പത്തനംതിട്ട: പന്പാ മണൽപ്പുറത്ത് വിശാലമായ പന്തൽ പൂർത്തീകരണത്തിലേക്ക്. കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് മുക്തിനേടി മാരാമൺ കൺവൻഷൻ വീണ്ടും പഴയകാല പ്രതാപത്തിലേക്ക് തിരികെയെത്തുന്പോൾ ഒരുലക്ഷം പേർക്കിരിക്കാവുന്ന പന്തലിന്റെ നിർമാണമാണ് മണൽപ്പുറത്ത് പൂർത്തിയാകുന്നത്. കന്പും കഴകളും ഓലകളുമായി പാരന്പര്യം നിലനിർത്തിക്കൊണ്ടുതന്നെ പന്തൽ നിർമിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നെത്തിച്ച മെടഞ്ഞ ഓലകൾ നിരത്തി പന്തൽ പൂർത്തീകരിക്കുന്ന ജോലികളാണ് മണൽപ്പുറത്തു നടക്കുന്നത്. ഓല മേയൽ ഇന്നുകൊണ്ടു പൂർത്തിയാകും. 20,000 മടൽ ഓല വേണ്ടിവന്നതായി സംഘാടകർ പറഞ്ഞു.
128-ാമത് മാരാമൺ കൺവൻഷൻ 12ന് ഉച്ചകഴിഞ്ഞ് 2.30നാണ് തുടക്കമാകുന്നത്. ഒരാഴ്ച നീളുന്ന കൺവൻഷനിൽ രാവിലെയും ഉച്ചകഴിഞ്ഞും വൈകുന്നേരവും പ്രധാന യോഗങ്ങൾ നടക്കും. ഇക്കൊല്ലം ഉച്ചകഴിഞ്ഞുള്ള യോഗങ്ങൾ കുടുംബവേദി, യുവവേദി യോഗങ്ങളായി വേർതിരിച്ചിരിക്കുകയാണെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ പൊതുയോഗങ്ങളേ തുടർന്ന് വൈകുന്നേരം നാലിനു ചേർന്നിരുന്ന ഈ സമ്മേളനങ്ങളാണ് ഇത്തവണ ഉച്ചകഴിഞ്ഞുള്ള യോഗങ്ങളുടെ ഭാഗമാക്കിയത്. സഭയിലെ വിവിധ ആത്മീയ സംഘടനകളുടേതായ പ്രത്യേക സമ്മേളനങ്ങൾ വൈകുന്നേരത്തെ യോഗങ്ങൾക്കൊപ്പമാക്കി. ഇതനുസരിച്ച് വ്യാഴാഴ്ച വൈകുന്നേരം സന്നദ്ധ സുവിശേഷ സംഘം, വെള്ളിയാഴ്ച സേവികാസംഘം, ശനിയാഴ്ച സുവിശേഷ പ്രസംഗസംഘം എന്നിങ്ങനെ ക്രമീകരിച്ചിരിക്കുകയാണ്.
മാർത്തോമ്മ സഭയിലെ ബിഷപ്പുമാരെ കൂടാതെ കേരളത്തിലെ ഇതര ക്രൈസ്തവ സഭകളിലെ ബിഷപ്പുമാരും ഇക്കൊല്ലം പ്രധാന പ്രസംഗകരായി എത്തുന്നുവെന്നതും ശ്രദ്ധേയാണ്. എക്യുമെനിക്കൽ സമ്മേളനങ്ങൾ കൂടാതെ പൊതുയോഗങ്ങളിലും ഇവർ പ്രസംഗകരാകുന്നുണ്ട്.
maramonconventiononline.com എന്ന വെബ്സൈറ്റിൽ കൺവൻഷൻ ദിവസങ്ങളിലെ പ്രസംഗങ്ങളും മറ്റു സന്ദേശങ്ങളും ലഭ്യമാണ്. വെബ്സൈറ്റ് പ്രവർത്തനം പത്തിന് ആരംഭിക്കും.
