തിരുവനന്തപുരം : കുടലിൽ അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ 75 വയസുകാരിയുടെ രോഗം ഭേദമാക്കി കിംസ് ഹെൽത്ത്. രക്തസ്രാവത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ഗുരുതരാവസ്ഥയിലാണ് കിംസ് ഹെൽത്തിലെ അത്യാഹിത വിഭാഗത്തിലെത്തുന്നത്. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഹാരിഷ് കരീമിന്റെ നേതൃത്വത്തിൽ നടത്തിയ മോട്ടോറൈസ്ഡ് സ്പൈറൽ എന്ററോസ്കോപ്പിയിലൂടെയാണ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ രക്തസ്രാവത്തിന്റെ ഉറവിടം കണ്ടെത്തിയത്.
ചെറുകുടലിൽ അപൂർവമായി കാണുന്ന മെക്കൽസ് ഡൈവർട്ടികുലത്തിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്ന കൺജനിറ്റൽ അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞ് ശസ്ത്രക്രിയ നടത്തുകയായിരുന്നു. പൊതുവെ കുട്ടികളിൽ മാത്രമാണ് ഇത് കണ്ട് വരുന്നത്, വളരെ അപൂർവമായി മാത്രമാണ് മുതിർന്നവരിൽ ഇത്തരത്തിൽ രക്തസ്രാവം ഉണ്ടാവുന്നത്. ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യവതിയായി രോഗി ആശുപത്രി വിട്ടെന്ന് ഡോ. ഹാരിഷ് കരീം പറഞ്ഞു.
പലപ്പോഴും ഒരു ഓപ്പൺ ശസ്ത്രക്രിയിലൂടെ എൻഡോസ്കോപ്പ് കടത്തിവിട്ടാണ് ചെറുകുടലിലുള്ള രോഗങ്ങൾ കണ്ടെത്തുന്നത് (ഇൻട്രാ ഓപ്പറേറ്റീവ് എന്ററോസ്കോപ്പി). എന്നാൽ ഈ രക്തസ്രാവത്തിന്റെ ഉറവിടം കണ്ടെത്താൻ വളരെ സങ്കീർണമായ എൻഡോസ്കോപ്പി ആവശ്യമായ സാഹചര്യത്തിലാണ് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മോട്ടോറൈസ്ഡ് സ്പൈറൽ എന്ററോസ്കോപ്പി ചെയ്തത്. എൻഡോസ്കോപ്പിക് പ്രക്രിയയിലൂടെ ചെറുകുടലിലെ രോഗനിർണയം എളുപ്പമായെന്നും ഇന്ത്യയിൽ തന്നെ ചുരുക്കം സെന്ററുകളിൽ മാത്രമാണ് ഈ സൗകര്യമുള്ളതെന്നും ഡോ. ഹാരിഷ് കരീം വ്യക്തമാക്കി. സീനിയർ കൺസട്ടന്റുമാരായ ഡോ. മധു ശശിധരൻ, ഡോ. അജിത് കെ. നായർ, അസോസിയേറ്റ് കൺസർട്ടന്റ് ഡോ. പി. അരുൺ എന്നിവരും ഈ പ്രക്രിയയുടെ ഭാഗമായി.
ചെറുകുടലിൽ അപൂർവമായി കാണുന്ന മെക്കൽസ് ഡൈവർട്ടികുലത്തിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്ന കൺജനിറ്റൽ അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞ് ശസ്ത്രക്രിയ നടത്തുകയായിരുന്നു. പൊതുവെ കുട്ടികളിൽ മാത്രമാണ് ഇത് കണ്ട് വരുന്നത്, വളരെ അപൂർവമായി മാത്രമാണ് മുതിർന്നവരിൽ ഇത്തരത്തിൽ രക്തസ്രാവം ഉണ്ടാവുന്നത്. ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യവതിയായി രോഗി ആശുപത്രി വിട്ടെന്ന് ഡോ. ഹാരിഷ് കരീം പറഞ്ഞു.
പലപ്പോഴും ഒരു ഓപ്പൺ ശസ്ത്രക്രിയിലൂടെ എൻഡോസ്കോപ്പ് കടത്തിവിട്ടാണ് ചെറുകുടലിലുള്ള രോഗങ്ങൾ കണ്ടെത്തുന്നത് (ഇൻട്രാ ഓപ്പറേറ്റീവ് എന്ററോസ്കോപ്പി). എന്നാൽ ഈ രക്തസ്രാവത്തിന്റെ ഉറവിടം കണ്ടെത്താൻ വളരെ സങ്കീർണമായ എൻഡോസ്കോപ്പി ആവശ്യമായ സാഹചര്യത്തിലാണ് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മോട്ടോറൈസ്ഡ് സ്പൈറൽ എന്ററോസ്കോപ്പി ചെയ്തത്. എൻഡോസ്കോപ്പിക് പ്രക്രിയയിലൂടെ ചെറുകുടലിലെ രോഗനിർണയം എളുപ്പമായെന്നും ഇന്ത്യയിൽ തന്നെ ചുരുക്കം സെന്ററുകളിൽ മാത്രമാണ് ഈ സൗകര്യമുള്ളതെന്നും ഡോ. ഹാരിഷ് കരീം വ്യക്തമാക്കി. സീനിയർ കൺസട്ടന്റുമാരായ ഡോ. മധു ശശിധരൻ, ഡോ. അജിത് കെ. നായർ, അസോസിയേറ്റ് കൺസർട്ടന്റ് ഡോ. പി. അരുൺ എന്നിവരും ഈ പ്രക്രിയയുടെ ഭാഗമായി.