തിരുവനന്തപുരം : സംസ്ഥാന സർക്കാർ ബജറ്റിൽ ഇന്ധന സെസായി രണ്ടു രൂപ ചുമത്തിയതിനെതിരെ കോണ്ഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.വിവിധ കളക്ടറേറ്റുകളിലേക്ക് നടത്തിയ മാർച്ചിനുനേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
തിരുവനന്തപുരത്ത് ഡിസിസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാമൂഹിക സാന്പത്തിക പശ്ചാത്തലം വിലയിരുത്താതെ ജനങ്ങളെ നേരിട്ട് കൊള്ളയടിക്കുന്ന ബജറ്റാണിതെന്നും പ്രളയ ദുരിതത്തേയോ കോവിഡിനേയൊ ധനമന്ത്രി കണിക്കിലെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. ഒരുവർഷത്തിനുള്ളിൽ പ്രതിമാസ അടുക്കളച്ചെലവ് 3500 രൂപകൂടി. വൈദ്യുതി ചാർജ്, വെള്ളക്കരം, ഭൂനികുതി, കെട്ടിട നികുതി, രജിസ്ട്രേഷൻ ഫീസ് തുടങ്ങിയവയെല്ലാം വർധിപ്പിച്ചു. ഈ ബഡ്ജറ്റിലെ ഇന്ധന സെസ് കാരണം വിലക്കയറ്റം പതിന്മടങ്ങ് വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, എം.വിൻസന്റ് എന്നിവരും മര്യാപുരം ശ്രീകുമാർ, ജി.എസ്.ബാബു, വർക്കല കഹാർ, ടി.ശരത്ചന്ദ്രപ്രസാദ്, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിൻകര സനൽ, എം.എ.വാഹീദ്, പി.കെ.വേണുഗോപാൽ, ആനാട് ജയൻ, പി.സൊണാൾജ് എന്നിവരും പ്രസംഗിച്ചു.
തിരുവനന്തപുരത്ത് ഡിസിസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാമൂഹിക സാന്പത്തിക പശ്ചാത്തലം വിലയിരുത്താതെ ജനങ്ങളെ നേരിട്ട് കൊള്ളയടിക്കുന്ന ബജറ്റാണിതെന്നും പ്രളയ ദുരിതത്തേയോ കോവിഡിനേയൊ ധനമന്ത്രി കണിക്കിലെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. ഒരുവർഷത്തിനുള്ളിൽ പ്രതിമാസ അടുക്കളച്ചെലവ് 3500 രൂപകൂടി. വൈദ്യുതി ചാർജ്, വെള്ളക്കരം, ഭൂനികുതി, കെട്ടിട നികുതി, രജിസ്ട്രേഷൻ ഫീസ് തുടങ്ങിയവയെല്ലാം വർധിപ്പിച്ചു. ഈ ബഡ്ജറ്റിലെ ഇന്ധന സെസ് കാരണം വിലക്കയറ്റം പതിന്മടങ്ങ് വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, എം.വിൻസന്റ് എന്നിവരും മര്യാപുരം ശ്രീകുമാർ, ജി.എസ്.ബാബു, വർക്കല കഹാർ, ടി.ശരത്ചന്ദ്രപ്രസാദ്, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിൻകര സനൽ, എം.എ.വാഹീദ്, പി.കെ.വേണുഗോപാൽ, ആനാട് ജയൻ, പി.സൊണാൾജ് എന്നിവരും പ്രസംഗിച്ചു.