അഞ്ചല്‍ : ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും നെട്ടയം ഹൈസ്കൂളിലും സാമൂഹിക വിരുദ്ധ ശല്യം. കഴിഞ്ഞ ദിവസം രാത്രിയില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അതിക്രമിച്ചു കടന്ന സാമൂഹിക വിരുദ്ധർ മൂന്നു ക്ലാസ് മുറികളുടെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.
രാവിലെ സ്കൂളില്‍ എത്തിയ അധികൃതര്‍ ഏരൂര്‍ പോലീസില്‍ പരാതി നല്കി. സ്ഥലത്തെത്തിയ പോലീസ് തെളിവുകള്‍ ശേഖരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്കൂളില്‍ ഇത്തരത്തില്‍ സാമൂഹിക വിരുദ്ധര്‍ കാട്ടുന്ന അതിക്രമങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിയമനടപടികള്‍ തുടരുമെന്നും സ്കൂള്‍ പ്രഥമാധ്യാപിക അനിത പറഞ്ഞു.
നെട്ടയം ഹൈസ്കൂളിന്റെ കോമ്പൗണ്ടിന്റെ ഉള്ളില്‍ കടന്ന സാമൂഹിക വിരുദ്ധര്‍ ഓഡിറ്റോറിയത്തിന്റെ സ്റ്റേജില്‍ ഇരുന്നു മദ്യപിച്ചു. പിന്നീട് മദ്യ കുപ്പികളും ആഹാരത്തിന്റെ അവശിഷ്ടങ്ങളും ഇവിടെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. രാവിലെ സംഭവം ശ്രദ്ധയില്‍പ്പെട്ട സ്കൂള്‍ പിടിഎ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം എന്ന് പിടിഎ പ്രസിഡന്റ് ജയകുമാർ, പിടിഎ അംഗം അഭിലാഷ് എസ്എംസി അംഗം സുനില്‍ കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
രാവിലെ സ്കൂളില്‍ എത്തിയ അധികൃതര്‍ ഏരൂര്‍ പോലീസില്‍ പരാതി നല്കി. സ്ഥലത്തെത്തിയ പോലീസ് തെളിവുകള്‍ ശേഖരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്കൂളില്‍ ഇത്തരത്തില്‍ സാമൂഹിക വിരുദ്ധര്‍ കാട്ടുന്ന അതിക്രമങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിയമനടപടികള്‍ തുടരുമെന്നും സ്കൂള്‍ പ്രഥമാധ്യാപിക അനിത പറഞ്ഞു.
നെട്ടയം ഹൈസ്കൂളിന്റെ കോമ്പൗണ്ടിന്റെ ഉള്ളില്‍ കടന്ന സാമൂഹിക വിരുദ്ധര്‍ ഓഡിറ്റോറിയത്തിന്റെ സ്റ്റേജില്‍ ഇരുന്നു മദ്യപിച്ചു. പിന്നീട് മദ്യ കുപ്പികളും ആഹാരത്തിന്റെ അവശിഷ്ടങ്ങളും ഇവിടെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. രാവിലെ സംഭവം ശ്രദ്ധയില്‍പ്പെട്ട സ്കൂള്‍ പിടിഎ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം എന്ന് പിടിഎ പ്രസിഡന്റ് ജയകുമാർ, പിടിഎ അംഗം അഭിലാഷ് എസ്എംസി അംഗം സുനില്‍ കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.