വിഴിഞ്ഞം: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ക്യാന്പുകളിൽ സംസ്ഥാനത്തു നിന്നു തുടച്ചുനീക്കിയതായി പറയപ്പെടുന്ന മന്ത്, മലന്പനി എന്നി രോഗങ്ങൾ പടരുന്നു. കഴിഞ്ഞ മാസം വിഴിഞ്ഞത്തു നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ചിലരിൽ മന്ത്, മലന്പനി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നു ആരോഗ്യ പ്രവർത്തകർ വെളിപ്പെടുത്തി.
കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വർധിച്ച വരവിലും കൃത്യമായ കണക്കില്ലായ്മയിലും പോലീസും മറ്റ് ചുമതലപ്പെട്ട അധികൃതരും കുഴങ്ങുന്നതിനിടയിലാണ് ആശങ്ക വർധിപ്പിച്ച് മാരക രോഗബാധയും കണ്ടെത്തിയിരിക്കുന്നത്. മന്ത്, മലമ്പനി എന്നിവക്കുപുരി എച്ച്ഐവി പോസിറ്റീവായ തൊഴിലാളിയെയും കഴിഞ്ഞ മാസം വിഴിഞ്ഞത്തു നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ആരോഗ്യ പ്രവർത്തകരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
വിഴിഞ്ഞം, കോവളം സ്റ്റേഷൻ പരിധിക്കുള്ളിൽ നിരവധി ക്യാമ്പുകളിലായി ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നുണ്ട്. ഇതിനുപരി തുറമുഖ നിർമാണത്തിനായി കൂടുതൽ തൊഴിലാളികൾ എത്തിയതോടെ നിയന്ത്രണങ്ങൾ കൈവിട്ട സ്ഥിതിയിലാണെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു. കൂട്ടമായി താമസിക്കുന്ന ഇവരുടെ ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്താനും പരിശോധിക്കാനുമായി ഇവിടെ പ്രത്യേക സംവിധാനങ്ങൾ ഇല്ല. തൊഴിൽ വകുപ്പ് അധികൃതരോ, പോലീസോ കാര്യമായ ഇടപെടൽ നടത്താറില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർ ഇടവിട്ട് നടത്തുന്ന മെഡിക്കൽ ക്യാമ്പുകളിൽ പോലും പങ്കെടുക്കാതെ അടിക്കടി ക്യാമ്പുകൾ മാറുന്ന തൊഴിലാളികളുടെ കണക്കെടുപ്പും അസാധ്യമെന്നാണ് അധികൃതർ പറയുന്നത്. ആരോഗ്യപ്രശ്നങ്ങൾ തരണം ചെയ്യണമെങ്കിൽ വിവിധ വകുപ്പുകളുടെ സംയുക്ത ഇടപെടൽ വേണ്ടി വരുമെന്ന് ആരോഗ്യ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ദേശീയ ഹെൽത്ത് മിഷൻ പോലുള്ള ഏജൻസികളുടെ മേൽനോട്ടത്തിൽ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇവർക്കായി നിരന്തര പരിശോധന സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വർധിച്ച വരവിലും കൃത്യമായ കണക്കില്ലായ്മയിലും പോലീസും മറ്റ് ചുമതലപ്പെട്ട അധികൃതരും കുഴങ്ങുന്നതിനിടയിലാണ് ആശങ്ക വർധിപ്പിച്ച് മാരക രോഗബാധയും കണ്ടെത്തിയിരിക്കുന്നത്. മന്ത്, മലമ്പനി എന്നിവക്കുപുരി എച്ച്ഐവി പോസിറ്റീവായ തൊഴിലാളിയെയും കഴിഞ്ഞ മാസം വിഴിഞ്ഞത്തു നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ആരോഗ്യ പ്രവർത്തകരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
വിഴിഞ്ഞം, കോവളം സ്റ്റേഷൻ പരിധിക്കുള്ളിൽ നിരവധി ക്യാമ്പുകളിലായി ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നുണ്ട്. ഇതിനുപരി തുറമുഖ നിർമാണത്തിനായി കൂടുതൽ തൊഴിലാളികൾ എത്തിയതോടെ നിയന്ത്രണങ്ങൾ കൈവിട്ട സ്ഥിതിയിലാണെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു. കൂട്ടമായി താമസിക്കുന്ന ഇവരുടെ ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്താനും പരിശോധിക്കാനുമായി ഇവിടെ പ്രത്യേക സംവിധാനങ്ങൾ ഇല്ല. തൊഴിൽ വകുപ്പ് അധികൃതരോ, പോലീസോ കാര്യമായ ഇടപെടൽ നടത്താറില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർ ഇടവിട്ട് നടത്തുന്ന മെഡിക്കൽ ക്യാമ്പുകളിൽ പോലും പങ്കെടുക്കാതെ അടിക്കടി ക്യാമ്പുകൾ മാറുന്ന തൊഴിലാളികളുടെ കണക്കെടുപ്പും അസാധ്യമെന്നാണ് അധികൃതർ പറയുന്നത്. ആരോഗ്യപ്രശ്നങ്ങൾ തരണം ചെയ്യണമെങ്കിൽ വിവിധ വകുപ്പുകളുടെ സംയുക്ത ഇടപെടൽ വേണ്ടി വരുമെന്ന് ആരോഗ്യ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ദേശീയ ഹെൽത്ത് മിഷൻ പോലുള്ള ഏജൻസികളുടെ മേൽനോട്ടത്തിൽ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇവർക്കായി നിരന്തര പരിശോധന സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.