പാലക്കാട്: തൃത്താല ചാലിശ്ശേരിയിൽ 18,19 തീയതികളിൽ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തോടാനുബന്ധിച്ച് 16 മുതൽ 19 വരെ പ്രദർശന വിപണന മേളയും പുഷ്പമേളയും നടക്കും.
പൂക്കളും ചെടികളും ഇഷ്ടപ്പെടുന്നവരുടെകൂടി ഉത്സവകേന്ദ്രമായി തദ്ദേശദിനാഘോഷം മാറും. പ്രദർശനവിപണന മേളയുടെ ഭാഗമായി നടക്കുന്ന പുഷ്പഫല സസ്യ പ്രദർശനം മേള നടക്കുന്ന ചാലിശ്ശേരി മുല്ലയംപറന്പ് ക്ഷേത്രം മൈതാനത്തിലാണ് സംഘടിപ്പിക്കുക.
16 മുതൽ 19 വരെ ദിവസവും പൊതുജനങ്ങൾക്ക് രാവിലെ ഒന്പത് മുതൽ രാത്രി 10 വരെ പ്രദർശനം കാണാം. പൂന്തോട്ടങ്ങളിലും വീടിനകത്തും വളർത്താവുന്ന പൂച്ചെടികളും അലങ്കാരച്ചെടികളും പ്രദർശനത്തിൽ ഉണ്ടാവും.
ഇതിന് പുറമെ ഫലവൃക്ഷങ്ങൾ, പഴച്ചെടികൾ, പച്ചക്കറിതൈകൾ, ഒൗഷധസസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തും. ചെടികളുടെയും വിത്തുകളുടെയും വിൽപ്പന ഉണ്ടാവും.
ചെടികൾ വളർത്തുന്നതിനാവശ്യമായ ജൈവവളങ്ങളും സെറാമിക് പോട്ടുകളും പ്രദർശനത്തിന് എത്തുന്നവർക്ക് ഇവിടെ നിന്ന് വാങ്ങാം. ആയിരത്തോളം നഴ്സറികളുള്ള കേരളത്തിലെ ഏക പഞ്ചായത്തായ മാടക്കത്തറ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. അവിടത്തെ നിരവധി നഴ്സറികളുടെ പങ്കാളിത്തവും സഹകരണവും പ്രദർശനത്തിനുണ്ട്.
വിപണന മേളയിൽ
66 സ്റ്റാളുകൾ
പ്രദർശന വിപണന മേളയിൽ കരകൗശലകൈത്തറി വസ്തുക്കൾ, ഗോത്രഭക്ഷ്യ ഉത്പന്നങ്ങൾ ഉൾപ്പെട്ട കുടുംബശ്രീയുടെ 25 സ്റ്റോൾ ഉൾപ്പെടെ വിവിധ വകുപ്പുകൾ, പഞ്ചായത്ത്- നഗരസഭാ തലത്തിലുമായി ആകെ 66 സ്റ്റാളുകളാണ് സജ്ജീകരിക്കുന്നത്.
16 മുതൽ 19 വരെ രാവിലെ ഒന്പതുമുതൽ രാത്രി 10 വരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്. 14 മുതൽ കലാപരിപാടികൾ ആരംഭിക്കും.
14 ന് വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ഗസലും 15 ന് വട്ടേനാട് ജി.എൽ.പി.എസിൽ സൂഫി സംഗീതവും 16 മുതൽ 19 വരെ മുല്ലയംപറന്പ് ഗ്രൗണ്ടിൽ നാടൻപാട്ട്, നാടകം, 101 കലാകാരന്മാരുടെ പഞ്ചവാദ്യം, ചവിട്ടുകളി, സിത്താര കൃഷ്ണകുമാറിന്റെയും സംഘത്തിന്റെയും മെഗാ ഇവന്റ് എന്നിങ്ങനെ വിവിധ പരിപാടികളാകും നടക്കുക.
