സുൽത്താൻ ബത്തേരി: നെൻമേനി പഞ്ചായത്തിലെ അന്പുകുത്തിയിൽ കടുവ വേലിയിൽ കുടുങ്ങി ചത്തതിന് സ്ഥലം ഉടമ പള്ളിയാലിൽ മുഹമ്മദിനെതിരേ കേസെടുക്കാനുള്ള വനം വകുപ്പിന്റെ നടപടിയിൽ കേരള കോണ്ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ പ്രതിഷേധിച്ചു. ശാരീരികമായ പ്രയാസങ്ങളനുഭവിച്ചു നിവർന്നു നടക്കാൻ പോലും കഴിയാതെ വീട്ടിൽ കഴിയുന്ന മുഹമ്മദ് കിടപ്പുരോഗിയാണ്.
അങ്ങനെയൊരാൾക്കെതിരെ കേസെടുക്കുന്നത് നീതി ബോധമില്ലാത്ത ക്രൂരതയാണ്. പാർട്ടി ജില്ലാ സെക്രട്ടറി ബില്ലിഗ്രാഹം, നിയോജകമണ്ഡലം പ്രസിഡന്റ് ടി.ഡി. മാത്യു എന്നിവരോടൊപ്പം രോഗിയായി വീട്ടിൽ കഴിയുന്ന മുഹമ്മദിനെ സന്ദർശിച്ചു സഹായവാഗ്ദാനം നൽകി.
ദ്രോഹകരമായ ഈ നടപടിയ്ക്കെതിരേ സർക്കാരിൽ ആവശ്യമായവ ചെയ്യാൻ പരിശ്രമിക്കുമെന്നും ഉറുപ്പു നൽകി.
വനം വകുപ്പിന്റെ നടപടി
മനുഷ്യത്വരഹിതമെന്ന്
സുൽത്താൻ ബത്തേരി: അന്പലവയലിലെ പൊൻമുടികോട്ടയിൽ കൃഷിയിടത്തിൽ കടുവ കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പ് കർഷകനെതിരേയെടുത്ത കേസ് മനുഷ്യത്വരഹിതമാണെന്ന് സ്വതന്ത്രകർഷക സംഘം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പാർക്കിൻസൻസ് ഉൾപ്പെടെയുള്ള വിവിധ രോഗങ്ങളാൽ കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി പ്രയാസപ്പെട്ട് കഴിയുന്ന പാടിപ്പറന്പ് മുഹമ്മദ് എന്ന മാനുവിനെതിരെയാണ് വനം വകുപ്പ് കേസെടുത്തത്. മുഹമ്മദ് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതുപോലും പരസഹായത്തോടെയാണ്. മൂന്നു വർഷത്തിലേറെയായി തന്റെ വീട്ടുപറന്പിലെ മണ്ണിൽ ചവിട്ടിയിട്ട്.
മുഹമ്മദ് കുടുക്കു വച്ചു കടുവയെ കെണിയിൽ പെടുത്തിയെന്നാണ് വനം വകുപ്പ് പറയുന്നത്. കടുവയുടെ മരണം സംബന്ധിച്ച് യഥാർത്ഥവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുന്നതിന് പകരം രോഗിയും വൃദ്ധനുമായ മുഹമ്മദിനെതിരേ കേസെടുക്കുകയാണ് വനം വകുപ്പ് ചെയ്തത്. സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് വി. അസൈനാർഹാജി, ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ അസീസ്, സെക്രട്ടറി ഹംസ ഹാജി കല്ലിടുന്പൻ, ബത്തേരി മണ്ഡലം പ്രസിഡന്റ് ലത്തീഫ് അന്പലവയൽ, ജനറൽ സെക്രട്ടറി ഖാലിദ് വേങ്ങൂർ, ട്രഷറർ ഇബ്രാഹിം തൈതൊടി, വൈസ് പ്രസിഡന്റ് കെ. അസൈനാർ, ഷംസുദ്ദീൻ ബിതർക്കാട് എന്നിവരാണ് മുഹമ്മദിനെ സന്ദർശിച്ചത്.
അങ്ങനെയൊരാൾക്കെതിരെ കേസെടുക്കുന്നത് നീതി ബോധമില്ലാത്ത ക്രൂരതയാണ്. പാർട്ടി ജില്ലാ സെക്രട്ടറി ബില്ലിഗ്രാഹം, നിയോജകമണ്ഡലം പ്രസിഡന്റ് ടി.ഡി. മാത്യു എന്നിവരോടൊപ്പം രോഗിയായി വീട്ടിൽ കഴിയുന്ന മുഹമ്മദിനെ സന്ദർശിച്ചു സഹായവാഗ്ദാനം നൽകി.
ദ്രോഹകരമായ ഈ നടപടിയ്ക്കെതിരേ സർക്കാരിൽ ആവശ്യമായവ ചെയ്യാൻ പരിശ്രമിക്കുമെന്നും ഉറുപ്പു നൽകി.
വനം വകുപ്പിന്റെ നടപടി
മനുഷ്യത്വരഹിതമെന്ന്
സുൽത്താൻ ബത്തേരി: അന്പലവയലിലെ പൊൻമുടികോട്ടയിൽ കൃഷിയിടത്തിൽ കടുവ കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പ് കർഷകനെതിരേയെടുത്ത കേസ് മനുഷ്യത്വരഹിതമാണെന്ന് സ്വതന്ത്രകർഷക സംഘം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പാർക്കിൻസൻസ് ഉൾപ്പെടെയുള്ള വിവിധ രോഗങ്ങളാൽ കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി പ്രയാസപ്പെട്ട് കഴിയുന്ന പാടിപ്പറന്പ് മുഹമ്മദ് എന്ന മാനുവിനെതിരെയാണ് വനം വകുപ്പ് കേസെടുത്തത്. മുഹമ്മദ് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതുപോലും പരസഹായത്തോടെയാണ്. മൂന്നു വർഷത്തിലേറെയായി തന്റെ വീട്ടുപറന്പിലെ മണ്ണിൽ ചവിട്ടിയിട്ട്.
മുഹമ്മദ് കുടുക്കു വച്ചു കടുവയെ കെണിയിൽ പെടുത്തിയെന്നാണ് വനം വകുപ്പ് പറയുന്നത്. കടുവയുടെ മരണം സംബന്ധിച്ച് യഥാർത്ഥവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുന്നതിന് പകരം രോഗിയും വൃദ്ധനുമായ മുഹമ്മദിനെതിരേ കേസെടുക്കുകയാണ് വനം വകുപ്പ് ചെയ്തത്. സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് വി. അസൈനാർഹാജി, ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ അസീസ്, സെക്രട്ടറി ഹംസ ഹാജി കല്ലിടുന്പൻ, ബത്തേരി മണ്ഡലം പ്രസിഡന്റ് ലത്തീഫ് അന്പലവയൽ, ജനറൽ സെക്രട്ടറി ഖാലിദ് വേങ്ങൂർ, ട്രഷറർ ഇബ്രാഹിം തൈതൊടി, വൈസ് പ്രസിഡന്റ് കെ. അസൈനാർ, ഷംസുദ്ദീൻ ബിതർക്കാട് എന്നിവരാണ് മുഹമ്മദിനെ സന്ദർശിച്ചത്.