കാസര്‍ഗോഡ്: ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലുമായുള്ള 41 കൃഷിഭവനുകളില്‍ ഒമ്പതിടങ്ങളില്‍ കൃഷി ഓഫീസര്‍മാരില്ല. ഉണ്ടായിരുന്നവര്‍ സ്ഥലംമാറിപ്പോയതും പ്രസവാവധി ഉള്‍പ്പെടെ നീണ്ട കാലത്തെ അവധിയില്‍ പ്രവേശിച്ചതുമൊക്കെയാണ് കാരണം. നിലവിലുള്ളവരില്‍ മൂന്നുപേര്‍ കൂടി നീണ്ട അവധിക്ക് അപേക്ഷ നല്കി കാത്തിരിക്കുകയാണ്.
പരപ്പ, കാസര്‍ഗോഡ്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ രണ്ടു വീതം കൃഷിഭവനുകളിലും നീലേശ്വരം, കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്കുകളില്‍ ഓരോ കൃഷിഭവനുകളിലുമാണ് നിലവില്‍ ഓഫീസര്‍മാരില്ലാത്തത്.
ഈ സ്ഥലങ്ങളിലെല്ലാം തൊട്ടടുത്ത കൃഷിഭവനുകളിലെ ഓഫീസര്‍മാര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. ആഴ്ചയില്‍ രണ്ടുദിവസമാണ് അധിക ചുമതല നിര്‍വഹിക്കേണ്ടത്. മാര്‍ച്ച് മാസം ആകാറായതോടെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട യോഗങ്ങളുടെ തിരക്കാണ്. ബ്ലോക്കിലും ജില്ലാ ആസ്ഥാനത്തുമൊക്കെ വിളിക്കുന്ന ഉന്നതതല യോഗങ്ങള്‍ വേറെയും. ഇതിനെല്ലാം പോയിക്കഴിഞ്ഞാല്‍ രണ്ടിടങ്ങളിലെയും ഓഫീസിലിരിക്കാന്‍ പോലും നേരം കാണില്ല. ജില്ലയിലെ മിക്ക കൃഷിഭവനുകളിലും മാവും കശുമാവുമടക്കമുള്ള ഫലവൃക്ഷങ്ങളുടെ തൈകള്‍ വിതരണത്തിനെത്തിയത് വേനല്‍ക്കാലം തുടങ്ങിയതിനു ശേഷമാണ്. ചിലതെല്ലാം പരിചയക്കാരായ കര്‍ഷകരെ വിളിച്ചുപറഞ്ഞും പട്ടികവിഭാഗക്കാര്‍ക്കുള്ള സൗജന്യ വിതരണത്തില്‍ ഉള്‍പ്പെടുത്തിയും ചെലവാക്കിയെങ്കിലും അധികവും കൃഷിഭവനുകളില്‍ കെട്ടിക്കിടക്കുകയാണ്.
മഴക്കാലമെത്തുംമുമ്പ് ഇവ ഉണങ്ങി നശിച്ചുപോകാതെ വെള്ളമൊഴിച്ച് സംരക്ഷിക്കേണ്ടതും കൃഷിഭവന് ജീവനക്കാരുടെ ചുമതലയാണ്. ഉണങ്ങിയാല്‍ അതിനും കൃഷി ഓഫീസര്‍മാര്‍ കണക്ക് ബോധിപ്പിക്കേണ്ടിവരും.
നെല്‍വയല്‍-തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക് പോലുള്ള നീറുന്ന പ്രശ്നങ്ങള്‍ ഒരു ഭാഗത്ത്. കാലാവസ്ഥാ പ്രശ്നങ്ങളും ജലക്ഷാമവും ഉപ്പുവെള്ളം കയറുന്നതും കീടരോഗബാധയും പോലെ കര്‍ഷകരെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങള്‍ മറുവശത്ത്. കാര്‍ഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി കര്‍ഷകസംഘങ്ങളുടെ പേരിലേക്ക് മാറ്റണമെന്ന പുതിയ നിയമമടക്കം നടപ്പാക്കാനുള്ള ബാധ്യത വേറെ.
വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ കൃത്യമായി കര്‍ഷകരിലേക്കെത്തിക്കാനുള്ള ചുമതലയുമുണ്ട്. ഇതിനെല്ലാം സമയം കണ്ടെത്താനാവാതെ നട്ടംതിരിയുകയാണ് ഡ്യൂട്ടിയിലുള്ള ഓഫീസര്‍മാര്‍. അവധിയെടുത്തവരാകട്ടെ 90 ദിവസം തികയാറാകുമ്പോള്‍ കൃത്യമായി വന്ന് അവധി അപേക്ഷ പുതുക്കി തിരിച്ചുപോകുന്നുമുണ്ട്.
ഓഫീസര്‍മാരില്ലാത്ത ഇടങ്ങളിലെ കൃഷി അസിസ്റ്റന്റുമാരും ഇരട്ടിയിലേറെ ജോലിഭാരം ചുമക്കേണ്ട അവസ്ഥയിലാണ്. കാസര്‍ഗോഡ് നിയമനം ലഭിക്കുന്നവര്‍ രണ്ടുവര്‍ഷമെങ്കിലും തുടര്‍ച്ചയായി ജോലി ചെയ്തിരിക്കണമെന്ന നിബന്ധന കൃഷിവകുപ്പില്‍ പാലിക്കപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. മറ്റു ജില്ലകളില്‍ നിന്നെത്തുന്ന പലരും ജോലിയില്‍ പ്രവേശിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നീണ്ട അവധിയെടുക്കുകയാണ്. അതിനുള്ളില്‍ സംഘടനാ സ്വാധീനവും രാഷ്ട്രീയസ്വാധീനവും ഉപയോഗിച്ച് നാട്ടിലേക്കുതന്നെ സ്ഥലംമാറ്റം സംഘടിപ്പിക്കാനുള്ള നീക്കവും നടത്തുന്നു.ഇടക്കാലത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഏതാനും ഇടങ്ങളില്‍ കൃഷി ഓഫീസര്‍മാരെ നിയമിച്ചിരുന്നു.
ഇപ്പോള്‍ പുതിയ പിഎസ്സി റാങ്ക് പട്ടിക മാസങ്ങള്‍ക്കുള്ളില്‍ വരാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. ഈ സാമ്പത്തികവര്‍ഷം കഴിഞ്ഞശേഷം മാത്രമേ പുതിയ റാങ്ക് പട്ടികയും നിയമനങ്ങളും വരാന്‍ സാധ്യതയുള്ളൂ എന്നാണ് സൂചന.
പരപ്പ, കാസര്‍ഗോഡ്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ രണ്ടു വീതം കൃഷിഭവനുകളിലും നീലേശ്വരം, കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്കുകളില്‍ ഓരോ കൃഷിഭവനുകളിലുമാണ് നിലവില്‍ ഓഫീസര്‍മാരില്ലാത്തത്.
ഈ സ്ഥലങ്ങളിലെല്ലാം തൊട്ടടുത്ത കൃഷിഭവനുകളിലെ ഓഫീസര്‍മാര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. ആഴ്ചയില്‍ രണ്ടുദിവസമാണ് അധിക ചുമതല നിര്‍വഹിക്കേണ്ടത്. മാര്‍ച്ച് മാസം ആകാറായതോടെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട യോഗങ്ങളുടെ തിരക്കാണ്. ബ്ലോക്കിലും ജില്ലാ ആസ്ഥാനത്തുമൊക്കെ വിളിക്കുന്ന ഉന്നതതല യോഗങ്ങള്‍ വേറെയും. ഇതിനെല്ലാം പോയിക്കഴിഞ്ഞാല്‍ രണ്ടിടങ്ങളിലെയും ഓഫീസിലിരിക്കാന്‍ പോലും നേരം കാണില്ല. ജില്ലയിലെ മിക്ക കൃഷിഭവനുകളിലും മാവും കശുമാവുമടക്കമുള്ള ഫലവൃക്ഷങ്ങളുടെ തൈകള്‍ വിതരണത്തിനെത്തിയത് വേനല്‍ക്കാലം തുടങ്ങിയതിനു ശേഷമാണ്. ചിലതെല്ലാം പരിചയക്കാരായ കര്‍ഷകരെ വിളിച്ചുപറഞ്ഞും പട്ടികവിഭാഗക്കാര്‍ക്കുള്ള സൗജന്യ വിതരണത്തില്‍ ഉള്‍പ്പെടുത്തിയും ചെലവാക്കിയെങ്കിലും അധികവും കൃഷിഭവനുകളില്‍ കെട്ടിക്കിടക്കുകയാണ്.
