തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനും നികുതിക്കൊള്ളയ്ക്കുമെതിരെ യുവമോർച്ച സംഘടിപ്പിച്ച നിയമസഭാ മാർച്ചിനു നേരേ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. യുവമോർച്ച മീഡിയ സെൽകണ്വീനർ രാമേശ്വരം ഹരിക്ക് ഗ്രനേഡ്പ്രയോഗത്തിൽ പരിക്കേറ്റു.
മന്ത്രിമാരുടെ കോലങ്ങൾ പ്രവർത്തകർ കത്തിച്ചു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പോലീസ് പല തവണ ജലപീരങ്കിയും തുടർന്ന് കണ്ണീർവാതവകും ഗ്രനേഡും പ്രയോഗിച്ചു.യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ.പ്രഫുൽകൃഷ്ണ മാർച്ച് ഉദ്ഘാടനം ചെയ്തു. വി.എൽ.അജേഷ്, ഇ.വി.നന്ദകുമാർ, ആർ.സജിത്, പാപ്പനംകോട് നന്ദു, അഭിജിത് തുടങ്ങിയവർ നേതൃത്വം നൽകി.
മന്ത്രിമാരുടെ കോലങ്ങൾ പ്രവർത്തകർ കത്തിച്ചു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പോലീസ് പല തവണ ജലപീരങ്കിയും തുടർന്ന് കണ്ണീർവാതവകും ഗ്രനേഡും പ്രയോഗിച്ചു.യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ.പ്രഫുൽകൃഷ്ണ മാർച്ച് ഉദ്ഘാടനം ചെയ്തു. വി.എൽ.അജേഷ്, ഇ.വി.നന്ദകുമാർ, ആർ.സജിത്, പാപ്പനംകോട് നന്ദു, അഭിജിത് തുടങ്ങിയവർ നേതൃത്വം നൽകി.