പുൽപ്പള്ളി: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായ മകനെ കാണാനില്ലെന്ന പരാതിയുമായി ആദിവാസി വൃദ്ധമാതാവ് ബസവി. പെരിക്കല്ലൂർ കാട്ടുനായ്ക്ക കോളനിയിലെ ഗോപിയെയാണ് കഴിഞ്ഞ 30 മുതൽ കാണാതായത്.
രോഗബാധിതനായ ഗോപിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കാണാതായത്. 80 വയസുകാരിയായ അമ്മ ബസവിയാണ് ഗോപിക്ക് കൂട്ടിരുന്നത്. വാർഡിന് പുറത്തേക്കിറങ്ങിയ ഗോപിയെ കാണാതായി. തുടർന്ന ആശുപത്രി അധികൃതർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് ഇയാളെക്കുറിച്ച് മറ്റ് വിവരങ്ങളില്ല.
ഒരാഴ്ച്ചയിലധികമായി യുവാവിനെ കാണാതായിട്ടും പട്ടിക വർഗ വകുപ്പിന്റെ ഭാഗത്ത് നിന്ന് അന്വേഷണം വേഗത്തിലാക്കാൻ ശ്രമിക്കുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
ആശുപത്രിയിൽ കാണാതായ മകനെ ഒരു ദിവസം മുഴുവനും ആശുപത്രി പരിസരത്ത് മുഴുവൻ തെരഞ്ഞിട്ടും കണ്ടെത്താനാവാതെ കോളനിയിലേക്ക് മടങ്ങുകയായിരുന്നു ബസവി. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ അന്വേഷണമുണ്ടായില്ലെന്നാണ് ബസവി പറയുന്നത്.
രോഗബാധിതനായ ഗോപിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കാണാതായത്. 80 വയസുകാരിയായ അമ്മ ബസവിയാണ് ഗോപിക്ക് കൂട്ടിരുന്നത്. വാർഡിന് പുറത്തേക്കിറങ്ങിയ ഗോപിയെ കാണാതായി. തുടർന്ന ആശുപത്രി അധികൃതർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് ഇയാളെക്കുറിച്ച് മറ്റ് വിവരങ്ങളില്ല.
ഒരാഴ്ച്ചയിലധികമായി യുവാവിനെ കാണാതായിട്ടും പട്ടിക വർഗ വകുപ്പിന്റെ ഭാഗത്ത് നിന്ന് അന്വേഷണം വേഗത്തിലാക്കാൻ ശ്രമിക്കുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
ആശുപത്രിയിൽ കാണാതായ മകനെ ഒരു ദിവസം മുഴുവനും ആശുപത്രി പരിസരത്ത് മുഴുവൻ തെരഞ്ഞിട്ടും കണ്ടെത്താനാവാതെ കോളനിയിലേക്ക് മടങ്ങുകയായിരുന്നു ബസവി. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ അന്വേഷണമുണ്ടായില്ലെന്നാണ് ബസവി പറയുന്നത്.