ജനറൽ സെക്രട്ടറി റവ. ജിജി മാത്യൂസ്, ലേഖക സെക്രട്ടറി ഡോ. അജിത് വർഗീസ് ജോർജ്, സഞ്ചാര സെക്രട്ടറി റവ. സജി പി. സൈമൺ, ട്രഷറാർ ജേക്കബ് ശാമുവേൽ, മീഡിയ കൺവീനർമാരായ പി.കെ. കുരുവിള, ജേക്കബ് ജോൺ, മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കോശി, ലെറ്റീഷ തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഭാഷാ കൂട്ടായ്മകൾ
മാരാമൺ കൺവൻഷനോടനുബന്ധിച്ച് മിഷൻ കൂട്ടായ്മകളുടെ ഭാഗമായി ഇക്കൊല്ലം ഭാഷാ സമ്മേളനങ്ങൾ കൺവൻഷൻ പന്തലിൽ ക്രമീകരിക്കും. സഭയുടെ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായ സമ്മേളനങ്ങൾ ബുധൻ മുതൽ രാത്രി ഏഴ് മുതൽ 8.30 വരെ ക്രമീകരിക്കും.
ബുധനാഴ്ച രാത്രി ഹിന്ദി, മറാഠി ഭാഷയിലും വ്യാഴാഴ്ച തെലുങ്കിലും വെള്ളിയാഴ്ച തമിഴിലും ശനിയാഴ്ച കന്നഡയിലും മിഷൻ കൂട്ടായ്മകൾ നടക്കുമെന്ന് കൺവീനർ അജി അലക്സ് അറിയിച്ചു.
പരിസ്ഥിതി സെമിനാർ പത്തിന്
മാരാമൺ കൺവൻഷനു മുന്നോടിയായ പരിസ്ഥിതി സെമിനാർ പത്തിന് ഉച്ചകഴിഞ്ഞ് മൂന്നിന് മാരാമൺ റിട്രീറ്റ് സെന്ററിൽ നടക്കും.
മന്ത്രി എം.ബി. രാജേഷ് സെമിനാർ ഉദ്ഘാടനം ചെയ്യും. മാർത്തോമ്മ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പരിസ്ഥിതി സൗഹൃദ ജീവിതവും നദീതടങ്ങളും എന്നതാണ് വിഷയം. ഇക്കോളജിക്കൽ കമ്മീഷൻ കൺവീനർ റവ.ഡോ. വി.എം. മാത്യു മോഡറേറ്ററായിരിക്കും. മാധ്യമ പ്രവർത്തകൻ ബോബി ഏബ്രഹാം ക്ലാസ് നയിക്കും. ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ ചർച്ചയിൽ പങ്കെടുക്കും.
മാർത്തോമ്മ സഭയുടെ ഇക്കോളജിക്കൽ കമ്മീഷൻ തയാറാക്കി സിഎസ്എസ് ബുക്ക്സ് പുറത്തിറക്കുന്ന ഹരിതാഭം പരിസ്ഥിതി വേദപഠനങ്ങൾ പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും.
കൺവൻഷൻ നഗറിൽ ഹരിതചട്ടം
ഹരിതചട്ടം പാലിച്ചാണ് കൺവൻഷൻ ക്രമീകരണങ്ങളെന്നു ഭാരവാഹികൾ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനം കർശനമായിരിക്കും. പന്പാനദിയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയാനോ ഉപേക്ഷിക്കാനോ അനുവദിക്കില്ല. പന്പാ തീരത്തെ മാലിന്യങ്ങൾ നീക്കാൻ പ്രത്യേക ക്രമീകരണങ്ങളുണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു. കൺവൻഷന്റെ എല്ലാദിവസവും ക്ലീൻ മാരാമൺ പദ്ധതിയിലൂടെ മാർത്തോമ്മ യുവജനസഖ്യം പ്രവർത്തകർ ശുചീകരണം നടത്തും.
