ചങ്ങനാശേരി: കേന്ദ്ര സംസ്ഥാന ബജറ്റുകളില്‍ അങ്കണവാടി ജീവനക്കാരോട് തികഞ്ഞ അവഗണനയാണ് കാട്ടുന്നതെന്ന് ആരോപണം. അഞ്ച് വര്‍ഷം മുന്‍പ് അങ്കണവാടി ജീവനക്കാര്‍ക്ക് ഇഎസ്ഐ ആനുകൂല്യം മന് കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇത്തവണത്തെ ബജറ്റില്‍ ഇതുസംബന്ധിച്ച സൂചനകളില്ല. ജീവനക്കാരുടെ വേതനത്തിന്റെ കേന്ദ്രവിഹിതം വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിച്ചിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് ആയിരം രൂപയുടെ ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചെങ്കിലും അതും നടപ്പാക്കിയിട്ടില്ല. തുടര്‍ന്നുവന്ന രണ്ട് സംസ്ഥാന ബജറ്റുകളിലും ജീവനക്കാര്‍ക്ക് ഒരു ആനുകൂല്യവും പ്രഖ്യാപിക്കാതെ അവഗണിക്കുകയാണ് ചെയ്തത്.
അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി എന്നത് ശുദ്ധതട്ടിപ്പാണെന്നും വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്ഷന് പോലും സമയത്ത് നല്കാന് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നും ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന് (ഐഎന്‍ടിയുസി) കോട്ടയം ജില്ലാ പ്രസിഡന്റും ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ജോമോന് മാത്യു കുളങ്ങര പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് ആയിരം രൂപയുടെ ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചെങ്കിലും അതും നടപ്പാക്കിയിട്ടില്ല. തുടര്‍ന്നുവന്ന രണ്ട് സംസ്ഥാന ബജറ്റുകളിലും ജീവനക്കാര്‍ക്ക് ഒരു ആനുകൂല്യവും പ്രഖ്യാപിക്കാതെ അവഗണിക്കുകയാണ് ചെയ്തത്.
അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി എന്നത് ശുദ്ധതട്ടിപ്പാണെന്നും വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്ഷന് പോലും സമയത്ത് നല്കാന് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നും ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന് (ഐഎന്‍ടിയുസി) കോട്ടയം ജില്ലാ പ്രസിഡന്റും ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ജോമോന് മാത്യു കുളങ്ങര പറഞ്ഞു.