മഴക്കാലമെത്തുംമുമ്പ് ഇവ ഉണങ്ങി നശിച്ചുപോകാതെ വെള്ളമൊഴിച്ച് സംരക്ഷിക്കേണ്ടതും കൃഷിഭവന് ജീവനക്കാരുടെ ചുമതലയാണ്. ഉണങ്ങിയാല്‍ അതിനും കൃഷി ഓഫീസര്‍മാര്‍ കണക്ക് ബോധിപ്പിക്കേണ്ടിവരും.
നെല്‍വയല്‍-തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക് പോലുള്ള നീറുന്ന പ്രശ്നങ്ങള്‍ ഒരു ഭാഗത്ത്. കാലാവസ്ഥാ പ്രശ്നങ്ങളും ജലക്ഷാമവും ഉപ്പുവെള്ളം കയറുന്നതും കീടരോഗബാധയും പോലെ കര്‍ഷകരെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങള്‍ മറുവശത്ത്. കാര്‍ഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി കര്‍ഷകസംഘങ്ങളുടെ പേരിലേക്ക് മാറ്റണമെന്ന പുതിയ നിയമമടക്കം നടപ്പാക്കാനുള്ള ബാധ്യത വേറെ.
വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ കൃത്യമായി കര്‍ഷകരിലേക്കെത്തിക്കാനുള്ള ചുമതലയുമുണ്ട്. ഇതിനെല്ലാം സമയം കണ്ടെത്താനാവാതെ നട്ടംതിരിയുകയാണ് ഡ്യൂട്ടിയിലുള്ള ഓഫീസര്‍മാര്‍. അവധിയെടുത്തവരാകട്ടെ 90 ദിവസം തികയാറാകുമ്പോള്‍ കൃത്യമായി വന്ന് അവധി അപേക്ഷ പുതുക്കി തിരിച്ചുപോകുന്നുമുണ്ട്.
ഓഫീസര്‍മാരില്ലാത്ത ഇടങ്ങളിലെ കൃഷി അസിസ്റ്റന്റുമാരും ഇരട്ടിയിലേറെ ജോലിഭാരം ചുമക്കേണ്ട അവസ്ഥയിലാണ്. കാസര്‍ഗോഡ് നിയമനം ലഭിക്കുന്നവര്‍ രണ്ടുവര്‍ഷമെങ്കിലും തുടര്‍ച്ചയായി ജോലി ചെയ്തിരിക്കണമെന്ന നിബന്ധന കൃഷിവകുപ്പില്‍ പാലിക്കപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. മറ്റു ജില്ലകളില്‍ നിന്നെത്തുന്ന പലരും ജോലിയില്‍ പ്രവേശിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നീണ്ട അവധിയെടുക്കുകയാണ്. അതിനുള്ളില്‍ സംഘടനാ സ്വാധീനവും രാഷ്ട്രീയസ്വാധീനവും ഉപയോഗിച്ച് നാട്ടിലേക്കുതന്നെ സ്ഥലംമാറ്റം സംഘടിപ്പിക്കാനുള്ള നീക്കവും നടത്തുന്നു.ഇടക്കാലത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഏതാനും ഇടങ്ങളില്‍ കൃഷി ഓഫീസര്‍മാരെ നിയമിച്ചിരുന്നു.
ഇപ്പോള്‍ പുതിയ പിഎസ്സി റാങ്ക് പട്ടിക മാസങ്ങള്‍ക്കുള്ളില്‍ വരാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. ഈ സാമ്പത്തികവര്‍ഷം കഴിഞ്ഞശേഷം മാത്രമേ പുതിയ റാങ്ക് പട്ടികയും നിയമനങ്ങളും വരാന്‍ സാധ്യതയുള്ളൂ എന്നാണ് സൂചന.