റാന്നി: തകർന്ന പുതമൺ പാലത്തിനു പകരം പുതിയ പാലം നിർമിക്കാനുള്ള മണ്ണു പരിശോധനയടക്കം നടത്താൻ സർക്കാർ തീരുമാനിച്ചതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചതായി പ്രമോദ് നാരായൺ എംഎൽഎ. നിലവിൽ ഗതാഗതം തിരിച്ചുവിടാൻ താത്കാലിക റോഡ് നിർമിക്കാനുള്ള സാധ്യതയും പരിശോധിച്ചു വരികയാണ്. നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.
റാന്നിയെയും കോഴഞ്ചേരിയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പുതമൺ പാലം അപകടത്തിലായി ഗതാഗതം നിർത്തിവച്ചതോടെ ജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി . ഏകദേശം പത്തു കിലോമീറ്റർ അധികം ചുറ്റി സഞ്ചരിച്ചു വേണം പാലത്തിന്റെ മറുകരയിൽ എത്താൻ. പുതിയ പാലം നിർമാണം പൂർത്തിയാക്കുന്നതുവരെ യാത്ര ചെയ്യാനായി താത്കാലിക റോഡ് നിർമിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
70 വർഷം പഴക്കം
70 വർഷത്തിലധികം പഴക്കമുള്ള പാലത്തിന് 13.5 മീറ്റർ നീളവും 10.20 മീറ്റർ വീതിയും ഉണ്ട് . ബീം ഒടിഞ്ഞതിനെത്തുടർന്നു പാലത്തിന്റെ സ്ലാബ് താഴ്ന്നിട്ടുണ്ട്. ഇതാണ് ഗതാഗതം നിർത്തിവയ്ക്കാൻ കാരണം.
4.20 വീതിയുണ്ടായിരുന്ന പാലം ഏകദേശം 10 വർഷങ്ങൾക്കു മുമ്പ് മൂന്നു മീറ്റർ വീതം ഇരുവശങ്ങളിലും വീതി കൂട്ടി നിർമിച്ചതാണ്.
പൊതുമരാമത്ത് പാലംവിഭാഗം ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ പരിശോധനയ്ക്കു നിയോഗിച്ചിരുന്നു. ഈ സംഘത്തിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് മന്ത്രി മറുപടി പറഞ്ഞത്. മധ്യഭാഗത്തെ പഴയ പാലം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്താൻ കഴിയാത്ത വിധം ബീമുകൾക്ക് ഒടിവ് സംഭവിച്ചതിനാൽ പാലം അപകടാവസ്ഥയിലാണെന്നും പൂർണമായും പൊളിച്ചു പുനർ നിർമിക്കേണ്ടി വരുമെന്നുമാണ് ചീഫ് എൻജിനിയറുടെ റിപ്പോർട്ട്.
സ്ഥലം വിട്ടുനൽകും
തകർച്ചയിലായ പുതമൺ പാലത്തിനോടു ചേർന്നു താത്കാലിക പാലവും പാതയും നിർമിക്കാനായി സ്ഥലം വിട്ടുനൽകാൻ വസ്തു ഉടമ സമ്മതപത്രം നൽകി. പാലത്തോടു ചേർന്ന സ്ഥലത്തിന്റെ ഉടമ അന്ത്യാളൻകാവ് കൊച്ചുകാലയിൽ സി.എ. മാത്യു ഇതു സംബന്ധിച്ച സമ്മതപത്രം നൽകിയതോടെ പൊതുമരാമത്ത് വകുപ്പിനു തുടർനടപടി സ്വീകരിക്കാനാകും.
മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം മുൻ എംഎൽഎ രാജു ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി. തോമസ്, സിപിഎം ചെറുകോൽ ലോക്കൽ സെക്രട്ടറി ചാർജ് റോയി ഓലിക്കൽ എന്നിവർ വസ്തു ഉടമയുമായി നടത്തിയ ചർച്ചയിലാണ് സമ്മതപത്രം നൽകിയത്. പാലത്തിന്റെ തകർച്ചയെത്തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച ശേഷം താത്കാലിക പാത ഒരുക്കാനുള്ള ക്രമീകരണം വേണമെന്നു പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
രാജു ഏബ്രഹാമിന്റെ ഇടപെടലിനെത്തുടർന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ പേരിലാണ് സി.എ. മാത്യു സമ്മതപത്രം നൽകിയിട്ടുള്ളത്.