കയാക്കിംഗ് ഫെസ്റ്റ്
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലാണ് തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിനു സമീപം ഭാരതപ്പുഴയിൽ 18നും 19നും കയാക്കിംഗ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്കും വെള്ളിയാങ്കല്ലിലെത്തി കയാക്കിംഗ് ആസ്വദിക്കാം. വിദഗ്ധരായ പരിശീലകരുടെ സേവനം ഇതിനായി ഉണ്ടാവും. ടൂറിസം വികസിപ്പിക്കുന്നതിലൂടെ ഭാരതപ്പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക, ജലാശയം സംരക്ഷിയ്ക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് വെള്ളിയാങ്കല്ലിൽ കയാക്കിംഗ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
പൂക്കളും ചെടികളും ഇഷ്ടപ്പെടുന്നവരുടെകൂടി ഉത്സവകേന്ദ്രമായി തദ്ദേശദിനാഘോഷം മാറും. പ്രദർശനവിപണന മേളയുടെ ഭാഗമായി നടക്കുന്ന പുഷ്പഫല സസ്യ പ്രദർശനം മേള നടക്കുന്ന ചാലിശ്ശേരി മുല്ലയംപറന്പ് ക്ഷേത്രം മൈതാനത്തിലാണ് സംഘടിപ്പിക്കുക.
16 മുതൽ 19 വരെ ദിവസവും പൊതുജനങ്ങൾക്ക് രാവിലെ ഒന്പത് മുതൽ രാത്രി 10 വരെ പ്രദർശനം കാണാം. പൂന്തോട്ടങ്ങളിലും വീടിനകത്തും വളർത്താവുന്ന പൂച്ചെടികളും അലങ്കാരച്ചെടികളും പ്രദർശനത്തിൽ ഉണ്ടാവും.
ഇതിന് പുറമെ ഫലവൃക്ഷങ്ങൾ, പഴച്ചെടികൾ, പച്ചക്കറിതൈകൾ, ഒൗഷധസസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തും. ചെടികളുടെയും വിത്തുകളുടെയും വിൽപ്പന ഉണ്ടാവും.
ചെടികൾ വളർത്തുന്നതിനാവശ്യമായ ജൈവവളങ്ങളും സെറാമിക് പോട്ടുകളും പ്രദർശനത്തിന് എത്തുന്നവർക്ക് ഇവിടെ നിന്ന് വാങ്ങാം. ആയിരത്തോളം നഴ്സറികളുള്ള കേരളത്തിലെ ഏക പഞ്ചായത്തായ മാടക്കത്തറ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. അവിടത്തെ നിരവധി നഴ്സറികളുടെ പങ്കാളിത്തവും സഹകരണവും പ്രദർശനത്തിനുണ്ട്.
വിപണന മേളയിൽ
66 സ്റ്റാളുകൾ
പ്രദർശന വിപണന മേളയിൽ കരകൗശലകൈത്തറി വസ്തുക്കൾ, ഗോത്രഭക്ഷ്യ ഉത്പന്നങ്ങൾ ഉൾപ്പെട്ട കുടുംബശ്രീയുടെ 25 സ്റ്റോൾ ഉൾപ്പെടെ വിവിധ വകുപ്പുകൾ, പഞ്ചായത്ത്- നഗരസഭാ തലത്തിലുമായി ആകെ 66 സ്റ്റാളുകളാണ് സജ്ജീകരിക്കുന്നത്.
16 മുതൽ 19 വരെ രാവിലെ ഒന്പതുമുതൽ രാത്രി 10 വരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്. 14 മുതൽ കലാപരിപാടികൾ ആരംഭിക്കും.
14 ന് വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ഗസലും 15 ന് വട്ടേനാട് ജി.എൽ.പി.എസിൽ സൂഫി സംഗീതവും 16 മുതൽ 19 വരെ മുല്ലയംപറന്പ് ഗ്രൗണ്ടിൽ നാടൻപാട്ട്, നാടകം, 101 കലാകാരന്മാരുടെ പഞ്ചവാദ്യം, ചവിട്ടുകളി, സിത്താര കൃഷ്ണകുമാറിന്റെയും സംഘത്തിന്റെയും മെഗാ ഇവന്റ് എന്നിങ്ങനെ വിവിധ പരിപാടികളാകും നടക്കുക.
കയാക്കിംഗ് ഫെസ്റ്റ്
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലാണ് തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിനു സമീപം ഭാരതപ്പുഴയിൽ 18നും 19നും കയാക്കിംഗ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്കും വെള്ളിയാങ്കല്ലിലെത്തി കയാക്കിംഗ് ആസ്വദിക്കാം. വിദഗ്ധരായ പരിശീലകരുടെ സേവനം ഇതിനായി ഉണ്ടാവും. ടൂറിസം വികസിപ്പിക്കുന്നതിലൂടെ ഭാരതപ്പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക, ജലാശയം സംരക്ഷിയ്ക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് വെള്ളിയാങ്കല്ലിൽ കയാക്കിംഗ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.