നെന്മാറ: ഭാരത് ബ്രാന്‍ഡിലുള്ള പ്രത്യേക നിറങ്ങളിലുള്ള ചാക്കുകളിലായി രാസവളങ്ങള്‍ വിപണിയില്‍ എത്തിത്തുടങ്ങി. നെന്മാറ, അയിലൂര്‍, കൊല്ലംകോട് തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലുമാണ് ഭാരത് ബ്രാന്‍ഡ് യൂറിയയും പൊട്ടാഷും എത്തിത്തുടങ്ങിയത്.
ഭാരത് യൂറിയ മഞ്ഞനിറത്തിലുള്ള ചാക്കിലും പൊട്ടാഷ് പിങ്ക് നിറത്തിലുള്ള ചാക്കുകളിലുമാണ് വിപണിയിലെത്തിയിരിക്കുന്നത്. ഭാരത് ബ്രാന്‍ഡിലുള്ള രാസവളങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചാക്കുകളിലെ മൂന്നില്‍ ഒരു ഭാഗത്തിൽ മാത്രമേ നിര്‍മാണ കമ്പനിയുടെയൊ ഇറക്കുമതി കമ്പനിയുടെയോ പേരും മറ്റും രേഖപ്പെടുത്താന്‍ അനുമതിയുള്ളൂ.
ബാക്കി സ്ഥലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച രീതിയിലുള്ള ഭാരത് ബ്രാന്‍ഡ് ലോഗോ മുദ്രണം ചെയ്ത് വില്‍പ്പന നടത്താനാണ് അനുമതി. ഉല്‍പ്പന്നത്തിന്റെ പേര് മലയാളം ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളില്‍ രാസവള ചാക്കുകളുടെ ഇരുവശങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം ഭാരത് യൂറിയ, ഭാരത് പൊട്ടാഷ്, ഭാരത് ഡിഎപി എന്ന തരത്തില്‍ വ്യാപാര നാമം നടത്തിയാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിയിരിക്കുന്നത്.
ഭാരത് യൂറിയ മഞ്ഞനിറത്തിലുള്ള ചാക്കിലും പൊട്ടാഷ് പിങ്ക് നിറത്തിലുള്ള ചാക്കുകളിലുമാണ് വിപണിയിലെത്തിയിരിക്കുന്നത്. ഭാരത് ബ്രാന്‍ഡിലുള്ള രാസവളങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചാക്കുകളിലെ മൂന്നില്‍ ഒരു ഭാഗത്തിൽ മാത്രമേ നിര്‍മാണ കമ്പനിയുടെയൊ ഇറക്കുമതി കമ്പനിയുടെയോ പേരും മറ്റും രേഖപ്പെടുത്താന്‍ അനുമതിയുള്ളൂ.
ബാക്കി സ്ഥലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച രീതിയിലുള്ള ഭാരത് ബ്രാന്‍ഡ് ലോഗോ മുദ്രണം ചെയ്ത് വില്‍പ്പന നടത്താനാണ് അനുമതി. ഉല്‍പ്പന്നത്തിന്റെ പേര് മലയാളം ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളില്‍ രാസവള ചാക്കുകളുടെ ഇരുവശങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം ഭാരത് യൂറിയ, ഭാരത് പൊട്ടാഷ്, ഭാരത് ഡിഎപി എന്ന തരത്തില്‍ വ്യാപാര നാമം നടത്തിയാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിയിരിക്കുന്നത്.