര്‍ സംമ്പന്ധിച്ചു.