മണര്‍കാട്: മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ പ്ലാമ്മൂട് ഭാഗത്ത് കോട്ടപ്പുറത്ത് സി.കെ. സുരേഷിനെ(46) യാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞു രണ്ടിനു സുരേഷിന്റെ ഭിന്നശേഷിക്കാരനായ മകന് മേത്താപറമ്പ് ഭാഗത്തു നടത്തുന്ന പെട്ടിക്കടയില്‍ എത്തിയ ഇയാൾ മകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു.
സുരേഷിന്റെ ഭാര്യ ഭിന്നശേഷിക്കാരനായ മകനൊപ്പമാണ് താമസിച്ചിരുന്നത്. പെട്ടിക്കടയില്‍ എത്തിയ ഇയാള്‍ മകനോട് പണം ചോദിച്ചപ്പോൾ മകന് പണം കൊടുക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും ഇയാള്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകനെ ആക്രമിക്കുകയുമായിരുന്നു.
മണര്‍കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണസംഘം ഇയാളെ ഇടുക്കി കമ്പിളികണ്ടം ചിന്നാര്‍ ഭാഗത്തുനിന്നാണു പിടികൂടിയത്.
എസ്എച്ച്ഒ അനില്‍ ജോര്‍ജ്, എസ്ഐ അഖില്‍ദേവ്, മനോജ് കുമാര്‍, സിപിഒമാരായ പത്മകുമാര്‍, വിജേഷ്, റെസിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സുരേഷിന്റെ ഭാര്യ ഭിന്നശേഷിക്കാരനായ മകനൊപ്പമാണ് താമസിച്ചിരുന്നത്. പെട്ടിക്കടയില്‍ എത്തിയ ഇയാള്‍ മകനോട് പണം ചോദിച്ചപ്പോൾ മകന് പണം കൊടുക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും ഇയാള്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകനെ ആക്രമിക്കുകയുമായിരുന്നു.
മണര്‍കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണസംഘം ഇയാളെ ഇടുക്കി കമ്പിളികണ്ടം ചിന്നാര്‍ ഭാഗത്തുനിന്നാണു പിടികൂടിയത്.
എസ്എച്ച്ഒ അനില്‍ ജോര്‍ജ്, എസ്ഐ അഖില്‍ദേവ്, മനോജ് കുമാര്‍, സിപിഒമാരായ പത്മകുമാര്‍, വിജേഷ്, റെസിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.