പുതമണിൽ പുതിയ പാലം നിർമിക്കുന്നതുവരെയുള്ള കാലയളവിലേക്കാണ് സമാന്തര പാത ഒരുക്കാൻ വസ്തു വിട്ടുനൽകിയിട്ടുള്ളത്.
റാന്നിയെയും കോഴഞ്ചേരിയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പുതമൺ പാലം അപകടത്തിലായി ഗതാഗതം നിർത്തിവച്ചതോടെ ജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി . ഏകദേശം പത്തു കിലോമീറ്റർ അധികം ചുറ്റി സഞ്ചരിച്ചു വേണം പാലത്തിന്റെ മറുകരയിൽ എത്താൻ. പുതിയ പാലം നിർമാണം പൂർത്തിയാക്കുന്നതുവരെ യാത്ര ചെയ്യാനായി താത്കാലിക റോഡ് നിർമിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
70 വർഷം പഴക്കം
70 വർഷത്തിലധികം പഴക്കമുള്ള പാലത്തിന് 13.5 മീറ്റർ നീളവും 10.20 മീറ്റർ വീതിയും ഉണ്ട് . ബീം ഒടിഞ്ഞതിനെത്തുടർന്നു പാലത്തിന്റെ സ്ലാബ് താഴ്ന്നിട്ടുണ്ട്. ഇതാണ് ഗതാഗതം നിർത്തിവയ്ക്കാൻ കാരണം.
4.20 വീതിയുണ്ടായിരുന്ന പാലം ഏകദേശം 10 വർഷങ്ങൾക്കു മുമ്പ് മൂന്നു മീറ്റർ വീതം ഇരുവശങ്ങളിലും വീതി കൂട്ടി നിർമിച്ചതാണ്.
പൊതുമരാമത്ത് പാലംവിഭാഗം ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ പരിശോധനയ്ക്കു നിയോഗിച്ചിരുന്നു. ഈ സംഘത്തിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് മന്ത്രി മറുപടി പറഞ്ഞത്. മധ്യഭാഗത്തെ പഴയ പാലം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്താൻ കഴിയാത്ത വിധം ബീമുകൾക്ക് ഒടിവ് സംഭവിച്ചതിനാൽ പാലം അപകടാവസ്ഥയിലാണെന്നും പൂർണമായും പൊളിച്ചു പുനർ നിർമിക്കേണ്ടി വരുമെന്നുമാണ് ചീഫ് എൻജിനിയറുടെ റിപ്പോർട്ട്.
സ്ഥലം വിട്ടുനൽകും
തകർച്ചയിലായ പുതമൺ പാലത്തിനോടു ചേർന്നു താത്കാലിക പാലവും പാതയും നിർമിക്കാനായി സ്ഥലം വിട്ടുനൽകാൻ വസ്തു ഉടമ സമ്മതപത്രം നൽകി. പാലത്തോടു ചേർന്ന സ്ഥലത്തിന്റെ ഉടമ അന്ത്യാളൻകാവ് കൊച്ചുകാലയിൽ സി.എ. മാത്യു ഇതു സംബന്ധിച്ച സമ്മതപത്രം നൽകിയതോടെ പൊതുമരാമത്ത് വകുപ്പിനു തുടർനടപടി സ്വീകരിക്കാനാകും.
മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം മുൻ എംഎൽഎ രാജു ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി. തോമസ്, സിപിഎം ചെറുകോൽ ലോക്കൽ സെക്രട്ടറി ചാർജ് റോയി ഓലിക്കൽ എന്നിവർ വസ്തു ഉടമയുമായി നടത്തിയ ചർച്ചയിലാണ് സമ്മതപത്രം നൽകിയത്. പാലത്തിന്റെ തകർച്ചയെത്തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച ശേഷം താത്കാലിക പാത ഒരുക്കാനുള്ള ക്രമീകരണം വേണമെന്നു പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
രാജു ഏബ്രഹാമിന്റെ ഇടപെടലിനെത്തുടർന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ പേരിലാണ് സി.എ. മാത്യു സമ്മതപത്രം നൽകിയിട്ടുള്ളത്.
പുതമണിൽ പുതിയ പാലം നിർമിക്കുന്നതുവരെയുള്ള കാലയളവിലേക്കാണ് സമാന്തര പാത ഒരുക്കാൻ വസ്തു വിട്ടുനൽകിയിട്ടുള്ളത്.