കടുത്തുരുത്തി: റെയില്‍വേ പാലത്തിന് സംരക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് കേഡര്‍ ചരിഞ്ഞ് അപകടാവസ്ഥയില്‍. ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയില്‍ നില്ക്കുന്ന ഇരുമ്പ് കേഡറിനടിയിലൂടെ വാഹനങ്ങളും കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരും കടന്നുപോകുന്നത് അപകടഭീതിയില്‍. കടുത്തുരുത്തി - ആപ്പുഴ തീരദേശ റോഡില്‍ റെയില്‍വേ മേല്‍പ്പാലത്തിന് സംരക്ഷണത്തിനായി റെയില്‍വേ സ്ഥാപിച്ച ഇരുമ്പ് കേഡറാണ് അപകടാവസ്ഥയിലുള്ളത്.
കാലുള്‍പ്പെടെ ഒരു വശത്തേക്കു ചരിഞ്ഞതോടെ കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങൾക്കു കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതു സ്ഥാപിച്ചപ്പോള്‍ത്തന്നെ ഇടിഞ്ഞ വലിയതോടിന്റെ വശത്ത് യാതൊരു സുരക്ഷിതത്വവും പാലിക്കാതെ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. അധികൃതര്‍ ഇടപെട്ട് അപകടാവസ്ഥയിലുള്ള കേഡര്‍ നീക്കം ചെയ്യുകയോ, വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന ഉയരത്തില്‍ പുനഃസ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാലുള്‍പ്പെടെ ഒരു വശത്തേക്കു ചരിഞ്ഞതോടെ കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങൾക്കു കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതു സ്ഥാപിച്ചപ്പോള്‍ത്തന്നെ ഇടിഞ്ഞ വലിയതോടിന്റെ വശത്ത് യാതൊരു സുരക്ഷിതത്വവും പാലിക്കാതെ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. അധികൃതര്‍ ഇടപെട്ട് അപകടാവസ്ഥയിലുള്ള കേഡര്‍ നീക്കം ചെയ്യുകയോ, വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന ഉയരത്തില്‍ പുനഃസ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.