ഹരിത നിയമാവലി കർശനമായി പാലിക്കാൻ വിശ്വാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പന്പാനദിയും മണൽത്തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കാൻ സംഘാടകരും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
മണൽപ്പുറം ക്രമീകരണം
പന്പയുടെ മടിത്തട്ട് ചെളിനിറഞ്ഞതോടെ മണൽപ്പുറത്തിന്റെ സജ്ജീകരണം സംഘാടകർക്ക് ഭാരിച്ച ബാധ്യതയായി മാറിയിട്ടുണ്ട്. ജനുവരി അഞ്ചിന് പന്തലിന്റെ നിർമാണം ആരംഭിച്ചതിനൊപ്പം മണൽപ്പുറം ക്രമീകരിക്കുന്ന ജോലികളും ആരംഭിച്ചിരുന്നു. മഴക്കാലത്ത് അടിഞ്ഞുകൂടിയ ചെളിനീക്കം ചെയ്ത് മണൽവിരിക്കുകയായിരുന്നു പ്രധാന ജോലി. ജെസിബിയും ടിപ്പറും ഉപയോഗിച്ചാണ് ഇതു ചെയ്തത്.
മണൽപ്പുറത്തേക്ക് കോഴഞ്ചേരി ഭാഗത്തുനിന്നുള്ള വഴി ക്രമീകരിക്കുന്നതിനും ഇത്തവണ ഭാരിച്ച ചെലവു വേണ്ടി വന്നു. കോഴഞ്ചേരി മാർത്തോമ്മ പള്ളിയാണ് ഇതിനാവശ്യമായ ക്രമീകരണം ചെയ്തത്. പന്പാ തീരത്തെ മൺതിട്ടകൾ നീക്കം ചെയ്ത് മണൽപ്പുറം സജ്ജീകരിക്കാനാവശ്യമായ ക്രമീകരങ്ങൾക്ക് സർക്കാരിന്റെ കൂടി പിന്തുണ തേടിയിട്ടുണ്ടെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൺവൻഷൻ സംഘാടകസമിതിയംഗവുമായ കെ.കെ. റോയ്സൺ പറഞ്ഞു.
തീരം സംരക്ഷണത്തിന് സർക്കാർ സഹായം
മാരാമൺ മണൽപ്പുറം സംരക്ഷണത്തിന്റെ ഭാഗമായി കോഴഞ്ചേരി ഭാഗത്തു തീരം കെട്ടുന്നതിന് 32 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിട്ടുണ്ട്. മാരാമൺ തീരം സംരക്ഷിക്കാൻ 50 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് മന്ത്രി വീണാ ജോർജും അനുവദിച്ചിട്ടുണ്ട്. കൺവൻഷൻ ക്രമീകരണങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 22 വകുപ്പുകളുടെ സഹായം ലഭ്യമാകുന്നുണ്ട്. തിരുവല്ല ആർഡിഒയുടെ നേതൃത്വത്തിൽ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷനായി 24 സബ് കമ്മിറ്റികളാണ് കൺവൻഷൻ ക്രമീകരണങ്ങൾ നടത്തുന്നത്.
128-ാമത് മാരാമൺ കൺവൻഷൻ 12ന് ഉച്ചകഴിഞ്ഞ് 2.30നാണ് തുടക്കമാകുന്നത്. ഒരാഴ്ച നീളുന്ന കൺവൻഷനിൽ രാവിലെയും ഉച്ചകഴിഞ്ഞും വൈകുന്നേരവും പ്രധാന യോഗങ്ങൾ നടക്കും. ഇക്കൊല്ലം ഉച്ചകഴിഞ്ഞുള്ള യോഗങ്ങൾ കുടുംബവേദി, യുവവേദി യോഗങ്ങളായി വേർതിരിച്ചിരിക്കുകയാണെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ പൊതുയോഗങ്ങളേ തുടർന്ന് വൈകുന്നേരം നാലിനു ചേർന്നിരുന്ന ഈ സമ്മേളനങ്ങളാണ് ഇത്തവണ ഉച്ചകഴിഞ്ഞുള്ള യോഗങ്ങളുടെ ഭാഗമാക്കിയത്. സഭയിലെ വിവിധ ആത്മീയ സംഘടനകളുടേതായ പ്രത്യേക സമ്മേളനങ്ങൾ വൈകുന്നേരത്തെ യോഗങ്ങൾക്കൊപ്പമാക്കി. ഇതനുസരിച്ച് വ്യാഴാഴ്ച വൈകുന്നേരം സന്നദ്ധ സുവിശേഷ സംഘം, വെള്ളിയാഴ്ച സേവികാസംഘം, ശനിയാഴ്ച സുവിശേഷ പ്രസംഗസംഘം എന്നിങ്ങനെ ക്രമീകരിച്ചിരിക്കുകയാണ്.
മാർത്തോമ്മ സഭയിലെ ബിഷപ്പുമാരെ കൂടാതെ കേരളത്തിലെ ഇതര ക്രൈസ്തവ സഭകളിലെ ബിഷപ്പുമാരും ഇക്കൊല്ലം പ്രധാന പ്രസംഗകരായി എത്തുന്നുവെന്നതും ശ്രദ്ധേയാണ്. എക്യുമെനിക്കൽ സമ്മേളനങ്ങൾ കൂടാതെ പൊതുയോഗങ്ങളിലും ഇവർ പ്രസംഗകരാകുന്നുണ്ട്.
maramonconventiononline.com എന്ന വെബ്സൈറ്റിൽ കൺവൻഷൻ ദിവസങ്ങളിലെ പ്രസംഗങ്ങളും മറ്റു സന്ദേശങ്ങളും ലഭ്യമാണ്. വെബ്സൈറ്റ് പ്രവർത്തനം പത്തിന് ആരംഭിക്കും.
ജനറൽ സെക്രട്ടറി റവ. ജിജി മാത്യൂസ്, ലേഖക സെക്രട്ടറി ഡോ. അജിത് വർഗീസ് ജോർജ്, സഞ്ചാര സെക്രട്ടറി റവ. സജി പി. സൈമൺ, ട്രഷറാർ ജേക്കബ് ശാമുവേൽ, മീഡിയ കൺവീനർമാരായ പി.കെ. കുരുവിള, ജേക്കബ് ജോൺ, മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കോശി, ലെറ്റീഷ തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഭാഷാ കൂട്ടായ്മകൾ
മാരാമൺ കൺവൻഷനോടനുബന്ധിച്ച് മിഷൻ കൂട്ടായ്മകളുടെ ഭാഗമായി ഇക്കൊല്ലം ഭാഷാ സമ്മേളനങ്ങൾ കൺവൻഷൻ പന്തലിൽ ക്രമീകരിക്കും. സഭയുടെ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായ സമ്മേളനങ്ങൾ ബുധൻ മുതൽ രാത്രി ഏഴ് മുതൽ 8.30 വരെ ക്രമീകരിക്കും.
ബുധനാഴ്ച രാത്രി ഹിന്ദി, മറാഠി ഭാഷയിലും വ്യാഴാഴ്ച തെലുങ്കിലും വെള്ളിയാഴ്ച തമിഴിലും ശനിയാഴ്ച കന്നഡയിലും മിഷൻ കൂട്ടായ്മകൾ നടക്കുമെന്ന് കൺവീനർ അജി അലക്സ് അറിയിച്ചു.
പരിസ്ഥിതി സെമിനാർ പത്തിന്
മാരാമൺ കൺവൻഷനു മുന്നോടിയായ പരിസ്ഥിതി സെമിനാർ പത്തിന് ഉച്ചകഴിഞ്ഞ് മൂന്നിന് മാരാമൺ റിട്രീറ്റ് സെന്ററിൽ നടക്കും.
മന്ത്രി എം.ബി. രാജേഷ് സെമിനാർ ഉദ്ഘാടനം ചെയ്യും. മാർത്തോമ്മ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പരിസ്ഥിതി സൗഹൃദ ജീവിതവും നദീതടങ്ങളും എന്നതാണ് വിഷയം. ഇക്കോളജിക്കൽ കമ്മീഷൻ കൺവീനർ റവ.ഡോ. വി.എം. മാത്യു മോഡറേറ്ററായിരിക്കും. മാധ്യമ പ്രവർത്തകൻ ബോബി ഏബ്രഹാം ക്ലാസ് നയിക്കും. ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ ചർച്ചയിൽ പങ്കെടുക്കും.
മാർത്തോമ്മ സഭയുടെ ഇക്കോളജിക്കൽ കമ്മീഷൻ തയാറാക്കി സിഎസ്എസ് ബുക്ക്സ് പുറത്തിറക്കുന്ന ഹരിതാഭം പരിസ്ഥിതി വേദപഠനങ്ങൾ പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും.
കൺവൻഷൻ നഗറിൽ ഹരിതചട്ടം
ഹരിതചട്ടം പാലിച്ചാണ് കൺവൻഷൻ ക്രമീകരണങ്ങളെന്നു ഭാരവാഹികൾ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനം കർശനമായിരിക്കും. പന്പാനദിയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയാനോ ഉപേക്ഷിക്കാനോ അനുവദിക്കില്ല. പന്പാ തീരത്തെ മാലിന്യങ്ങൾ നീക്കാൻ പ്രത്യേക ക്രമീകരണങ്ങളുണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു. കൺവൻഷന്റെ എല്ലാദിവസവും ക്ലീൻ മാരാമൺ പദ്ധതിയിലൂടെ മാർത്തോമ്മ യുവജനസഖ്യം പ്രവർത്തകർ ശുചീകരണം നടത്തും.
ഹരിത നിയമാവലി കർശനമായി പാലിക്കാൻ വിശ്വാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പന്പാനദിയും മണൽത്തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കാൻ സംഘാടകരും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
മണൽപ്പുറം ക്രമീകരണം
പന്പയുടെ മടിത്തട്ട് ചെളിനിറഞ്ഞതോടെ മണൽപ്പുറത്തിന്റെ സജ്ജീകരണം സംഘാടകർക്ക് ഭാരിച്ച ബാധ്യതയായി മാറിയിട്ടുണ്ട്. ജനുവരി അഞ്ചിന് പന്തലിന്റെ നിർമാണം ആരംഭിച്ചതിനൊപ്പം മണൽപ്പുറം ക്രമീകരിക്കുന്ന ജോലികളും ആരംഭിച്ചിരുന്നു. മഴക്കാലത്ത് അടിഞ്ഞുകൂടിയ ചെളിനീക്കം ചെയ്ത് മണൽവിരിക്കുകയായിരുന്നു പ്രധാന ജോലി. ജെസിബിയും ടിപ്പറും ഉപയോഗിച്ചാണ് ഇതു ചെയ്തത്.
മണൽപ്പുറത്തേക്ക് കോഴഞ്ചേരി ഭാഗത്തുനിന്നുള്ള വഴി ക്രമീകരിക്കുന്നതിനും ഇത്തവണ ഭാരിച്ച ചെലവു വേണ്ടി വന്നു. കോഴഞ്ചേരി മാർത്തോമ്മ പള്ളിയാണ് ഇതിനാവശ്യമായ ക്രമീകരണം ചെയ്തത്. പന്പാ തീരത്തെ മൺതിട്ടകൾ നീക്കം ചെയ്ത് മണൽപ്പുറം സജ്ജീകരിക്കാനാവശ്യമായ ക്രമീകരങ്ങൾക്ക് സർക്കാരിന്റെ കൂടി പിന്തുണ തേടിയിട്ടുണ്ടെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൺവൻഷൻ സംഘാടകസമിതിയംഗവുമായ കെ.കെ. റോയ്സൺ പറഞ്ഞു.
തീരം സംരക്ഷണത്തിന് സർക്കാർ സഹായം
മാരാമൺ മണൽപ്പുറം സംരക്ഷണത്തിന്റെ ഭാഗമായി കോഴഞ്ചേരി ഭാഗത്തു തീരം കെട്ടുന്നതിന് 32 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിട്ടുണ്ട്. മാരാമൺ തീരം സംരക്ഷിക്കാൻ 50 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് മന്ത്രി വീണാ ജോർജും അനുവദിച്ചിട്ടുണ്ട്. കൺവൻഷൻ ക്രമീകരണങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 22 വകുപ്പുകളുടെ സഹായം ലഭ്യമാകുന്നുണ്ട്. തിരുവല്ല ആർഡിഒയുടെ നേതൃത്വത്തിൽ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷനായി 24 സബ് കമ്മിറ്റികളാണ് കൺവൻഷൻ ക്രമീകരണങ്ങൾ നടത്തുന്നത്.